Friday, April 24, 2009

അത് വിട്ടുപിടി അച്ചായാ...

മനോരമ ആലപ്പുഴയില്‍നിന്ന് ഒരു വാര്‍ത്ത എഴുതുന്നു.അത് ഇങ്ങനെ:

വിഎസ്
വിഭാഗം രാജി ആവശ്യപ്പെടും

ജയചന്ദ്രന്‍
ഇലങ്കത്ത്
ആലപ്പുഴ:
സിപിഎമ്മിനും ഇടതുമുന്നണിക്കും ഭൂരിപക്ഷം സീറ്റുകള്‍
നഷ്ടമായാല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന്
ആവശ്യപ്പെടാന്‍ വിഎസ് പക്ഷം തീരുമാനിച്ചു. ഇതിനു മുന്നോടിയായി താഴേത്തട്ടില്‍
ചര്‍ച്ച സജീവമാക്കാന്‍ ഗ്രൂപ്പ് നേതൃത്വം നിര്‍ദേശം നല്‍കി. മറുവശത്തു വിഎസ്
പക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ വോട്ടുചോര്‍ച്ചയുടെ കണക്കുകള്‍ ഔദ്യോഗികപക്ഷം
പ്രത്യേകം ശേഖരിച്ചുതുടങ്ങി.ഭൂരിപക്ഷം സീറ്റ് നഷ്ടപ്പെട്ടു മുന്നണി
തോല്‍വിയടഞ്ഞാല്‍, ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരാനാണു വിഎസ് പക്ഷ
തീരുമാനം.
പിണറായി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു താഴേത്തട്ടില്‍
പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്നാണു നിര്‍ദേശം. സീറ്റുവിഭജനത്തിലും തിരഞ്ഞെടുപ്പു
പ്രചാരണരംഗത്തും പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറിയതിന്റെ ഫലമാണു
തോല്‍വിയെന്നു വിഎസ് വിഭാഗം പാര്‍ട്ടി യോഗങ്ങളില്‍ വാദിക്കും. പാര്‍ട്ടി നേതൃത്വം
മുന്നണി സംവിധാനം തകര്‍ക്കുകയാണെന്നു നേരത്തേ പരാതിപ്പെട്ട മുഖ്യമന്ത്രി വി.എസ്.
അച്യുതാനന്ദന്‍, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു തകര്‍ച്ചവന്നാല്‍, പിണറായി വിജയന്‍
ഒഴിയണമെന്ന ആവശ്യവുമായി പൊളിറ്റ് ബ്യൂറോയെ സമീപിച്ചേക്കും.
പാര്‍ട്ടി സെക്രട്ടറി
ലാവ്ലിന്‍ കേസില്‍ പ്രതിയായതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും
സാധ്യത തല്ലിക്കൊഴിച്ചെന്ന വാദവുമുന്നയിക്കും. പൊന്നാനി സീറ്റിന്റെ പേരില്‍ സിപിഐയെ
പിണക്കിയതും പിഡിപി ബന്ധവും ജനതാദളിനെ പുറത്താക്കിയതും
ആര്‍എസ്പിയെനിര്‍ജീവമാക്കിയതും ഔദ്യോഗികപക്ഷത്തിനെതിരായ ആയുധങ്ങളാക്കും.
മഅദനിയുമായുള്ള ബന്ധത്തെ തുടര്‍ന്നു ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടില്‍
വിള്ളലുണ്ടായെന്നും പരമ്പരാഗത പാര്‍ട്ടിവോട്ടുകള്‍ നിര്‍ജീവമായെന്നും വിഎസ് വിഭാഗം
വാദിക്കും.
വടക്കന്‍ കേരളത്തിലെ കുത്തകമണ്ഡലങ്ങളിലെ സാധ്യതയെ പാര്‍ട്ടി
നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടു ദോഷകരമായി ബാധിച്ചെന്നും വിഎസ് പക്ഷം
ചൂണ്ടിക്കാട്ടുന്നു. ഭരണപരാജയം എന്ന ആരോപണത്തിനു തടയിടാനും വിഎസ് പക്ഷം ഇതുവഴി
ശ്രമിക്കും.എന്നാല്‍, പോളിങ്ങിന്റെ താഴേത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ വിഎസ്
പക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന് ഔദ്യോഗികപക്ഷം വാദിക്കുന്നു. ഒരു ബൂത്തിനെ
ആറോ ഏഴോ ബ്ളോക്കുകളായി തിരിച്ച് അന്‍പതു വോട്ടിന് ഒരു സ്ക്വാഡ് എന്ന നിലയില്‍
എല്ലായിടത്തും രൂപീകരിച്ചിരുന്നു.
സ്ക്വാഡുകള്‍ വോട്ടുചെയ്യിച്ചതിന്റെ
കണക്കുകള്‍ അവലോകനം ചെയ്താല്‍ വോട്ടുചോര്‍ച്ചയുടെ വഴി കണ്ടെത്താമെന്ന
പ്രതീക്ഷയിലാണു നേതൃത്വം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും കിട്ടിയ
വോട്ട് അതേപടി ഉറപ്പാക്കണമെന്നു കീഴ്ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
പോളിങ്ങിനു ശേഷം പാര്‍ട്ടി കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ക്കു പുറമേ അസംബ്ളി
മണ്ഡലം, ലോക്കല്‍, ബൂത്ത് തലങ്ങളില്‍ വീണ്ടും യോഗം ചേര്‍ന്നു കണക്കെടുപ്പു
നടത്തുന്നത് ഇതിന്റെ ഫലമറിയാനാണ്. 2006ല്‍ വിഎസ് പക്ഷം കാട്ടിയ ആവേശം
ഇക്കുറിയുണ്ടായോയെന്ന് ഇതുവഴി കണ്ടെത്താം. 26, 27 തീയതികളില്‍ കൂടുന്ന സിപിഎം
സംസ്ഥാന സെക്രട്ടേറിയറ്റ് മണ്ഡലങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വിലയിരുത്തും




കണ്ടില്ലേ കണ്ടില്ലേ അച്ചായന് വേണ്ടതെന്താണെന്നു? വിട്ടുപിടി അച്ചായാ...
ഇതെന്താ അച്ചായാ കോണ്‍ഗ്രസാണോ? ഒന്നാമത്, ഇരുപതുസീറ്റിലെയും ഫലം പെട്ടിയിലാണ്. പെട്ടി പൊട്ടിക്കുമ്പോള്‍ എന്തുസംഭവിക്കുമെന്നതിനെക്കുറിച്ച് പറയാണൊന്നും ഒരു പടച്ചോനും കഴിയില്ല.എല്ലാ കൃമികീടങ്ങളും അണിനിരന്നാണ് എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ശ്രമിച്ചത്.
പലതരത്തിലുമുള്ള അടിയൊഴുക്കുകള്‍ സൃഷ്ടിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചു.

വയെല്ലാറ്റിനെയും അതിജീവിച്ച് എല്‍ഡിഎഫ് വിജയം നേടുമെന്നാണ് കേരളത്തിലെ രാഷ്ട്രീയചലനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാനാകുന്നത്.ചിലരെല്ലാം എല്‍ഡിഎഫിന്റെ പരാജയം പ്രവചിക്കുന്നുണ്ട്. ഒരാള്‍ ഈ ലേഖകനോട് തറപ്പിച്ചു പറഞ്ഞത്, കേരളത്തിലെ മൂന്നു സീറ്റേ ഇത്തവണ സിപിഎമ്മിന് കിട്ടൂ എന്നാണ്. കാസര്‍കോടും ആലത്തൂരും ആറ്റിങ്ങലും.ബാക്കിയോ? ഈ ലേഖകന്‍ വടകരയില്‍ വോട്ടുചെയ്തയാളാണ്. കണ്ണൂരിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനവുമായും ബന്ധപ്പെട്ടിരുന്നു. അവിടെ രണ്ടിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നതില്‍ തെല്ലും മടിതോന്നുന്നില്ല. എല്ലാത്തരം പ്രതിബന്ധങ്ങളെയും അതിജീവിച്ച് വിജയം ഉറപ്പാക്കിയതിന്റെ സന്തോഷത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പിന്നെങ്ങനെ ആ രണ്ടുമണ്ഡലങ്ങളെ തോല്‍ക്കുന്നവയുടെ കൂട്ടത്തില്‍ പെടുത്താന്‍ കഴിയും?

അങ്ങനെ തോല്‍ക്കുമെന്നുറപ്പിച്ചു പറയാനുള്ള എന്തുരഹസ്യ കാരണമാണ് ഉള്ളത്? വെറുതെ അങ്ങ് പ്രചരിപ്പിക്കുകയാണ്. 2004ല്‍ കോണ്‍ഗ്രസ് ലോക്സഭാതെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടി-സംപൂജ്യരായി. അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ ഉമ്മന്‍ചാണ്ടിയും കൂട്ടരും കെട്ടുകെട്ടിച്ചു. അത് കോണ്‍ഗ്രസിന്റെ പാരമ്പര്യം. തെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ ഏതെങ്കിലും വ്യക്തിയുടെ തലയില്‍ചാരുന്ന സമ്പ്രദായം സിപിഐ എമ്മിനില്ല.

1964നുശേഷം സിപിഐ എം തെരഞ്ഞെടുപ്പുകളില്‍ നടത്തിയ പ്രകടനം താഴെ വായിക്കുക. അതതുകാലത്ത് പാര്‍ട്ടി സെക്രട്ടറിമാരായവരുടെ പേരും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പു ചരിത്രം

സംസ്ഥാന രൂപീകരണം (1956) മുതല് തന്നെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാണ് കമ്യൂണിസ്റ്റ് പാര്ടി. ബൂര്ഷ്വാ പാര്ടിയില് നിന്നും വിഭിന്നമായൊരു മാര്ഗ്ഗം പിന്തുടര്ന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഈ നേട്ടം കൈവരിച്ചത്. ആദ്യം പറഞ്ഞ കൂട്ടര് (ഉദാഹരണമായി കോണ്ഗ്രസും അതിന്റെ മറ്റ് വകഭേദങ്ങളും) ജാതി-മത-വര്ഗ്ഗീയ ശക്തികളുടെ രഥത്തിലേറിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്, കമ്മ്യൂണിസ്റ്റുകള് തൊഴിലാളി വര്ഗ്ഗത്തെയും സാധാരണ ജനങ്ങളെയും അവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്ക്ക് ചുറ്റും സംഘടിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്മറ്റൊരു വിധത്തില് പറഞ്ഞാല്, ബൂര്ഷ്വാ കക്ഷികള് പ്രബലരായ സാമ്പത്തിക വിഭാഗങ്ങളെയും ജാതി/സാമുദായിക ശക്തികളെയും പ്രീണിപ്പിച്ചു നിര്ത്തിയും മുകളില് നിന്ന് ചരടുവലിച്ചുമാണ് പ്രവര്ത്തിച്ചിരുന്നത് എങ്കില് (ഇപ്പോഴും അങ്ങനെ തന്നെ), കമ്മ്യൂണിസ്റ്റുകാരുടെ പാത ജനകീയ സമരങ്ങളിലൂടെയായിരുന്നു.ഇത്തരം മുന്നേറ്റങ്ങളിലൂടെ ജൈവ ബുദ്ധിജീവികളെ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളും ഗവണ്മെന്റും തമ്മിലുള്ള കണ്ണിയായി കമ്യൂണിസ്റ്റുകാര് മാറി. ഇത് രണ്ട് ഫലങ്ങള് ഉളവാക്കി. ഇതില് ചിലത് ഗുണകരമായിരുന്നെങ്കില് മറ്റുള്ളവ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ദോഷകരമായിത്തീര്ന്നു. ഇതിലെ ഏറ്റവും വലിയ ഗുണം സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് അജണ്ട (വികസനത്തിന്റെ എന്നുവായിക്കുക) കമ്യൂണിസ്റ്റു പാര്ടിക്ക് നിശ്ചയിക്കാനായി. ഏറ്റവും വലിയ ദൂഷ്യവശം സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തികളായി ജാതി/മത സംഘടനകള് രൂപാന്തരപ്പെട്ടതാണ്. ഇക്കൂട്ടര് ബൂര്ഷ്വാ മാദ്ധ്യമങ്ങളുടെയും വിദേശ ഏജന്സികളുടെയും സഹായത്തോടെ എല്ലായ്പ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കുറിച്ച് അപവാദ പ്രചാരണത്തില് ഏര്പ്പെടുകയും ചെയ്തുപോന്നു.
ഇതില് ആദ്യം പറഞ്ഞത് കുറച്ചുകൂടി വിശദീകരിക്കേണ്ടതുണ്ട്. 1956-നുശേഷം കേരളത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട തീരുമാനിച്ചത് ഇന്ത്യന് കമ്യൂണിസ്റ്റ് പാര്ടിയാണെന്ന് (1964-ല് പാര്ടി പിളര്ന്നതിനുശേഷം സി.പി.എം) പറഞ്ഞുവല്ലൊ. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കാരങ്ങള്, ഭരണ പരിഷ്കാരങ്ങള്, അധികാരവികേന്ദ്രീകരണം, സാക്ഷരത ചുരുക്കത്തില് മലയാളി ജീവിതത്തെ നിര്ണ്ണായകമായി സ്വാധീനിച്ച ഓരോ പ്രശ്നങ്ങളിലും നയങ്ങള് ഈ വിധമാണ് രൂപപ്പെട്ടത്. ഇതോടെ മറ്റ് രാഷ്ട്രീയ പാര്ടികള്ക്ക് സി.പി.എം മുന്നോട്ടുവച്ച ഇത്തരം പരിപാടികളോട് പ്രതികരിച്ചു മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന നില സംജാതമായി. എന്നാല് ഇക്കൂട്ടര് പുറമെ ഇത്തരം നയങ്ങളെ പിടിച്ച് ആണയിടുമ്പോഴും പരോക്ഷമായി അവയില് പരമാവധി വെള്ളം ചേര്ക്കുകയും അവയ്ക്കു മുന്നില് പലപ്പോഴും പുറം തിരിഞ്ഞ് നില്ക്കുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം. ഈ വിധം കേരളത്തിന്റെ വികസന പ്രവര്ത്തനങ്ങളുടെ ചുക്കാന് പിടിക്കുന്നതില് സി.പി.എം വഹിച്ച ക്രിയാത്മകമായ പങ്കാണ്, പാര്ടിക്ക് കേരള രാഷ്ട്രീയത്തില്/ തിരഞ്ഞെടുപ്പ് ചരിത്രത്തില് നിര്ണ്ണായക പങ്ക് നേടികൊടുക്കുന്നത്.
സാമ്പത്തിക ആഗോളവത്കരണത്തിന്റെയും സി.പി.എം ഉം സഖ്യകക്ഷികള്ക്കും അതിനോടുള്ള എതിര്പ്പിന്റെയും പശ്ചാത്തലത്തില് ഇടതുപക്ഷത്തിന് കേരളത്തില് അതിന്റെ ശക്തി വര്ദ്ധിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. ജാതി/സാമുദായിക മതമൗലികവാദ ശക്തികള്ക്കെതിരെ സി.പി.എം നടത്തുന്ന സന്ധിയില്ലാത്ത സമരവും ഇതിനോടു ചേര്ത്തു വായിക്കേണ്ടതാണ്. ചില ജനവിഭാഗങ്ങള്ക്കിടയില് പ്രത്യേകിച്ച് മുസ്ലീങ്ങള്ക്ക് ഇടയില് സമീപകാലത്ത് പാര്ടിയുടെ സ്വാധീനം വര്ദ്ധിച്ചുവരുന്നത് ഇതിന്റെ തെളിവാണ്. ഇതിന്റെയെല്ലാം സ്വാധ്വീനം ത്രിതലപഞ്ചായത്ത്- അസംബ്ലി - ലോക്സഭാ തിരഞ്ഞെടുപ്പുകളില് കാണാന് സാധിക്കും



പട്ടിക - 1
ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ/ സി.പി.എം (1957 - 2004)
വര്‍ഷം സീറ്റ്‌ ശതമാനം
1957
9
37.48
1962
6
35.46
സി.പി.ഐ(എം)
1967
9
24.56
1971
2
26.21
1977
0
20.33
1980
7
21.48
1984
1
22.27
1989
2
22.87
1991
3
20.71
1996
5
21.16
1998
6
21.00
1999
8
27.90
2004
12
31.52

കേരളത്തെപ്പോലെ രാഷ്ട്രീയം രണ്ടുചേരികളിലായി ധ്രൂവീകരിച്ച് നില്ക്കുകയും അനേകം പാര്ടികളുമുള്ള സാഹചര്യത്തില് ഏറ്റവും വലിയ ജനകീയ കക്ഷിക്കുപോലും ഇരുപതുമുതല് ഇരുപത്തിയഞ്ചു ശതമാനം വരെ വോട്ടു സീറ്റ് മാത്രമേ ലഭിക്കാന് സാധ്യതയുള്ളൂ എന്ന കാര്യം ശ്രദ്ധേയമാണ്. പോരെങ്കില് ഏതാനും വോട്ടുകള് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല് മുന്നണികളുടെ വിജയസാധ്യത മാറിമറിയുകയും ചെയ്യുന്നു. ലോക്സഭാ-അസംബ്ലി തിരഞ്ഞെടുപ്പുകളില് സി.പി.ഐ(എം)ന്റെ പ്രകടനം ഇതിന്റെ തെളിവാണ്.

കേരളത്തില് ഇതുവരെ അസംബ്ലിയിലേക്കും, ലോക്സഭയിലേക്കും പതിമൂന്ന് തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. ഇതില് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്ന്ന് 2006-ല് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.ഐ(എം) ഏറ്റവും കൂടുതല് വോട്ടും / സീറ്റും നേടിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. 2004- ലെ ലോക്സഭാ തിരഞ്ഞെടുപ്പില് പാര്ടിക്ക് പന്ത്രണ്ടുസീറ്റും 31.52 ശതമാനം വോട്ടും ലഭിച്ചെങ്കില് 2006-ല് ഇത് യഥാക്രമം അറുപത്തിയഞ്ചും 33 ശതമാനവുമായി വര്ദ്ധിച്ചു. 1996 മുതല് ഇങ്ങോട്ടു നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകള് പരിശോധിച്ചാല് സി.പി.എം-ന്റെ ശരാശരി സീറ്റ് അസംബ്ലിയില് 37-ഉം ലോക്സഭയില് അഞ്ചുമാണ്. വോട്ടിന്റെ കാര്യത്തില് ഇത് 24 ശതമാനവും അവിഭക്ത കമ്യൂണിസ്റ്റ് പാര്ടിക്ക് ലോക്സഭയില് എട്ടുസീറ്റും 37 ശതമാനം വോട്ടും, അസംബ്ലിയില് ഇത് യഥാക്രമം 45 ഉം 37 ശതമാനവുമായിരുന്നു.

സെക്രട്ടറിമാര്
1. ഇ.എം.എസ്
2. സി.എച്ച് കണാരന്
3. എ.കെ.ജി
4. വി.എസ് അച്യുതാനന്ദന് (1980 മുതല് 1992 വരെ സെക്രട്ടറി)

5. ഇ.കെ. നായനാര് (1972 മുതല് 1980 വരെയും വീണ്ടും 1992 മുതല് 1996 വരെയും)
6. ചടയന് ഗോവിന്ദന്(1996-1998)7. പിണറായി വിജയന്(1998 മുതല്)



മനോരമയുടെ വെളിപാടിന് സിപിഐ എമ്മില്‍ എന്തെങ്കിലും സ്ഥാനം കിട്ടിയിരുന്നുവെങ്കില്‍ സീറ്റുകുറഞ്ഞ കാലത്ത് സെക്രട്ടറിസ്ഥാനത്തിരുന്നവരെ പാര്‍ട്ടി പറഞ്ഞുവിടേണ്ടതായിരുന്നില്ലേ? അതുകൊണ്ടാണ്, പറയുന്നത്, കോണഗ്രസിനെ അളക്കുന്ന കോലുടൊണ്ട് സിപിഎമ്മിന്‍െ അളക്കാന്‍ നോക്കിയാല്‍ നിലകിട്ടില്ലെന്ന്്. ജയിച്ചാല്‍ മുഖ്യമന്ത്രിയുടെ ജയം തോറ്റാല്‍ സെക്രട്ടറിയുടെ പരാജയം എന്ന കണക്കൊന്നും സിപിഎമ്മില്‍ ചെലവാകില്ല. അത് വിട്ടുപിടി അച്ചായാ...

കാപട്യത്തിന്റെ രാഷ്ട്രീയം

ഉമ്മന്‍ചാണ്ടി കുടുങ്ങിയിരിക്കുന്നു. വോട്ടെടുപ്പുദിവസം എന്തിന് കണ്ണൂരില്‍ പോയി, ക്വട്ടേഷന്‍ ഗൂഢാലോചനയുമായി എന്തുബന്ധം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ 'ബബ്ബബ്ബ' കളിക്കുന്ന പ്രതിപക്ഷനേതാവിന് ഇനി തെരഞ്ഞെടുപ്പു കമീഷനോടും കോടതിയോടും ഉത്തരം പറയേണ്ടിവരും.

ആദ്യനാളുകളില്‍ അവഗണിച്ചു തള്ളിയ കണ്ണൂര്‍ ഗൂഢാലോചനയുടെ വാര്‍ത്ത കൊടുക്കാന്‍ എല്ലാ മാധ്യമങ്ങളും നിര്‍ബന്ധിക്കപ്പെടുകയാണ്. അത്തരം പ്രധാന വാര്‍ത്ത കൊടുത്തില്ലെങ്കില്‍ എന്തിന് ഇങ്ങനെയൊരു പത്രം എന്ന വായനക്കാരുടെ വികാരം തള്ളിക്കളഞ്ഞാല്‍ സര്‍ക്കുലേഷന്‍ ഇടിയുമെന്ന ഭയംകൊണ്ടുമാത്രമുള്ള ചുവടുമാറ്റമാണത്. ചര്‍ച്ച കൊണ്ടുപിടിച്ചുകയറിയാലുള്ള അപകടം അവര്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ പൊക്കിയെടുത്ത 'ജനതാദള്‍ മന്ത്രിവിഷയം'ചര്‍ച്ച വഴിമാറ്റി ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താനുള്ള ഒരു മുന്തിയ അടവുമാത്രമാണ്.

ജനതാദളും എല്‍ഡിഎഫും തമ്മില്‍ തെരഞ്ഞെടുപ്പുകാലത്ത് ചില പ്രശ്നമുണ്ടായി. അതിന്റെ ഭാഗമായി ദളിന്റെ മന്ത്രി രാജിവച്ചു. രാജിവയ്ക്കരുതെന്നും മുന്നണി വിട്ടുപോകരുതെന്നും എല്ലാ ഘടകകക്ഷികളും അഭ്യര്‍ഥിച്ചതാണ്. ആ പാര്‍ടിയെ മുന്നണിയില്‍നിന്ന് ആരും പുറത്താക്കിയിട്ടില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍, ദള്‍ താല്‍പ്പര്യപ്പെടുന്നപക്ഷം അവര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്നതില്‍ ആരും തര്‍ക്കം ഉന്നയിച്ചതും കേട്ടിട്ടില്ല. അക്കാര്യം മുന്നണിയിലെ വലിയ കക്ഷിയായ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതുമാണ്. ദളിന് മന്ത്രിയുണ്ടാകുമെന്നോ അത് ഇന്നയാളായിരിക്കുമെന്നോ അല്ല, ആ പാര്‍ടി താല്‍പ്പര്യപ്പെടുന്ന പക്ഷം മന്ത്രിയുണ്ടാകുമെന്നാണ് പറഞ്ഞത്.

അങ്ങനെ പറഞ്ഞതിനുശേഷം ഭാരതപ്പുഴയില്‍ ഏറെ വെള്ളം ഒഴുകി. എന്നാല്‍, ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്കാര്യത്തില്‍ സംശയം ജനിച്ചത് ബുധനാഴ്ച മുഖ്യമന്ത്രിയുടെ പത്രസമ്മേളന ഘട്ടത്തിലാണ്. 'ദളിന്റെ മന്ത്രിയെ തീരുമാനിക്കുന്നത് (ഞങ്ങളുടെ) പാര്‍ടി സെക്രട്ടറിയല്ല' എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അത് ചെയ്യേണ്ടത് ജനതാദള്‍തന്നെയാണ് എന്നതില്‍ ആര്‍ക്കും സംശയമില്ലാതിരിക്കെ, മുഖ്യമന്ത്രിയുടെ മറുപടിയില്‍ വിവാദമില്ല. എന്നാല്‍, സ്വയം പരിഭവിച്ച് മുന്നണിയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതിനെ ചവിട്ടിപ്പുറത്താക്കലാക്കി കണ്ണീര്‍പൊഴിച്ച വീരേന്ദ്രകുമാറിന്റെ അടവ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദത്തിന് ഇന്ധനമാക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയും വീരന്‍ രംഗത്തിറങ്ങുകയുംചെയ്തു. അങ്ങനെ പുതിയൊരു വിവാദത്തിന് തുടക്കംകുറിക്കുന്നു! ഉമ്മന്‍ചാണ്ടിയെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ ആസൂത്രിതമായി ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ എന്നതിനപ്പുറം ഒരു പ്രാധാന്യവും ഈ പുതിയ വിവാദത്തിനില്ല.

വീരേന്ദ്രകുമാര്‍ ഇന്ന് നില്‍ക്കുന്നത് ഇടതുപക്ഷത്തോടൊപ്പമല്ല എന്നതില്‍ ആര്‍ക്കും സംശയമില്ല. പാരമ്പര്യവും ഒരുമിച്ചുനിന്ന വര്‍ഷങ്ങളുടെ എണ്ണവും മാത്രമാണ് മഹത്വം തെളിയിക്കുന്ന ഘടകങ്ങളെങ്കില്‍ കെ ആര്‍ ഗൌരിയമ്മയും എം വി രാഘവനും ഇന്ന് സിപിഐ എമ്മില്‍ത്തന്നെ ഉണ്ടാകുമായിരുന്നു. കെ ആര്‍ ഗൌരിയമ്മയോളം പാരമ്പര്യമുള്ള ഒരാളെ നഷ്ടപ്പെടേണ്ടിവന്നപ്പോള്‍പ്പോലും ആ പ്രയാസത്തിന്റെ പേരില്‍ അച്ചടക്കലംഘനം പൊറുക്കാന്‍ സിപിഐ എമ്മിന് കഴിയുമായിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രാഗ്രൂപത്തിലെ പങ്കാളിത്തവും സോഷ്യലിസ്റ് പാരമ്പര്യത്തിന്റെ അവകാശവാദവും ജയിലില്‍കിടന്നതിന്റെ ഓര്‍മയുംകൊണ്ട് വീരേന്ദ്രകുമാര്‍ ഉയര്‍ത്തുന്നത്, ഇന്ന് എന്തുചെയ്താലും ഇന്നലത്തെ 'മഹത്വം'വച്ച് തങ്ങളെ സഹിച്ചുകൊള്ളണമെന്ന വാദമാണ്.

വീരേന്ദ്രകുമാര്‍ പ്രസിഡന്റും കെ കൃഷ്ണന്‍കുട്ടി സെക്രട്ടറി ജനറലുമായ ഒരു പാര്‍ടി കേരളത്തില്‍ ഇന്നുണ്ടെങ്കില്‍, ആ രണ്ടു പേരുടെയും വാക്കും പ്രവൃത്തിയുമാണ് പാര്‍ടിയുടെ രാഷ്ട്രീയ-നയ സമീപനമെങ്കില്‍ അതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്താന്‍ രാഷ്ട്രീയമോ ധാര്‍മികമോ ആയ അവകാശമുണ്ടോ എന്ന പ്രശ്നം ഗൌരവമായി നിലനില്‍ക്കുന്നു. നിര്‍ണായകമായ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ നടന്നവര്‍ക്ക് ആ മുന്നണിയെക്കുറിച്ച് പറയാന്‍ എന്തവകാശം?

കോഴിക്കോട് മണ്ഡലം തങ്ങള്‍ക്ക് കിട്ടാത്തതാണ് ജനതാദള്‍ എന്ന പാര്‍ടിയെ ചൊടിപ്പിച്ചത്. യഥാര്‍ഥത്തില്‍ ജനതാദളിന്റെ സീറ്റ് ആരും പിടിച്ചെടുത്തിട്ടില്ല. പഴയ കോഴിക്കോട് മണ്ഡലം വിഭജിക്കപ്പെട്ടപ്പോള്‍ അതിലെ മൂന്ന് നിയമസഭാ സെഗ്മെന്റ് ഉള്‍ക്കൊള്ളുന്ന വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകമാത്രമാണുണ്ടായത്. അത് ദളിന്റെ സംസ്ഥാനനേതൃത്വം കൈയടക്കിവച്ച വീരേന്ദ്രകുമാര്‍വിഭാഗത്തിന് തൃപ്തിയായില്ല. വയനാട് മണ്ഡലത്തില്‍ ജനതാദളിന്റെ സിറ്റിങ് എംഎല്‍എയുടെ കല്‍പ്പറ്റ നിയമസഭാ സെഗ്മെന്റ്പെടുന്നു. ദള്‍ സംസ്ഥാന പ്രസിഡന്റിന്റെ ജന്മനാടുമാണ് അത്. അവിടെ മത്സരിക്കുന്നതില്‍ പരാജയഭീതിയാണെങ്കില്‍, അങ്ങനെയൊരു നഷ്ടം ഒഴിവാക്കാന്‍ ഇനി സംസ്ഥാനത്തുനിന്ന് ഒഴിവുവരുന്ന രാജ്യസഭാസീറ്റ് നല്‍കാമെന്ന വാഗ്ദാനംകൂടി ദളിനു നല്‍കി.

അത്രയൊക്കെ സംഭവിച്ചിട്ടും 'കോഴിക്കോട് കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ ഇതാ പോകുന്നു' എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനാണ് വീരേന്ദ്രകുമാര്‍ തയ്യാറായത്. എന്തുകൊണ്ട് വയനാട് സീറ്റ് എടുത്തില്ല, രാജ്യസഭാ സീറ്റ് അസ്വീകാര്യമാകുന്നതെന്തുകൊണ്ട് എന്നീ ചോദ്യങ്ങളെ അവഗണിച്ച് വികാരപരമായി പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും 'ചവിട്ടിപ്പുറത്താക്കി' എന്ന് അലമുറയിട്ട് അണികളെ തെറ്റിദ്ധരിപ്പിക്കാനും കയ്മെയ്മറന്ന് ചാടിപ്പുറപ്പെടുന്ന വീരേന്ദ്രകുമാറിനെയാണ് പിന്നീട് കണ്ടത്.

ഒരു സീറ്റുമാറ്റത്തിന്റെ പേരില്‍ ഇന്നലെവരെ ഒന്നിച്ചുനിന്നവരെ ഒറ്റരാത്രി പുലരുമ്പോള്‍ ആജന്മശത്രുക്കളുടെ മട്ടില്‍ അകറ്റിനിര്‍ത്തിയത് മറ്റാരുമല്ല, വീരേന്ദ്രകുമാര്‍തന്നെയാണ്. തെരഞ്ഞെടുപ്പു പ്രചാരണവേദികളില്‍ അബ്ദുള്ളക്കുട്ടിയേക്കാള്‍ തരംതാണരീതിയില്‍, ചപലമായ വാക്കുകളും വികാരപ്രകടനവുമായി മുന്നേറിയ 'പരമ്പരാഗത സോഷ്യലിസ്റ്' എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ചീവീടിനെപ്പോലെ ശല്യക്കാരനായി മാറി.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയാന്‍ മടിക്കുന്ന വൃത്തികേടുകള്‍ മൈക്കുകെട്ടി വിളിച്ചുപറയാന്‍ 'ഔന്നത്യ'ത്തിന്റെയും മാന്യതയുടെയും പുറന്തോട് അദ്ദേഹത്തിന് തടസ്സമായില്ല. കോഴിക്കോട്ട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുകൂടിയായ അഡ്വ. മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായപ്പോള്‍, ആ ചെറുപ്പക്കാരനെക്കുറിച്ച് 'ഫാരിസ് അബൂബക്കറിന്റെ ബിനാമി' എന്ന ആരോപണം ഉന്നയിച്ചത് ഇതേ വീരേന്ദ്രകുമാറാണ്. അതില്‍ പ്രതികരണം വന്നപ്പോള്‍, അദ്ദേഹം പറഞ്ഞത്, താന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സിപിഐ എമ്മിന്റെ രോഷം കാണുമ്പോള്‍ തോന്നുന്നെന്നാണ്. അതായത്, ഹീനമായ ഒരു ആരോപണം തനിക്കുതന്നെ ബോധ്യമില്ലാതെയാണ് ഉന്നയിച്ചതെന്നും അതിനെതിരെ സിപിഐ എം പ്രതികരിച്ചപ്പോഴാണ്, തന്റെ ആരോപണം ശരിയാണോ എന്ന് ചിന്തിച്ചതെന്നും. വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഒരു നേതാവിന്റെ അധഃപതനം നോക്കണം.

രാഷ്ട്രീയത്തെ കേവലം സങ്കുചിതമായ ഇഷ്ടാനിഷ്ടങ്ങളുടെയും കുശുമ്പിന്റെയും പകയുടെയും വേദിയായി അധഃപതിപ്പിക്കുക എന്ന കൃത്യമായ അജന്‍ഡ മനസ്സിലുള്ളതുകൊണ്ടാണ്, വീരേന്ദ്രകുമാറിന്റെ പ്രതികരണമെല്ലാം അത്തരത്തില്‍ തരംതാഴുന്നത്. നാട്ടിലാകെ ഭൂമികൈയേറ്റത്തിനെതിരെ വികാരമുണര്‍ന്ന ഘട്ടത്തില്‍ ഒരുഭാഗത്ത് ആ വികാരത്തിനൊപ്പം സ്വന്തം പത്രത്തെ വിട്ട് അമിതാവേശം കാണിക്കുകയും മറുവശത്ത് കൈയേറ്റപരമ്പരകളിലൂടെ വെട്ടിപ്പിടിച്ച ഭൂമിയെക്കുറിച്ച് വാര്‍ത്തയെഴുതിയവരെ പള്ളുപറയുകയുമാണ് ഈ നേതാവ് ചെയ്തത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ ഭൂമികൈയേറ്റക്കാര്‍ക്കെതിരെ വാര്‍ത്തയെഴുതിയ പത്രം തന്റെ ശത്രുവാകുന്നത് എങ്ങനെയെന്നും രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ക്ക് അണുതൂക്കം വിലകൊടുക്കുന്നെങ്കില്‍, സ്വന്തം കുടുംബത്തിന്റെ കൈയേറ്റഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടെന്നും പറയാനുള്ള മഹാമനസ്കത അദ്ദേഹത്തില്‍ ആരും ഇതുവരെ കണ്ടില്ല.

വീരേന്ദ്രകുമാറിന്റെ പാര്‍ടിയെ പിളര്‍ത്താന്‍ ആരും പോയിട്ടില്ല. നേതൃത്വത്തിലെ ചിലരുടെ അഹന്തയും കാപട്യവും അധികാരദുരയും തിളച്ചുപൊങ്ങിയപ്പോള്‍, അതിനെ മറ്റു പലവഴിക്കും തിരിച്ചുവിട്ട് അണികളെ ഉത്തേജിപ്പിച്ച് എല്‍ഡിഎഫിനെതിരെ തിരിക്കാനുള്ള ശ്രമമാണ് നടന്നത്. ജനതാദള്‍ എന്ന പാര്‍ടിയുടെയല്ല, അതിന്റെ ചില നേതാക്കളുടെ വിഷപ്രയോഗത്തിനാണ് തെരഞ്ഞെടുപ്പുഘട്ടത്തില്‍ കേരളം സാക്ഷിയായത്. വോട്ടെണ്ണുമ്പോള്‍ 20മണ്ഡലത്തിലും എ കെ ജി സെന്ററിനുമുന്നിലും സിപിഐ എമ്മിന്റെ നേതാക്കളെ കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ വേണ്ടിവരുമെന്നു പറഞ്ഞുനടന്ന ഒരു മാന്യനെ മഹാനായ നേതാവായി ചുമലിലേറ്റി കൊണ്ടുനടക്കാനുള്ള മഹാമനസ്കതയൊന്നും എല്‍ഡിഎഫിനില്ല.

വീരേന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത് കേരളത്തില്‍ ക്രമവുമില്ല; സമാധാനവുമില്ല എന്നാണ്. പുതിയ ചില പരിപാടി ഒപ്പിക്കാനുള്ള ശ്രമം സമാന്തരമായി നടത്തുന്നുമുണ്ട് അദ്ദേഹം. കര്‍ണാടകത്തില്‍ ജനതാദളും കോണ്‍ഗ്രസുമായി 'ശക്തിപ്പെട്ട ഐക്യ'മുണ്ടെന്ന് മാതൃഭൂമിയെക്കൊണ്ട് എഴുതിക്കുന്നത് വെറുതെയല്ല. അത്് പലതും മനസ്സില്‍കണ്ടുകൊണ്ടുള്ള ഒരു പാലമിടലാണ്. കുതന്ത്രങ്ങള്‍മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ധരിച്ചുവശായ ഒരാളുടെ പതനമാണ് ഇക്കാണുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനുപോലും പിന്തുണ നല്‍കേണ്ടിവരുമെന്ന് പ്രകാശ് കാരാട്ട് സാന്ദര്‍ഭികമായി സൂചിപ്പിച്ചപ്പോള്‍, അതിനെ കേരളത്തില്‍ യുഡിഎഫിനെ സഹായിക്കാനുള്ള സൂത്രമാക്കി മാറ്റി 'അട്ടര്‍ കണ്‍ഫ്യൂഷനാണ്' എന്ന് പറഞ്ഞ അതേ ദേഹം ഇപ്പോള്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ജനതാദള്‍ കൂട്ടുചേരുന്നു എന്ന വാര്‍ത്ത പൊലിപ്പിച്ച് സ്വന്തം പത്രത്തില്‍ എഴുതിക്കുന്നു.

വീരേന്ദ്രകുമാറിന്റെ വാക്കുകള്‍ക്കും പ്രവൃത്തിക്കും പിന്നില്‍ കാണാനാകുന്നത് ഒളിപ്രയോഗങ്ങളോളം താണ ചിലതാണ്. മാന്യതയുടെ എത്രയെത്ര കാശ്മീരി കമ്പളം പുതപ്പിച്ചാലും അറബിനാട്ടിലെ സുഗന്ധലേപനങ്ങളില്‍ കുളിപ്പിച്ചാലും മായാത്തതാണ് ആ കളങ്കം. ഇടതുപക്ഷ ജനാധിപത്യ
മുന്നണിയുടെ ഒരു പ്രവര്‍ത്തകനും അനുഭാവിക്കും അംഗീകരിക്കാനാകാത്ത ശബ്ദമാണ് ആ മനുഷ്യനില്‍നിന്ന് ഉയരുന്നത്. അത് വിമതശബ്ദമാണെന്നുള്ള വിശേഷണം വെറും ഔദാര്യമാണ്. ജനതാദള്‍ എന്ന പാര്‍ടിയെ കൂട്ടിക്കൊണ്ടുപോയി കോണ്‍ഗ്രസിന്റെ ആലയില്‍ കെട്ടാന്‍ കരാറെടുത്ത ബ്രോക്കര്‍ എന്ന നിലയിലേ പഴയ സോഷ്യലിസ്റ് നേതാവിന് ഇന്ന് കേരളത്തിലെ ജനങ്ങള്‍ വിലകല്‍പ്പിക്കുന്നുള്ളൂ. വീരന് രഹസ്യ അജന്‍ഡ ഒരുപാടുണ്ടാകാം. അവ ഒരുപക്ഷേ പുറത്തുപറയാന്‍ കൊള്ളാത്തതാകാം. സിപിഐ എം എന്ന പാര്‍ടിയുടെ ആഭ്യന്തരകാര്യങ്ങളിലടക്കം ഇടപെടാന്‍ താന്‍ മടിച്ചിട്ടില്ലെന്നതിന്റെ തെളിവ് അദ്ദേഹത്തിന്റെയും അനുചരരുടെയും വാക്കുകളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍പ്പോലും പുറത്തുവന്നിട്ടുണ്ട്.

പാലുകൊടുക്കുന്ന കൈക്ക് വിഷപ്പല്ലാഴ്ത്തിയ അനുഭവമാണ് ഈ നേതാവില്‍നിന്ന് പുരോഗമനപ്രസ്ഥാനത്തിനുണ്ടായിട്ടുള്ളത്. വീരന്റെ കെട്ട വാക്കുകള്‍ നിശബ്ദം സഹിക്കാനും സോഷ്യലിസ്റ് ഗീര്‍വാണത്തിന്റെ ചുമടേറ്റി നടക്കാനുമുള്ള ക്വട്ടേഷന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഏറ്റെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. സോഷ്യലിസ്റിന്റെ മുഖംമൂടിയിട്ടതുകൊണ്ട് ചെന്നായ ആട്ടിന്‍കുട്ടിയാകില്ല. വീരന്റെ ശബ്ദം രമേശ് ചെന്നിത്തലയുടേതിനേക്കാള്‍ നികൃഷ്ടമാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളീയര്‍ക്ക് നഷ്ടപ്പെട്ടിട്ടുമില്ല. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ ആട്ടിന്‍തോല്‍ അഴിച്ചുവയ്ക്കാനുള്ള ഔചിത്യം ഇനിയെങ്കിലും അദ്ദേഹം കാണിക്കണം. തനിക്ക് അഴുക്കുചാലില്‍ തുഴയാന്‍ അവകാശമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നതില്‍നിന്ന് ആരും അദ്ദേഹത്തെ തടയുന്നില്ല.

അണികളെ അഴുക്കിലേക്കു തള്ളിവിടാന്‍ അധികാരമുണ്ടെന്നുള്ള അഹങ്കാരം സ്വയംതിരുത്താന്‍ തയ്യാറായാല്‍ അതിന്റെ മെച്ചം അദ്ദേഹത്തിനുമാത്രമാണ്. സിപിഐ എം ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ കൊല്ലിക്കാന്‍ ആളെവിടുന്ന ഘടകകക്ഷിനേതാവിനെ ഇനിയും താങ്ങേണ്ടിവരില്ലെന്ന ആശ്വാസമാണ് ചിറ്റൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെങ്കില്‍ മുഖംമൂടിയണിഞ്ഞ ഒരു അപഹാസ്യവേഷത്തെ ഘടകകക്ഷി നേതാവായി ആനയിക്കുന്ന ദുര്യോഗം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളത്തിലാകെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. അതിന് അവസരമുണ്ടാക്കിയ വീരേന്ദ്രകുമാറിനോട് എല്‍ഡിഎഫ് നന്ദി പറഞ്ഞേതീരൂ.

വീറുകുറയാതെ ജനതാദള്‍ മുന്നണിയിലുണ്ടെന്നിരിക്കെ വീരന്റെ പീറവിചാരം ചുമക്കുന്നതെന്തിന്? അല്ലെങ്കിലും അരമണിക്കൂറിന്റെ ഇടവേളയില്‍ മുഖ്യമന്ത്രിയുമായി പരസ്യചര്‍ച്ചയും പ്രതിപക്ഷനേതാവുമായി രഹസ്യചര്‍ച്ചയും നടത്തുന്ന കാപട്യക്കാര്‍ക്കുള്ളതാണോ എല്‍ഡിഎഫിലെ ഇരിപ്പിടം?

Wednesday, April 22, 2009

കേരളം കത്തിയേനെ

മേലൂട്ട്‌ മഠപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്‌ക്കുനേരെ ചെരിപ്പെറിഞ്ഞ്‌, അത്‌ മുസ്ലിങ്ങളുടെ ഏറാണെന്ന്‌ പ്രചരിപ്പിച്ചാണ്‌ ആര്‍എസ്‌എസ്‌ തലശേരി കലാപത്തിന്‌ വഴിയൊരുക്കിയത്‌. അത്തരം `ചെരിപ്പേറു'കളുടെ കഥ ഇന്ത്യന്‍ രാഷ്ട്രീയചരിത്രം തപ്പിയാല്‍ പലേടത്തും കാണാം. നാഷണല്‍ ഹൈവേയുടെ വികസനം സ്വന്തം ഭൂമിയില്‍ കയറാതിരിക്കാന്‍ വിഗ്രഹങ്ങളും കുരിശടിയും കബറിടവും പ്രത്യക്ഷപ്പെടുന്ന അനുഭവം നമ്മുടെ നാട്ടില്‍ ഒട്ടേറെയുണ്ട്‌.

സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യാജമായതിനെ സൃഷ്ടിക്കുക എന്ന കൗശലം പഴകിയതെങ്കിലും കണ്ണൂരില്‍ വീണ്ടും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്‌, യുഡിഎഫിന്റെ ചെറുഘടകകക്ഷിയുടെ പ്രമുഖനേതാവ്‌ സംസ്ഥാനത്തെ ഒരു ഉന്നതവ്യക്തിയോട്‌ പറഞ്ഞത്‌, കേരളത്തില്‍ ആകെ ഒരു സീറ്റേ ഏതെങ്കിലും മുന്നണിക്ക്‌ കിട്ടുമെന്ന്‌ ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ-അത്‌ കാസര്‍കോടാണ്‌ എന്നാണ്‌. അവിടെ സിപിഐ എമ്മിലെ പി കരുണാകരന്‍ ജയിക്കും. മറ്റു പത്തൊന്‍പതുസീറ്റിലും(മലപ്പുറം ഉള്‍പ്പെടെ) പ്രവചിക്കാന്‍ പറ്റാത്ത മത്സരം നടക്കുന്നു. യുഡിഎഫിന്‌ അനുകൂല സാഹചര്യമുണ്ടാകണമെങ്കില്‍ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം എന്നായിരുന്നു ആ നേതാവിന്റെ വിലയിരുത്തല്‍.

വോട്ടെടുപ്പിന്‌ രണ്ടുദിവസം മുമ്പ്‌, `മാതൃഭൂമി'യിലെ ഒരു പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തുവച്ച്‌ സുഹൃത്തിനോട് തറപ്പിച്ചു പറഞ്ഞു: "വോട്ടെടുപ്പുദിവസം സിപിഐ എം കേരളത്തില്‍ പരക്കെ ആക്രമണങ്ങള്‍ നടത്തും; കൊലപാതകങ്ങള്‍വരെ ഉണ്ടാകും എന്ന്‌.

ഏപ്രില്‍ ഒന്നിന്‌ വീക്ഷണം എഴുതി: ``പരാജയഭീതിയില്‍ സമനിലതെറ്റി കണ്ണൂരിലെ സിപിഎം നേതൃത്വം''. ``നീന്തി കരപറ്റാന്‍ സിപിഎം ഇനി പുറത്തെടുക്കാന്‍പോകുന്ന വൃത്തികെട്ട അടവ്‌ ഏതെന്ന്‌ കാത്തിരുന്നുകാണാം'' എന്നാണ്‌ തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ്‌ പത്രം പ്രവചനപരമായി എഴുതിയത്‌. അന്നത്തെ അവരുടെ പ്രധാന വാര്‍ത്ത `കൃത്രിമത്തിന്‌ സിപിഎം ഗൂഢാലോചന' എന്നായിരുന്നു.

യുഡിഎഫ്‌ സ്വാധീനമുള്ള ബൂത്തുകള്‍ പ്രശ്‌നബൂത്തുകളാക്കി മാറ്റാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന്‌ ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ചെന്ന്‌ അന്ന്‌ ആരോപിക്കുന്നു. ``സിപിഎമ്മിന്റെ ഹീനമായ ശ്രമങ്ങളെ വെല്ലുവിളിയായി യുഡിഎഫ്‌ ഏറ്റെടുക്കു''മെന്നും ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം.

അടുത്ത ദിവസത്തെ വീക്ഷണത്തിന്റെ പ്രധാന തലക്കെട്ടുകളിലൊന്ന്‌ ``കണ്ണൂരില്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ശ്രമം'' എന്ന്‌. അന്ന്‌ അതേ പത്രം മുഖപ്രസംഗമെഴുതുന്നു: ``കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കേരളത്തിന്റെ രാഷ്ട്രീയമനസ്സ്‌ ഇപ്പോള്‍ എങ്ങനെയാണ്‌ ചിന്തിക്കുന്നതെന്ന്‌ മാര്‍ക്‌സിസ്‌റ്റ്‌ നേതൃത്വം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ സീറ്റിലും തോറ്റ്‌ തുന്നംപാടുമെന്ന്‌ വ്യക്തമായതിന്റെ ലക്ഷണമാണ്‌ അവരുടെ അണികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. വരും ദിവസങ്ങളില്‍ അക്രമം കൂടുതല്‍ വ്യാപിപ്പിച്ച്‌ പോളിങ്‌ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പായി യുഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ക്‌സിസ്‌റ്റുകാരുടെ ഭ്രാന്തന്‍ പെരുമാറ്റത്തെ കാണണം.''

ഏപ്രില്‍ നാലിന്‌ എം എം ഹസ്സന്‍ ലേഖനമെഴുതി. തലക്കെട്ട്‌- ``മാര്‍ക്‌സിസ്‌റ്റ്‌ അക്രമത്തെ ചെറുക്കും.'' വളരെ ആസൂത്രിതമായ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങളാണ്‌ കണ്ണൂരില്‍ അരങ്ങേറുന്നത്‌. അതോടൊപ്പംതന്നെ കേരളമൊട്ടാകെ ബംഗാള്‍ മോഡല്‍ ഓര്‍ഗനൈസ്‌ഡ്‌ റിഗ്ഗിങ്ങിനും സിപിഐ എം വട്ടംകൂട്ടുന്നു. അതിനു മുന്നോടിയായി യുഡിഎഫ്‌ അനുകൂല ബൂത്തുകളെയാകെ പ്രശ്‌നബാധിതബൂത്തുകളാക്കി മാറ്റാനാണ്‌ നീക്കം-ഹസ്സന്‍ വാദിച്ചു.

ഏപ്രില്‍ ആറിന്‌ കെ സുധാകരന്‍, സിപിഐ എം ഉയര്‍ത്തുന്ന അക്രമഭീഷണിയിലാണ്‌ കണ്ണൂരില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താറുള്ളതെന്ന്‌ പറഞ്ഞും കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തുന്നു.

വോട്ടെടുപ്പിന്റെ തലേന്ന്‌ വീക്ഷണം ഇറങ്ങിയത്‌, ``പരാജയഭീതിപൂണ്ട മാര്‍ക്‌സിസ്‌റ്റ്‌ അണികള്‍ അക്രമത്തിലൂടെ ജനങ്ങളില്‍ ഭയമുണര്‍ത്തി പോളിങ്‌ ശതമാനം പരമാവധി കുറപ്പിക്കാനുള്ള തന്ത്രം'' പയറ്റുകയാണെന്ന മുഖപ്രസംഗത്തോടെയാണ്‌. അതിന്റെ തലക്കെട്ട്‌ ``പോളിങ്‌ കലക്കാന്‍ അനുവദിക്കരുത്‌'' എന്ന്‌. സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാടുകളിലാണ്‌ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറി നടക്കാന്‍ സാധ്യതയെന്ന കണ്ടെത്തലും നടത്തുന്നുണ്ട്‌ അന്നത്തെ മുഖപ്രസംഗം.

കണ്ണൂരിലെ വോട്ടെടുപ്പു ദിവസം വന്‍തോതില്‍ കുഴപ്പം നടക്കുമെന്ന്‌ പടിപടിയായ പ്രചാരണത്തിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വവും മുഖപത്രവും സ്ഥാപിച്ചതിന്റെ നാള്‍വഴിയാണിത്‌. അതുകൊണ്ടും തീരുന്നില്ല. എ പി അബ്ദുള്ളക്കുട്ടി എംപിക്കുനേരെ ആക്രമണ നാടകം നടത്തി വാര്‍ത്തയാക്കുകയും അദ്ദേഹത്തിന്‌ വധഭീഷണിയുണ്ടെന്ന്‌ പ്രചരിപ്പിക്കുകയുംചെയ്‌തു. ഏപ്രില്‍ പത്തിന്റെ വാര്‍ത്ത ഇതാണ്‌:``കണ്ണൂര്‍: യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണയോഗം കഴിഞ്ഞ്‌ മടങ്ങുന്നതിനിടയില്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറ്‌.

ചാലാട്‌ ബാങ്കിന്‌ സമീപത്തുവച്ചാണ്‌ കല്ലേറുണ്ടായത്‌. കല്ലേറുകൊണ്ട്‌ ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ചില്ല്‌ തകര്‍ന്നു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചാലാട്‌ യുഡിഎഫ്‌ പ്രചാരണയോഗത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ്‌ ഏതാനും നിമിഷങ്ങള്‍ക്കകമാണ്‌ കല്ലേറുണ്ടായത്‌.'' ഇതൊരു വ്യാജ ആക്രമണമായിരുന്നു. യുഡിഎഫിന്റെ കേന്ദ്രമായ ചാലാട്ടുവച്ച്‌ നടത്തിയ നാടകം.

തൊട്ടുത്ത ദിവസം മറ്റൊരു വാര്‍ത്ത അവതരിച്ചു: ``കണ്ണൂര്‍: സിപിഎം വിട്ട്‌ യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന എ പി അബ്ദുള്ളക്കുട്ടിക്ക്‌ വധഭീഷണി. ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ്‌ ഫോണിലൂടെ ഭീഷണി വന്നത്‌. എറണാകുളത്ത്‌ യുഡിഎഫ്‌ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മട്ടന്നൂരില്‍ പ്രസംഗിക്കാന്‍ വന്നാല്‍ തലയെടുക്കുമെന്നും 24 മണിക്കൂര്‍മാത്രമേ ആയുസ്സുള്ളുവെന്നുമാണത്രേ ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞത്‌. ഇതിനെത്തുടര്‍ന്ന്‌ അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ടൗണ്‍ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ച്‌ പരാതി നല്‍കി.''

രണ്ട്‌ കാര്യമാണ്‌ വോട്ടെടുപ്പിനുമുമ്പ്‌ സ്ഥാപിക്കാന്‍ ശ്രമിച്ചത്‌. ഒന്ന്‌-വോട്ടെടുപ്പുനാളില്‍ സിപിഐ എം വ്യാപകമായി അക്രമം നടത്തും.

രണ്ട്‌: അബ്ദുള്ളക്കുട്ടിയുടെ ജീവന്‌ സിപിഐ എമ്മില്‍നിന്ന്‌ ഭീഷണിയുണ്ട്‌.
`അവസാന നിമിഷം' നടക്കുന്ന അട്ടിമറിയില്‍ യുഡിഎഫ്‌ കണ്ണുവച്ചിരുന്നു. സാധാരണ നിലയില്‍ വ്യാജനോട്ടീസ്‌ വിതരണം, നുണകള്‍ പ്രചരിപ്പിക്കല്‍, സ്വന്തം വോട്ടുകള്‍ അതിവേഗം ചെയ്‌തുതീര്‍ത്ത്‌ സംഘര്‍ഷമുണ്ടാക്കല്‍-തുടങ്ങിയ ചില പരിപാടികള്‍ യുഡിഎഫ്‌ നടത്താറുണ്ട്‌. അത്‌ പതിവാണെന്നുള്ളതുകൊണ്ട്‌, അതിനേക്കാള്‍ വലിയതെന്തോ പ്ലാന്‍ ചെയ്‌തിട്ടുണ്ടെന്ന സന്ദേശമാണ്‌, നടേപറഞ്ഞ യുഡിഎഫ്‌ നേതാവിന്റെ വാക്കുകളില്‍ തെളിഞ്ഞത്‌.

വോട്ടെടുപ്പു തുടങ്ങുന്നതിനുമുമ്പുതന്നെ തൃശൂര്‍-എറണാകുളം ജില്ലകളില്‍നിന്നുള്ള `ക്വട്ടേഷന്‍' സംഘം കണ്ണൂരിലെത്തിയിരുന്നു. അവര്‍ വന്ന വണ്ടികള്‍, തങ്ങിയ ലോഡ്‌ജ്‌, സംഘനേതാക്കളുടെ വിവരം എന്നിവയെല്ലാം പൊലീസിന്‌ ലഭിച്ചു. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുണ്ടായ നേരിയ സമയവിളംബം, നീക്കങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യത-ഇതു രണ്ടുമാണ്‌ സംഘം അപ്പാടെ പിടിയിലാകുന്നതിന്‌ തടസ്സമായത്‌.

മധുര ജോഷി, ചാര്‍ലി തുടങ്ങിയവര്‍ സാധാരണ മനുഷ്യരുടെ ഗണത്തില്‍പെട്ടവരല്ല. പണമുണ്ടാക്കാന്‍ കാശുവാങ്ങി എന്തും ചെയ്യുന്ന മനുഷ്യമൃഗങ്ങളാണ്‌. കാശ്‌ പറഞ്ഞുറപ്പിക്കുക; ഇരയെ ചൂണ്ടിക്കാണിക്കുക-ഇത്രയുമേ വേണ്ടൂ അവര്‍ക്ക്‌ ആരെയും കൊല്ലാന്‍. അവരാണ്‌ കെ സുധാകരന്റെ ബിസിനസ്‌ പങ്കാളികളായി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വോട്ടെടുപ്പുനാള്‍ പോയത്‌.

അവര്‍ അകത്തിരിക്കുമ്പോള്‍ അവിടെ എത്തിയവരില്‍ സുധാകരന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയുണ്ട്‌, എം വി രാഘവനുണ്ട്‌. മധുര ജോഷിയും മദ്രാസ്‌ ദാദയുമായി `ബിസിനസ്‌ ചര്‍ച്ച'യ്‌ക്കെത്തിയവര്‍!
സംഘത്തിലെ രണ്ടുപേരും കണ്ണൂരുകാരന്‍ പ്രജിത്തും പിടിയിലായതാണ്‌ സംഭവങ്ങള്‍ക്ക്‌ വഴിത്തിരിവായത്‌.

കോണ്‍ഗ്രസുമായോ ആ പാര്‍ടിയുടെ ഏതെങ്കിലും നേതാക്കളുമായോ എന്തെങ്കിലും ബന്ധം ഒരുതരത്തിലും ഇല്ലാത്തവരാണ്‌ പിടിക്കപ്പെട്ട തോമസ്‌, ടെന്‍സണ്‍ എന്നിവര്‍. പ്രജിത്താകട്ടെ, കെ സുധാകരന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ട, സുധാകരനുവേണ്ടി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍. ഇവരെ മൂന്നുപേരെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയും കാണാനില്ല-സുധാകരനല്ലാതെ.

വോട്ടെടുപ്പുകഴിഞ്ഞ്‌ സുധാകരന്‍ അനുയായികളോടൊപ്പം പുറപ്പെട്ടത്‌ കണ്ണൂര്‍ സിഐ ഓഫീസിലേക്കാണ്‌. പൊലീസ്‌ `അന്യായമായി' പിടികൂടിയ മൂന്നു യുഡിഎഫ്‌ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കുത്തിയിരിപ്പുസമരം; ബഹളം; മുദ്രാവാക്യം വിളി; വീരസ്യപ്രകടനം. അക്ഷരാര്‍ഥത്തില്‍ സുധാകരസംഘം സിഐ ഓഫീസ്‌ കൈയേറി. തുടര്‍ച്ചയായ സമരമാണ്‌-പതിനഞ്ചുമണിക്കൂര്‍. അതിനിടയില്‍ പിടിയിലായവരെ ചോദ്യംചെയ്യുന്നത്‌ ഒഴിവാക്കുക എന്ന ഒറ്റ നിര്‍ബന്ധം. അത്‌ സുധാകരന്‍ സാധിച്ചു.

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീക്ഷണം പത്രത്തിന്റെ ഒന്നാംപുറത്ത്‌ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയും എം വി രാഘവനും എ പി അബ്‌ദുള്ളക്കുട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ്‌ പ്രസിദ്ധീകരിച്ചത്‌. അന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗംചെയ്‌ത്‌ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂര്‍, കാസര്‍കോട്‌, വടകര, കോഴിക്കോട്‌ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്‌ സിപിഐ എം അട്ടിമറിച്ചുവെന്നാണ്‌. എന്നാല്‍, ആ ദിവസത്തെ വീക്ഷണത്തില്‍ കണ്ണൂരില്‍ എവിടെയെങ്കിലും അക്രമം നടന്നതായോ കള്ളവോട്ട്‌ നടന്നതായോ വാര്‍ത്തയില്ല.

ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത്‌ അന്ന്‌ കണ്ണൂരില്‍ സിപിഐ എം അക്രമത്തിനിരയായവരെ കാണാനാണ്‌ താന്‍ ചെന്നത്‌ എന്നാണ്‌. അത്തരമൊരു പരിക്കിന്റെയോ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന്റെയോ വാര്‍ത്ത വീക്ഷണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. എന്നുമാത്രമല്ല, കണ്ണൂരില്‍ എവിടെയെങ്കിലും അങ്ങനെയൊരു അക്രമമുണ്ടായതായി പൊലീസിന്‌ വിവരമില്ല. പരാതികളുമില്ല.

വീക്ഷണത്തിന്റെ വാര്‍ത്ത:``ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന്‌ കണ്ടപ്പോള്‍ സിപിഎം ഒരിക്കല്‍ക്കൂടി നെറികെട്ട അവരുടെ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ പുറത്തെടുത്തു. ഉച്ചവരെ വളരെ സമാധാനപരമായാണ്‌ കാര്യങ്ങള്‍ നടന്നത്‌ എന്നുവരുത്തിയശേഷം ഉച്ചകഴിഞ്ഞ്‌ വ്യാപകമായി അക്രമവും കള്ളവോട്ടുകളും നടത്തി വടക്കന്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ സിപിഎം മുന്‍കൂട്ടി നിശ്ചയിച്ച അവരുടെ പദ്ധതി വളരെ സമര്‍ഥമായി നടപ്പാക്കുകയായിരുന്നു''. എവിടെ, എങ്ങനെ - ഉത്തരം വീക്ഷണത്തിനുമില്ല ഉമ്മന്‍ചാണ്ടിക്കുമില്ല.

ഈ പശ്ചാത്തലത്തിലാണ്‌ ഉമ്മന്‍ചാണ്ടിയും കെ സുധാകരനും ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ടാകുന്നത്‌.

1. പൊലീസ്‌ പിടിച്ചവരെ വിടുവിക്കാന്‍ എല്ലാ തിരക്കും മാറ്റിവച്ച്‌ പതിനഞ്ചുമണിക്കൂര്‍ കുത്തിയിരുന്നതെന്തിന്‌?

2. പിടിയിലായവര്‍ യുഡിഎഫുകാരാണോ? എങ്കില്‍ അവര്‍ കണ്ണൂരില്‍ എന്തിനു വന്നു?

3. പിടിയിലായവര്‍ സുധാകരന്‍ പറഞ്ഞപ്രകാരം ബിസിനസ്‌ പങ്കാളികളാണെങ്കില്‍ എന്തു ബിസിനസ്‌?

4. ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയതെന്തിന്‌?

5. അബ്ദുള്ളക്കുട്ടി ചിത്രത്തിലില്ലാതിരിക്കെ അദ്ദേഹത്തെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടില്ലെന്ന്‌ സുധാകരന്‍ പത്രസമ്മേളനം വിളിച്ച്‌ പറഞ്ഞത്‌ എന്തിന്‌?

6. കണ്ണൂരില്‍ കള്ളവോട്ട്‌, അക്രമം എന്നെല്ലാം ആരോപിക്കുന്നതല്ലാതെ, എവിടെ എപ്പോള്‍ നടന്നു എന്നും എന്തുകൊണ്ട്‌ പരാതി കൊടുത്തില്ല എന്നും പറയാന്‍ കഴിയാത്തതെന്തുകൊണ്ട്‌?
മാധ്യമങ്ങള്‍ ഒളിച്ചുവച്ചും തമസ്‌കരിച്ചും ഗൗരവം ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ കത്തിക്കുമായിരുന്ന ഒരു രാഷ്ട്രീയ ക്രിമിനല്‍ ഗൂഢാലോചനയുടെ ചരടുകളാണ്‌ ഈ ചോദ്യങ്ങള്‍. വരുംനാളുകളില്‍ യുഡിഎഫിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന ചോദ്യങ്ങളുമാണിവ.

Monday, April 20, 2009

സംഗതി ചൂടുപിടിച്ചിരിക്കുന്നു

സംഗതി ചൂടുപിടിച്ചിരിക്കുന്നു. കണ്ണൂരില്‍ എത്തിയ ഗുണ്ടാസംഘങ്ങള്‍ രണ്ടല്ല. കേരളത്തിനു പുറത്തുനിന്നും മുംബൈ ബന്ധമുള്ള ഒരു സംഘം എത്തി. പൊലീസ് ആദ്യം സുധാകരന്റെ സമ്മര്‍ദത്തിന് വഴങ്ങി തരികിട കളിച്ചെങ്കിലും ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലാണ്. ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കുറിക്കുകൊണ്ടു. അതിന്റെ പ്രതിഫലനമാണ്, ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ വി വി ദക്ഷിണാമൂര്‍ത്തിക്കെതിരെ വന്ന വധഭീഷണി.

തെരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ കലാപം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളെ എത്തിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്, തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക്് ദേശാഭിമാനി തിരുവനന്തപുരം ഓഫീസിലെ ലാന്‍ഡ് ലൈനിലേക്ക് അജ്ഞാതഫോണ്‍ ഭീഷണി എത്തിയത്. അസഭ്യവര്‍ഷത്തോടെ തുടങ്ങിയ ടെലഫോണ്‍ സന്ദേശത്തിനിടെ ദേശാഭിമാനി കത്തിക്കുമെന്നും ബോംബിട്ട് നശിപ്പിക്കുമെന്നും ഭീഷണി ഇനിയും വാര്‍ത്തകൊടുത്താല്‍ ചീഫ് എഡിറ്റര്‍ മുതലുള്ളവരുടെ കയ്യും കാലും വെട്ടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

വടക്കന്‍ കേരളത്തിലെ ശൈലിയിലായിരുന്നു ഭീഷണി. നാലുതവണ വിളി വന്നു. സത്യസന്ധമായി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വധഭീഷണി മുഴക്കുന്നത് അത്യന്തം ഗൌരവതരവും പത്രസ്വതന്ത്രത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കാണിച്ച് വി വി ദക്ഷിണാമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കി. തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

ടെലഫോണ്‍ നമ്പര്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ റവാഡ എ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശപ്രകാരം തമ്പാനൂര്‍ സിഐ അനില്‍കുമാര്‍ ദേശാഭിമാനിയിലെത്തി വി വി ദക്ഷിണാമൂര്‍ത്തിയില്‍ നിന്ന് മൊഴിയെടുത്തു. കെ സുധാകരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങളെ കൊണ്ടുവന്നത് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകം നടത്തി കുറ്റം സിപിഐ എമ്മിനുമേല്‍ കെട്ടിവെച്ച് വ്യാപകമായി കലാപം നടത്താനുള്ള ഗൂഢാലോചനയും ദേശാഭിമാനി തുറന്നുകാട്ടി.

ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയിലായതിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തിയതിലെ ദുരൂഹതയും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് വന്ന ദിവസമാണ് ചീഫ് എഡിറ്ററെ നേരിട്ടു വിളിച്ച് വധഭീഷണിമുഴക്കിയത്.

Sunday, April 19, 2009

പാട്യത്തെ പടക്കം

ക്രൈം നന്ദകുമാര്‍ യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഇറക്കി. ദേശാഭിമാനിയില്‍ തെരഞ്ഞെടുപ്പിന്റെ രണ്ടുദിവസംമുമ്പ് വന്ന വാര്‍ത്ത ഇങ്ങനെ:

മുന്‍ മന്ത്രിയുടെ വീട്ടിð അശ്ളീല പ്രസിദ്ധീകരണങ്ങള്‍
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ എല്‍ðഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി എ മുഹമ്മദ്റിയാസിനെ വ്യക്തിഹത്യചെയ്യുന്നó അശ്ളീലപ്രസിദ്ധീകരണങ്ങള്‍ മുന്‍മന്ത്രിയുടെ വീട്ടില്‍. കോണ്‍ഗ്രസ് നേതാവ് അഡ്വ. എ സുജനപാലിന്റെ വീട്ടിലാണ് ലോറിയില്‍ കെട്ടുകണക്കിന് പ്രസിദ്ധീകരണങ്ങള്‍ ഇറക്കിയത്. പരസ്യപ്രചാരണം കഴിഞ്ഞാല്‍ വീടുകളില്‍ð എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വന്‍തോതില്‍ വാരികകളും നോട്ടീസുകളും പത്രങ്ങളും എത്തിച്ചത്. നാട്ടുകാരാണ് സുജനപാലിന്റെ വീട്ടില്‍ð അശ്ളീലപ്രസിദ്ധീകരണങ്ങള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്് എðഡിഎഫിനെതിരെ ഇറക്കിയ ക്രൈം വാരികയുടെ കെട്ടുകളും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം വീരാന്‍കുട്ടിയുടെ പേരിലിറക്കിയ പത്രരൂപത്തിലുള്ള പ്രസിദ്ധീകരണവും നാട്ടുകാര്‍ പിടിച്ചെടുത്തു. സംഭവം പുറത്തായതിന്റെ ജാള്യം മറയ്ക്കാന്‍ സുജനപാലിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കള്ളപ്രചാരണം നടത്തുകയാണ് യുഡിഎഫ്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും ലോഡ് കണക്കിന് വ്യാജപ്രസിദ്ധീകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള വെസ്റ്റ്ഹിð ബാരക്സ് കാന്റീനിð ഇഷ്ടംപോലെ മദ്യവിതരണം നടക്കുന്നതായും വിവരമുണ്ട്. മുന്‍മന്ത്രിയുടെ കാറിലാണ് മദ്യം വിതരണം ചെയ്യുന്നത്. യുഡിഎഫിന്റെ വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു
.

'ജാഗ്രത' എന്ന പേരിലാണ് തെരഞ്ഞെടുപ്പിന് യുഡിഎഫിനുവേണ്ടി അശ്ളീല-അസത്യ പത്രം ഇറങ്ങിയത്. അത് തയാറാക്കിയത് കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടലില്‍ വെച്ചാണ്.മൂന്നുദിവസം നീണ്ട പ്രവര്‍ത്തനം ഹോട്ടല്‍മുറിയില്‍ നടന്നു. അധ്വാനിച്ചവര്‍
1. വിശ്വനാഥന്‍(മാതൃഭൂമി സ്പോര്‍ട്സ് ലേഖകന്‍)
2. ഹരിലാല്‍(മാതൃഭൂമി-യാത്ര)
3. മധുസൂദനന്‍(മാതൃഭൂമിയിലെ ക്ളാസിഫൈഡ് പേജില്‍ 'ചിരിമരുന്ന്' എഴുതുന്നയാള്‍)

അവിടെ സന്ദര്‍ശനം നടത്തിയവര്‍
1. എ സുജനപാല്‍
2. കെ ആര്‍ പ്രമോദ്(തടിയന്‍ പ്രമോദ്. മീഡിയാ മാനേജര്‍, മാതൃഭൂമി)
സുധീര്‍ ദേവദാസ് എന്നയാളാണ് കോഓഡിനേഷന്‍ നിര്‍വഹിച്ചത്.

എം വി ശ്രേയാംസ് കുമാറിനെറ നിര്‍ദേശപ്രകാരമാണ് 'ജാഗ്രത' തയാറായത്. അച്ചടിച്ചത് മറ്റൊരു പ്രസിലാണെങ്കിലും യുഡിഎഫിന് മാതൃഭൂമിയുടെ സംഭാവനയാണ് 'ജാഗ്രത'.കെ പി കേശവമേനോന്റെ പത്രത്തിന്, അ്യദഹത്തിന്റെ കൊച്ചുമകന്‍ പത്രാധിപരായപ്പോള്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥ!
കണ്ണൂരിലെ പാട്യത്ത് ആശിഷ് പി രാജ്, ആഘോഷ് എന്നീ രണ്ട് ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം പടക്കംപൊട്ടി പരിക്കേറ്റു. അവരിലൊരാള്‍ പി ജയരാജന്‍ എംഎല്‍എയുടെ മകനാണ്-ആശിഷ് പി രാജ്. ആ കുട്ടി, ബംഗ്ളൂരില്‍ പഠിക്കുകയാണ്. വിഷു അവധിക്കാണ് വീട്ടില്‍ വന്നത്. തെരഞ്ഞെടുപ്പായതിനാല്‍ വിഷുദിവസം പടക്കം പൊട്ടിക്കാന്‍ കഴിഞ്ഞില്ല. പോളിങ്ങ് കഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ പടക്കംപൊട്ടിക്കുന്നതിനിടെയാണ് അവര്‍ക്ക് പരിക്കേറ്റത്.

ദാരുണമായ ആ സംഭവത്തെ മാറ്റിമറിച്ച് , ജയരാജ ന്റെ മകന്‍ ബോംബാക്രമണം നടത്താന്‍ പോയപ്പോള്‍ പൊട്ടിയെന്നും ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിയെന്നുമുള്ള പ്രചാരണങ്ങള്‍ വന്നു. പി ജയരാജന്‍ എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലംകമ്മിറ്റി സെക്രട്ടറിയാണ്. വടകരയില്‍ പ്രതികൂലമായ അനേകം ഘടകങ്ങളെ നേരിട്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ അവിശ്രമപോരാട്ടം. ജയരാജന്‍ ശാരീരികമായി ഒട്ടേറെ വിഷമതകളുള്ളയാളാണ്. ആര്‍എസ്എസ് ആക്രമണത്തില്‍ വന്ന അംഗവൈകല്യം പരാരശ്രയമില്ലാത്ത ജീവിതം അദ്ദേഹത്തിന് അസാധ്യമാക്കിയിരിക്കുന്നു. തുടര്‍ച്ചയായ ആന്റിബയോട്ടിക്കിന്റെ ഉപയോഗം ഹൃദയത്തെ ബാധിച്ചു. ഇതിനകം മൂന്നുതവണ ആഞ്ചിയോ പ്ളാസ്റ്റി നടത്തേണ്ടിവന്നു. അത്തരമൊരു മനുഷ്യന്‍ പോളിങ്ങ് കഴിഞ്ഞ് സമാധാനമായി ഒന്നു കിടന്നുറങ്ങാമെന്നു കരുതി വീട്ടിലേക്കു പോകംവഴിയാണ്, മകന് അപകടം വന്ന വിവരം അറിഞ്ഞത്.

വിഷുപ്പടക്കം പൊട്ടി പരിക്കേറ്റ അനേകം പേരുടെ വാര്‍ത്തകള്‍ നാം പത്രത്തില്‍ വായിച്ചിട്ടുണ്ട്. ചിലത് വാര്‍ത്തകളേ ആയില്ല. ജയരാജന്‍ മാതൃഭൂമിയെ 'മഞ്ഞപ്പത്രം' എന്നു വിളിച്ച ആളാണല്ലോ. സിപിഐ എമ്മിന്റെ നേതാവാണല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ മകന്റെ പരിക്ക് വലിയ വിവാദമാകുന്നു. കണ്ണൂരില്‍ പിടിയിലായ വാടകക്കൊലയാളി സംഘത്തെയും അവരെ കെ സുധാകരന്‍ പാടുകിടന്ന് മോചിപ്പിച്ചതിനെയും കുറിച്ചുള്ള വിവാദത്തോട് പാട്യത്തെ പടക്കത്തെ ഉപമിച്ച് അതും വിവാദവിഷയമെന്ന് പറയുകയാണ് മാതൃഭൂമി. വിരന്റെ വേഷംകെട്ട് ജയരാജനോടുമാത്രമല്ല, അദേഹത്തിന്റെ മകനോടും!

കൂടുതല്‍ വിവരങ്ങള്‍


ചില വിവരങ്ങള്‍ കൂടി. ഇത് ഒരു പ്രത്യേക പോസ്റ്റല്ല. മുന്‍ പോസ്റ്റിന്റെ കൂട്ടിച്ചേര്‍ക്കലാണ്. കമന്റുചെയ്യുന്നവര്‍ ദയവായി 'അപകടം, വളരെ അപകടം' എന്ന പോസ്റില്‍ ചെയ്താല്‍മതി.


1. അറസ്റ്റിലായ പ്രജിത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ മാത്രമല്ല. അയാളുടെ പിതാവ് ഭരതന്‍ താഴെ ചൊവ്വയില്‍ മുമ്പ് കുത്തേറ്റുമരിച്ചതാണ്. ഭരതന്റെ കൊലപാതകത്തില്‍ പ്രധാന പങ്ക് ആരോപിക്കപ്പെട്ടത് മുമ്പ് സിപിഐ എം പ്രവര്‍ത്തകനും ചില ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ ജനാര്‍ദനനുമേലാണ്. ജനാര്‍ദനന്‍ ഇപ്പോള്‍ താഴെചൊവ്വയില്‍ ഒരു തിരുമ്മല്‍-വൈദ്യ സ്ഥാപനം നടത്തുകയാണ്. എടക്കാട്-അഞ്ചരക്കണ്ടി മേഖലകളില്‍ ജനാര്‍ദനന് ചില ശിഷ്യന്‍മാര്‍ ഉണ്ട്.ജനാര്‍ദനനെ 'പിടിക്കാന്‍' പ്രജിത്ത് നേരത്തെ തീരുമാനിച്ചിരുന്നുവത്രെ. അത് കെ സുധാകരനെ അറിയിച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് നടത്താനുള്ള ഒരു ക്വട്ടേഷന്‍ ജനാര്‍ദനന്റെ തലയെടുക്കലായിരുന്നു. അതിനാണ് പ്രജിത്ത് നിയോഗിക്കപ്പെട്ടത്.


2. പ്രധാന സംഘം 'വിഐപി'യെ തേടി പോകും. അത് ഒരുവഴിക്ക് നടക്കുമ്പോള്‍തന്നെ ജനാര്‍ദനന്‍ പിടിക്കപ്പെടും. അതോടെ എടക്കാട്-അഞ്ചരക്കണ്ടി-കണ്ണൂര്‍ മേഖലയിലാകെ 'ജനുവിന്റെ ശിഷ്യന്‍മാര്‍' എന്ന വ്യാജേന സിപിഐ എം ആപ്പീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടക്കും. അങ്ങനെ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പൊഴേക്കും 'വിഐപി' ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്ത വരും. ആ സമയത്ത് ഉമ്മന്‍ചാണ്ടി എത്തും.


3. കണ്ണൂരില്‍ പോളിങ്ങ് ഉച്ചയ്ക്കുശേഷം അലങ്കോലപ്പെടുമെന്ന് സുധാകരന്‍ നേരിട്ട് ചില കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നു. (കൂത്തുപറമ്പിലെ കെ പ്രഭാകരന്‍ അക്കാര്യം ചില സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്.)ആ വിവരം താഴെത്തട്ടിലേക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ്, അതിരാവിലെ തന്നെ മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ക്യൂ കണ്ടത്. ഉച്ചയോടെ യുഡിഎഫ് വോട്ടുകള്‍ മിക്കവാറും പോള്‍ ചെയ്യപ്പെട്ടിരുന്നു.


4. കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ സുധാകരന്‍ പതിനഞ്ചു മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നത് സാധാരണ നിലയില്‍ ടിവി ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്യേണ്ട സംഭവമായിരുന്നു. എംവി രാഘവനുള്‍പ്പെടെയുള്ള നേതാക്കള്‍ പിന്തുണയ്ക്കാനുമെത്തിയതാണ്. എന്നാല്‍, പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളും ആ തരത്തില്‍ അതിന്‍െ പൊലിപ്പിച്ചില്ല. പകരം, 'മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ അന്യായമായി പൊലീസ് പിടിച്ചു; അവരെ വിടുവിക്കാന്‍ സുധാകരനും അനുയായികളും സ്റ്റേഷനില്‍ ചെന്നു' എന്ന മട്ടിലുള്ള തണുപ്പന്‍ വാര്‍ത്തകളാണ് വന്നത്. കണ്ണൂരിലെ ഏതാനും മാധ്യമങ്ങള്‍(മാധ്യമ പ്രവര്‍ത്തകരുമാകാം) സുധാകരനുവേണ്ടി വിടുപണി ചെയ്തു.


5. സുധാകരന്‍ പ്രസംഗത്തിലും പത്രസമ്മേളനങ്ങളിലും ടിവി അഭിമുഖങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ പലതും പരസ്പര വിരുദ്ധങ്ങളാണ്. അബ്ദുള്ളക്കുട്ടിയെ പത്രസമ്മേളനത്തില്‍ ഹാജരാക്കിയതുതന്നെ ആനമണ്ടത്തരവും. അദ്ദേഹം വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് തിട്ടമില്ല. തൃശൂര്‍-എറണാകുളം ഭാഗത്തെ പക്കാ വാടക ഗുണ്ടകളെ തന്റെ ബിസിനസ് പങ്കാളികളാണെന്നു പഞ്ഞതടക്കം സുധാകരനെ തിരിഞ്ഞുകുത്താന്‍ പോകുന്നു.


6. പൊലീസ് സേനയില്‍ സുധാകരന്റെ ചെരുപ്പുനക്കികള്‍ ഉണ്ട്. അത്തരക്കാരാണ്, പൊലീസിന്റെ നീക്കങ്ങള്‍ യജമാനനെ അപ്പപ്പോള്‍ അറിയിച്ചതും പിടിക്കപ്പെട്ട വണ്ടിയില്‍നിന്ന് ആയുധങ്ങള്‍ മാറ്റിയതും. ഹെഡ്കോണ്‍സ്റബിള്‍ ഗിരീശന്‍(കണ്ണപുരം), പൊലീസുകാരായ ദാമോദരന്‍(കൊയ്യം), മാത്യു (മാതമംഗലം) എന്നിവരാണ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ ഇതിന് നിയോഗിക്കപ്പെട്ടതെങ്കില്‍, കണ്ണൂര്‍ പൊലീസിലെ ചില ഉന്നതര്‍ സുധാകരനുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുമുണ്ട്. ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ഡിസിസി ആപ്പീസിലേക്ക് മാറ്റിയ വാഹനങ്ങള്‍ പരിശോധിക്കാനോ ക്വട്ടേഷന്‍ സംഘം രക്ഷപ്പെടുന്നത് തടയാനോ പൊലീസ് തയാറായില്ല.


7. പിടിക്കപ്പെട്ടവരെ ഒരുകാരണവശാലും ആ സമയത്ത് പൊലീസ് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് സുധാകരന് നിര്‍ബന്ധമുണ്ടായിരുന്നു. ആ നിര്‍ബന്ധത്തിന് പൊലീസ് വഴങ്ങുകയാണുണ്ടായത്. സുധാകരനും സംഘവും പൊലീസ് സ്റ്റേഷനില്‍ നാടകമാടുമ്പോള്‍ മുക്കാല്‍ കിലോമീറ്ററകലെ ഡിസിസി ആപ്പീസിലും പുറത്തും വല്ലതും സംഭവിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള സാമാന്യബുദ്ധിപോലും പൊലീസ് കാണിച്ചില്ല. പൊലീസിലെ സുധാകരന്റെ ഇടപെടല്‍ പ്രത്യേകം അന്വേഷിക്കപ്പെടേണ്ട വിഷയമാണ്.


8. കണ്ണൂരില്‍ നടന്നത് നിസ്സാരമായി തള്ളിക്കളയാന്‍ മാധ്യമങ്ങളുടെ വലിയൊരു നീക്കമുണ്ട്. യഥാര്‍ത്ഥത്തില്‍, പ്ളാന്‍ ചെയ്തതുപോലെ കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ഊഹിച്ചുനോക്കാവുന്നതേയുള്ളൂ. സുധാകരനും ഉമ്മന്‍ചാണ്ടിയ്ക്കുമെതിരെ സംശയത്തിന്റെമാത്രമല്ല, നേരിട്ടുള്ളതും സാഹചര്യത്തിന്റെ ബലത്തിലുള്ളതുമായ കൃത്യമായ തെളിവുകളാണ് വന്നിട്ടുള്ളത്. വളരെ ആഴത്തിലുള്ള അന്വേഷണം നടന്നാല്‍, നമ്മുടെ നാട്ടിലെ സമുന്നതരായ ഈ നേതാക്കളുടെ കൊടും ക്രിമിനല്‍ മുഖമാണ് തെളിയുക.

Saturday, April 18, 2009

അപകടം വളരെ അപകടം

ആരാണ് യുഡിഎഫ് പ്രവര്‍ത്തകള്‍?

കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എ ൧൫ മണിക്കൂര്‍ പൊലീസ് സ്്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്നാണ് മൂന്നു പേരെ മോചിപ്പിച്ചത്-എറണാകുളം വടക്കേക്കരയിലെ കാക്കതെതാമ്മി എന്ന കെ ജെ തോമസ്, കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ തിലാനൂരിലെ പ്രജിത്, ചാലക്കുടി കുറ്റിച്ചിറ സ്വദേശി സി ഡി ടെന്‍സന്‍ എന്നിവരെ.

ഇവരില്‍ പ്രജിത് സുധാകരന്റെ പാര്‍ട്ടിക്കാരനാണ്. കാക്കത്തൊമ്മി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍മാത്രം ഏഴുകേസുകളുള്ള അറിയപ്പെടുന്ന വാടക ഗുണ്ട. ടെന്‍സണ്‍ ഇടയ്ക്ക് ഗള്‍ഫിലായിരുന്നു-തിരിച്ചുവന്ന് പണംകിട്ടുന്ന ഏതുതൊഴിലിനും തയാറായിനില്‍ക്കുന്നയാള്‍. ഈ രണ്ടുപേരും സ്വന്തം മണ്ഡലങ്ങളില്‍ വോട്ടുചെയ്യാതെ കണ്ണൂരില്‍ സുധാകരനുവേണ്ടി വോട്ടുപിടിക്കാന്‍ വന്നു എന്നാണ് അദ്ദേഹം പറയുന്നത്. പിടീയിലായപ്പോള്‍ രണ്ടുപേരും പറഞ്ഞത്, തങ്ങള്‍ പറശ്ശിനിക്കടവില്‍ തീര്‍ത്ഥാടനത്തിന് വന്നതാണ് എന്നത്രെ.

പൊലീസ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. രണ്ടു ക്വാളിസ് വാനുകളിലായി കണ്ണൂര്‍ സ്റ്റേഷന്‍ റോഡിലെ അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ ഇരുപതിലേറെ വരുന്ന ക്വട്ടേഷന്‍ സംഘം തമ്പടിചിട്ടുന്ടെന്നു വോട്ടെടുപ്പുദിവസം രാവിലെതന്നെ കണ്ണൂര്‍ പൊലീസിന് വിവരം കിട്ടിയിരുന്നു. അവിടെ ചെന്ന് നാടകം കളിച്ച് യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ സംഘത്തിന് രക്ഷപ്പെടാനുള്ള സ്ൌകര്യമാണ് ചെയ്തുകൊടുത്തത്. വാഹനങ്ങളും ക്രിമിനലുകളും നേരെ ചെന്നത് ഡിസിസി ആപ്പീസിലേക്കാണ്. ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സമയം കിട്ടി. പിന്നെ പൊലീസ് ചെല്ലുമ്പേഴേക്കും ക്രിമിനല്‍ സംഘത്തിലെ പ്രധാനികള്‍ ഒളിച്ചിരുന്നു. പിടിയിലായത് വഴികാട്ടിയായ പ്രജിത്തും സംഘത്തില്‍ താരതമ്യേന ജൂനിയര്‍മാരായ കാക്കത്തൊമ്മിയും ടെന്‍സണും മാത്രം.

2ദിവസം മുമ്പാണ് ഇരുപത്തിയൊന്നംഗസംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ക്വട്ടേഷന്‍ വര്‍ക്കില്‍ അഗ്രഗണ്യനായ മധുര ജോഷിയാണ് സംഘത്തലവന്‍. അയാളുടെ സഹായി ചാര്‍ലിയുടെ മൊബൈല്‍ നമ്പര്‍ 994672286.കെ സുധാകരന്റെ നമ്പര്‍ 9447129130. സുധാകരന്റെ സഹായി പ്രമോദിന്റെ നമ്പര്‍ 9447035399. ഈ മൂന്നു നമ്പറുകളില്‍നിന്നും വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചാലറിയാം സംഘത്തിനെ കൊണ്ടുവന്നതാരെന്ന്.

കണ്ണൂരിലെ സിറ്റിങ്ങ് എംപിയെ ലക്ഷ്യമിട്ടാണ് സംഘം വന്നതെന്ന് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. സിറ്റിങ്ങ് എംപി സിപിഐ എഎമ്മില്‍നിന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്താക്കപ്പെടുകയും യുഡിഎഫിനൊപ്പം ചേര്‍ന്ന് കേരളത്തിലാകെ 117 പൊതുയോഗങ്ങളില്‍, മറ്റാരും ചെയ്യാത്തവിധം സിപിഐ എമ്മിനെ അധിക്ഷേപിക്കുകയും ചെയ്ത വ്യക്തി. ഏതു സിപിഐ എം പ്രവര്‍ത്തകനും അയാളെ മുന്നില്‍ കിട്ടിയാല്‍ കുറഞ്ഞ പക്ഷം ഒന്നു കാറി മുഖത്തേക്കു തുപ്പിപ്പോകും. ഒത്തുകിട്ടിയാല്‍ ചെകിട്ടത്ത് അടിച്ചും പോകും.

സിപിഐ എഎമ്മിന് അത്രയധികം വിരോധമുള്ള ഒരാളെ, പോളിങ്ങിനിടെ ആക്രമിച്ചാല്‍ മറ്റൊരു സംശയത്തിനുമിടയില്ലാതെ കുറ്റം സിപിഐ എമ്മിനുമേല്‍ പതിയും. കണ്ണൂരില്‍ തല്‍കാലത്തേക്ക് വോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവന്നാലും മറ്റ് പത്തൊന്‍പതുമണ്ഡലങ്ങളിലും സിപിഐ എമ്മിനെതിരെ വികാരവേലിയേറ്റമുീണ്ടാക്കി യുഡിഎഫിന് അട്ടിമറി നടത്താനുള്ള സാഹചര്യം അതോടെ ഒരുങ്ങും-അതായിരുന്നു പദ്ധതി. അതിന്റെ ഭാഗമായാണ് പുതുപ്പള്ളിയില്‍ വോട്ടുരേഖപ്പെടുത്തിയശേഷം വിമാനമാര്‍ഗം ഉമ്മന്‍ചാണ്ടി കോഴിക്കോട്ടിറങ്ങി കണ്ണൂരിലേക്കു കുതിച്ചത്. അല്ലെങ്കില്‍, വോട്ടുെപ്പുനാള്‍ ഉച്ചയ്ക്കുശേഷം വിമാനംകയറി വരാന്‍ മാത്രം എന്തു ജോലിയാണ് അദ്ദേഹത്തിന് കണ്ണൂരിലുണ്ടായിരുന്നത്?

കേരളം കത്തിച്ചാമ്പലായേക്കാമായിരുന്ന ഒരു കൊലപാതക ഗൂഢാലോചനയാണ് ഡിസിസി ആപ്പീസില്‍നിന്ന് രണ്ടുപേരെ പിടികൂടിയതോടെ പാളിപ്പോയത്. സുധാകരനില്‍നിന്ന് ഇത്തരമൊരു കളി പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

മുമ്പ്, ഇപി ജയരാജനെ കൊല്ലാന്‍ രണ്ട് വാടകക്കൊലയാളികളെ അയച്ചത് സുധാകരനാണെന്ന് കയ്യോടെ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴി ഉണ്ട്. കേസ് നടക്കുകയാണ്. നാല്‍പാടി വാസുവിനെ കൊന്ന കേസില്‍ കുറ്റവാളിയും ഒന്നാംപ്രതിയുമായിരുന്ന സുധാകരന്‍ ഭരണസ്വാധീനംകൊണ്ട് രക്ഷപ്പെട്ടതാണ്. സേവറി ഹോട്ടലിലെ ബോംബാക്രമണം, ടി കെ ബാലന്റെ വീടിനുനേരെ നടത്തിയ ആക്രമണം എനിങ്ങനെ എത്രയോ കേസുകളുണ്ട് ഈ ക്രിമിനല്‍ നേതാവിന്റെ അക്കൌണ്ടില്‍.

അബ്ദുള്ളക്കുട്ടിയെ സി പി ഐ എം ലക്ഷ്യമിടുന്നുണ്ട് എന്ന് സ്ഥാപിക്കാന്‍ നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. അതും ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചതാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. .

പിടിയിലായത് സുധാകരന്റെ സുഹൃത്തുക്കളാണെന്ന് വാദത്തിനുവേണ്ടി അംഗീകരിക്കുക-എങ്കില്‍ നൂറുകണക്കിന് അനുയായികളെയും കൂട്ടി പന്ത്രണ്ടുമണിക്കൂര്‍ എന്തിന് സുധാകരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു? ഒരു പെറ്റീകേസിനുമാത്രം സാധ്യതയുള്ള സംഭവത്തില്‍ എന്തിന് കണ്ണൂരിനെ ഇളക്കിമറിക്കുന്ന പ്രതികരണമുണ്ടാക്കി? എന്താണ് സുധാകരനും ഈ ക്രിമിനലുകളും തമ്മിലുള്ള ബന്ധം? സ്വന്തം നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാതിരിക്കാന്‍ മാത്രം ഈ ഗുണ്ടാസംഘത്തിന് കണ്ണൂരിനോട് എന്തിത്ര പ്രണയം?

ഇനി പൊലീസ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഒരു പ്രതിപക്ഷ എംഎല്‍എയുടെ ഭീഷണിക്കുവഴങ്ങി മൂത്രമൊഴിച്ചുപോകേണ്ടവരാണോ കണ്ണൂരിലെ പൊലീസുകാര്‍? എന്തുകൊണ്ട് ഡിസിസി ആപ്പീസിനുമുന്നിലെ വാഹനങ്ങള്‍ പരിശോധിക്കാന്‍ തയാറായില്ല. അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ അഞ്ചുമുറി ബുക്ക്ചെയ്ത് എത്തിയവരുടെ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുംമുമ്പ് നിസ്സഹായത പ്രകടിപ്പിച്ച് മൂന്നുകുറ്റവാളികളെ പെറ്റികേസ് ചാര്‍ജുചെയ്ത് വിടാന്‍ തോന്നിയതെന്തുകൊണ്ട്? എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യാതിരുന്നു?

ഉമ്മന്‍ചാണ്ടി പയേണ്ടത്, മറ്റെല്ലാ പരിപാടികളും മാറ്റി തിടുക്കത്തില്‍ ആകാശമാര്‍ഗം കണ്ണൂരില്‍ എത്തിയത് എന്തിനെന്നതുതന്നെയാണ്.മധുര ജോഷി എന്ന കൊടും ക്രിമിനലിന്റെ സംഘവും സുധാകരന്‍-ഉമ്മന്‍ചാണ്ടി അച്ചുതണ്ടും തമ്മിലുള്ള ബന്ധം അന്വേഷിച്ചുപുറത്തുകൊണ്ടുവരേണ്ടതുണ്ട്. 151 ചാര്‍ജുചെയ്ത് വിട്ടുകള്യേണ്ടതല്ല, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളടങ്ങിയകേസാണിത്.

Thursday, April 16, 2009

ക്രൈം



ഈ വാര്‍ത മനൊരമയില്‍ കാണില്ല. ഈ പടം മറ്റൊരു പത്രത്തിലും കാണില്ല.


കേരളത്തിലെ മാധ്യമ കാപട്യത്തിനു തെളിവായി ഈ വാര്‍ത്തയ്ക്കുവേണ്ടി തപ്പിനോക്കുക ...


ഇതാണ് യഥാര്ത്ഥ ക്രൈം .
വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ

കോണ്‍ഗ്രസ്് നേതാക്കള്‍ പിടിയില്‍
വടക്കഞ്ചേരി: വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണവും അശ്ളീലവാരികകളുമായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ ലോകസഭാമണ്ഡലത്തിലാണ് സംഭവം.

പാലക്കാട് ഡിസിസി അംഗം പി എം അബ്ദുള്‍റഹ്മാന്‍, ആലത്തൂര്‍ ബ്ളോക്ക് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി ഒ വര്‍ഗീസ്, കിഴക്കഞ്ചേരി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് എം കെ ശ്രീനിവാസന്‍, യൂത്ത് കോണ്‍ഗ്രസ് കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, ഇളങ്കാവ് സണ്ണി എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച പകല്‍ ഒന്നിന് കിഴക്കഞ്ചേരി കണിയമംഗലം വക്കാല ഭാഗത്ത് സ്ക്വാഡ് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പാതയോരത്ത് നിര്‍ത്തിയിട്ട കെഎല്‍ 8 എ-എച്ച് 479 ടവേര വാനിലും കെഎല്‍ 11 സി 3036 നമ്പര്‍ ജീപ്പിലും എല്‍ഡിഎഫിനെ അധിക്ഷേപിക്കുന്ന നൂറുകണക്കിന് ക്രൈം വാരികകള്‍ കണ്ടെത്തി. കോണ്‍ഗ്രസ്നേതാക്കള്‍ റോഡിനോടു ചേര്‍ന്നുള്ള വീട്ടില്‍ പണം നല്‍കുന്നതും കണ്ടു. എന്നാല്‍, പണം വീട്ടുടമ നിരസിച്ചു.

വീട്ടുടമയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എത്തിയ എല്‍ഡിഎഫ്പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്കാരെ പിടികൂടി. തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 1000, 1500, 500 രൂപ വീതം കവറിലാക്കിയനിലയില്‍ 1,26,000 രൂപ, യുഡിഎഫ് ആലത്തൂര്‍ മണ്ഡലം ചെയര്‍മാന്റെ ഒപ്പോടുകൂടിയ കത്ത്, പണംവാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട ബുക്ക് എന്നിവയും കണ്ടെത്തി. കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ച് പണംനല്‍കി വോട്ടുപിടിക്കാനുള്ള പദ്ധതിയായിരുന്നു കോണ്‍ഗ്രസിന്റേത്.

വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി ടി എസ് ജോസഫ്, വടക്കഞ്ചേരി സിഐ പി സി ബിജുകുമാര്‍, മംഗലംഡാം എസ്ഐ ദിലീപ് എന്നിവരെത്തി പ്രതികളെയും പണവും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പണവും മഞ്ഞപ്പത്രവും ഇറക്കി ജനവികാരം അട്ടിമറിക്കാമെന്ന കോണ്‍ഗ്രസ് മോഹം വിലപ്പോകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. പ്രചാരണം പൂര്‍ത്തിയായതോടെ, എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് വ്യക്തമായി. ഇതില്‍ വിറളിപിടിച്ചാണ് സംസ്കാരശൂന്യമായ നടപടികളുമായി രംഗത്തിറങ്ങിയതെന്ന് എ കെ ബാലന്‍ പറഞ്ഞു.

Tuesday, April 14, 2009

ഇനിയും ചീഞ്ഞാല്‍

പലതും പ്രതീക്ഷിക്കണമെന്ന് നേരത്തെ എഴുതുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇതിലും വലുതെന്തോ കരുതിവെച്ചിട്ടുണ്ടെന്നാണ് നിരുപിച്ചത്. ഇന്നത്തെ മാതൃഭൂമി വന്‍കിട ലീഡും മനോരമ സാദാ ലീഡുമായി കൊടുത്ത വാര്‍ത്ത ശ്രദ്ധിച്ചില്ലേ-എല്‍ഡിഎഫിനെതിരെ വോട്ടെടുപ്പിന്റെ തൊട്ടുമുമ്പ് പൊട്ടിക്കാന്‍ വെച്ച വിഷുപ്പടക്കമാണ് ഇക്കാണുന്നത്.

സുപ്രിം കോടതിയില്‍ ഒരു സ്പെഷല്‍ ലീവ് പെറ്റീഷന്‍ കൊടുപ്പിച്ച് വാര്‍ത്തയാക്കാനാണ് ആദ്യം ശ്രമം നടന്നത്. അത് ഫലിച്ചില്ല. ഒന്നുകില്‍ ഏറ്റവും മുകളില്‍-അല്ലെങ്കില്‍ ഏറ്റവും താഴെ-അതാണ് ചിലരുടെ ശീലം. സുപ്രിംകോടതിയില്‍ നടക്കാതെപോയത് മജിസ്ട്ട്ര്േ കോടതിയില്‍ നടത്തിച്ചുളഞ്ഞു. ഇത്തരം ഒരു കടലാസ് കൊടുത്താല്‍ ഏതുമജിസ്ടേട്ടിനും അത് പരിശോധിക്കണമെന്ന് പറഞ്ഞ് പൊലീസിന് വിടാം. വിജിലന്‍സും സിബിഐയും അന്വേഷിച്ചതും ഹൈക്കോടതി പലവട്ടം പരിഗണിച്ചതുമായ ഒരുപ്രശ്നത്തില്‍ തമ്പാനൂര്‍ പൊലീസിനും വഞ്ചിയൂരെ മജിസ്ടേട്ടിനും നെയ്യാറ്റിന്‍കരയിലെ വക്കീലിനും എന്ത് കാര്യം എന്നുമാത്രം ചോദിക്കരുത്.

യുഡിഎഫിന് തെരഞ്ഞെടുപ്പുവിഷയമുണ്ടാക്കാന്‍, അത്തരം ചീഞ്ഞകളിക്ക് നേതൃത്വം നല്‍കുന്ന വീരനെയും ചെന്നിത്തലയേയും പോലുള്ളവരുണ്ടായാല്‍ ഇതൊക്കെ സംഭവിക്കും .ഇന്നലെ സുപ്രിം കോടതി നടത്തിയ ഇടപെടല്‍ കണ്ടില്ലേ. ക്രമസമാധാനപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

രാജ്യത്തെ മററുപല സംസ്ഥാനങ്ങളിലും വര്‍ഗീയ കലാപങ്ങളും അതിക്രമങ്ങളും സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളും അരങ്ങേറുമ്പോള്‍, കേരളം അവയില്‍നിന്നെല്ലാം വിട്ടുനില്‍ക്കുന്നുവെന്നത് ഓരോ മലയാളിയും അഭിമാനിക്കുന്ന കാര്യമാണ്. ക്രമസമാധാനത്തിലെ കേരളത്തിന്റെ ഔന്നത്യം കേന്ദ്രസര്‍ക്കാരും മാധ്യമസര്‍വെകളും അംഗീകരിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഗവേഷണം നടത്തുന്ന യുഡിഎഫിനുവരെ, ക്രമസമാധാനത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ ഒരക്ഷരം ഉരിയാടാനാകുന്നില്ലെന്നത്, ഇന്നാട്ടിലെ ജനങ്ങളുടെ സ്വൈരജീവിതം ആര്‍ക്കും നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യമായതുകൊണ്ടാണ്. ഇത്തരമൊരവസ്ഥ നിലനില്‍ക്കുന്ന കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു എന്ന് ഒരുദിവസം ഒരു ഹൈക്കോടതി ജഡ്ജി പ്രഖ്യാപിച്ചത്, കേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങളറിയാവുന്നവരെ മാത്രമല്ല, നീതിപീഠത്തിന്റെ വിശ്വാസ്യത പുലര്‍ന്നുകാണണമെന്ന് ആശിക്കുന്നവരെയാകെയാണ് ഞെട്ടിച്ചത് .

കേസുമായി ബന്ധമില്ലാത്ത കാര്യത്തില്‍ പരാമര്‍ശം നടത്തുന്നതിനു ജഡ്ജിക്ക് അധികാരമില്ല എന്ന് നിയമത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും പ്രാഥമിക ബോധമുള്ളവരാകെ അന്നുതന്നെ അഭിപ്രായപ്പെട്ടതാണ്. നീതിപീഠം പരിധി ലംഘിച്ചുനടത്തിയ ആ അനാവശ്യ പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളാകെ ഇന്ന് സുപ്രിം കോടതി ശരിവെച്ചിരിക്കുന്നു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന ജസ്റ്റിസ് കെ രാംകുമാറിന്റെ പരാമര്‍ശം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് സ്റ്റേ ചെയ്തതിലൂടെ, സംസ്ഥാന ഗവര്‍മെന്റിന്റെ നിലപാടുകള്‍ക്ക് പരമോന്നത നീതിപീഠത്തിന്റെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് വസ്തുതകള്‍ പരിശോധിക്കാതെയാണ് ജസ്റ്റിസ് രാംകുമാര്‍ നിഗമനത്തിലെത്തിയത് എന്നാണ് സംസ്ഥാന ഗവര്‍മെന്റ് സുപ്രിം കോടതിയില്‍ ബോധിപ്പിച്ചത്.

മുമ്പിലെത്തുന്ന തെളിവുകളുടെയും വാദമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് കോടതികള്‍ നിഗമനത്തിലെത്തുക. അത്തരം ഘട്ടങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ജഡ്ജിമാര്‍ ചോദ്യങ്ങളുന്നയികുന്നത് പതിവാണ്. ഇവിടെ, ഒരു ക്രിമിനല്‍ക്കേസില്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടയിലാണ് സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് ആധികാരികമെന്ന ഭാവേനയുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. അതാകട്ടെ, ക്രമസമാധാനപാലനത്തില്‍ സ്തുത്യര്‍ഹമായ നേട്ടമുണ്ടാക്കിയ സംസ്ഥാന ഗവര്‍മെന്റിനെ താഴ്ത്തിക്കെട്ടുന്നതുമായിരുന്നു. ആ പരാമര്‍ശം എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആക്രമണത്തിനുള്ള ആയുധമായി പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നതാണ് പിന്നീട് കണ്ടത്.കേരളത്തില്‍ സ്വന്ത്രവും നീതിപൂര്‍വകവുമായ തെരഞെടുപ്പ് നടക്കാനിടയില്ലെന്ന് സമര്‍ത്ഥിക്കാന്‍ പോലും ഹൈക്കോടതി ജഡ്ജിയുടെ വാക്കുകള്‍ യുഡിഎഫ് നേതൃത്വം ഉദ്ധരിക്കുന്ന നിലയുണ്ടായി. സര്‍ക്കാരിന്റെ അഭിപ്രായം കേള്‍ക്കാതെ നിഗമനത്തില്‍ എത്തുന്നത് ഏകപക്ഷീയമായ പ്രവര്‍ത്തനവും പ്രാഥമികനീതിയുടെ നിഷേധവുമാണ് എന്ന് അന്നുതന്നെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായംപോലും കേള്‍ക്കാതെ, അധികാരപരിധി വിട്ടതും ഏകപക്ഷീയവും പരിഗണിക്കുന്ന വിഷയവുമായി ബന്ധമില്ലാത്തതുമായ നിരീക്ഷണങ്ങള്‍ ജസ്റ്റിസ് രാംകകുമാറില്‍നിന് മുമ്പും ഉണ്ടായിട്ടുണ്ട്.

ഉന്നതനീതിപീഠത്തിന് ചേരാത്ത, വെളിപാടുകളുടെ രീതിയെക്കുറിച്ച് കേരളത്തില്‍ ശക്തമായ പ്രതിഷേധവും ഇയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ ക്രമസമാധാനം പുലരാന്‍ പട്ടാളത്തെ വിളിക്കണമെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും ഒരു ജാമ്യാപേക്ഷ പരിഗണിക്കവെ ഈ ജഡ്ജി നിര്‍ദേശിച്ചു. അതിലൂടെ സ്വന്തം അധികാരപരിധിയും ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ക്രമസമാധാനച്ചുമതലയും കണക്കിലെടുക്കാതെ പ്രശ്നം കേന്ദ്രസര്‍ക്കാരിനു മുമ്പിലേക്ക് കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുകയാണുചെയ്തത്. കേന്ദ്രത്തെ സമീപിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിന്റെ അറിവില്ലാതെ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ല. അത് ചൂണ്ടിക്കാട്ടി, തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് വിധിയിലൂടെ ജഡ്ജി പ്രകടിപ്പിച്ചിരിക്കുന്നത് എന്നും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചിക്കാതെ തോന്നിയതെല്ലാം വിളിച്ചുപറയുന്ന സമീപനമാണതെന്നും സിപിഐ എം വ്യക്തമാക്കിയിരുന്നു.


രക്തച്ചൊരിച്ചിലില്‍നിന്ന് നേതാക്കള്‍ രക്ഷപ്പെടുന്നെന്നും യഥാര്‍ഥ പ്രതികളല്ല കേസില്‍ അകപ്പെടുന്നതെന്നും പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നെന്നും മറ്റുമുള്ള അടിസ്ഥാനരഹിയവും കല്‍പനാപരവുമായ പരാമര്‍ശങ്ങളുടെ പരിഹാസ്യത പാര്‍ട്ടി നേതൃത്വം തുറന്നു പറഞ്ഞു. അന്നതിനെ കോടതിക്കെതിരായ യുദ്ധമായാണ് യുഡിഎഫ് വ്യാഖ്യാനിചത്. സിപിഐ എം കോടതിയെ വെല്ലുവിളിക്കുന്നുവെന്ന മുറവിളിയുമുയര്‍നനു. ജസ്റ്റിസ് രാംകുമാറിന്റെ പരാമര്‍ശങ്ങള്‍ പിന്നീട് ഡിവിഷന്‍ ബെഞ്ച് നീക്കിയെങ്കിലും സിപിഐ എമ്മിനെതിരെ ആക്രോശിച്ചവര്‍ പഴയ നിലപാട് മാറ്റിയില്ല. ക്രമസമാധാനത്തെക്കുറിച്ച് ജസ്റ്റിസ് രാംകുമാറില്‍നിന്ന് വീണ്ടും പരാമര്‍ശമുണ്ടായപ്പോള്‍ പഴയ പല്ലവി ആവര്‍ത്തിക്കപ്പെട്ടു. അത്തരക്കാര്‍ക്കാണ് സുപ്രിം കോടതി സ്റ്റേ നടപടിയിലൂടെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുത്താനാകില്ലെങ്കിലും കോടതികളെ രാഷ്ട്രീയക്കളിക്കും അപവാദ പ്രചാരണത്തിനും ഉപകരണമാക്കുന്ന ദുരവസ്ഥ അടുത്തകാലത്തായി കേരളത്തില്‍ ബലപ്പെട്ടിട്ടുണ്ട്. വ്യവഹാരപ്രിയരും രാഷ്ട്രീയഉപജാപങ്ങളില്‍ പങ്കാളികളുമായ ചിലര്‍ നിരന്തരം പലതരത്തിലുള്ള ഹര്‍ജികളുമായി വിവിധ കോടതികളെ സമീപിക്കുകയും അത്തരം കേസുകളിലെ സാധാരണ നടപടിക്രമങ്ങള്‍ക്കുപോലും കൃത്രിമപ്രാധാന്യവും ആധികാരികതയും നല്‍കി രാഷ്ട്രീയലക്ഷ്യത്തോടെ പ്രചരിപ്പിക്കയുമാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരത്തെ മജിസ്ടേട്ടുകോടതി തീരുമാനം. കോടതിക്കാര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന്റെ വളച്ചൊടിക്കലുകളിലൂടെ ഏതാനും മാധ്യമങ്ങളും ഈ കളിയില്‍ പങ്കാളിയാകുന്നു. അതിന് മനോരയും മാതൃഭൂമിയും തെളിവ്. നീതിപീഠത്തിന്റെ വിശ്വാസ്യതയ്ക്ക് ആഘാതമേല്‍പിക്കുന്ന നടപടികളാണിതും. ഇത്തരം കാര്യങ്ങളില്‍ ഗൌരവമയാ ചര്‍ച്ചയും ഇടപെടലും നീതിന്യായ വ്യവസ്ഥയില്‍നിന്നുതന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്.

Monday, April 13, 2009

ജയഹോ..... ജാതി, മതം, മന്ത്രവാദം


എണ്‍പത് ശതമാനം ക്രൈസ്തവരും 65 ശതമാനം മുസ്ളിങ്ങളും 60 ശതമാനം നായന്‍മാരും 45 ശതമാനം ഈഴവരും 46 ശതമാനം ദളിതരും യുഡിഎഫിന് വോട്ടുചെയ്യുമെന്നാണ് ഏഷ്യാനെറ്റിന്റെ കണക്ക്. ഒരു സര്‍വേ എന്നപേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍, യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 16 ശതമാനം വോട്ടിന്റെ മേല്‍ക്കൈ വരുമത്രെ. അതിനര്‍ത്ഥം കേരളത്തില്‍നിന്ന് ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയിക്കില്ലെന്നാണ് . അഥവാ ജയിക്കണമെങ്കില്‍ ചൊവ്വ ഗ്രഹത്തില്‍നിന്ന് ആളെ ഇറക്കേണ്ടിവരും!

വിവേകാനന്ദന്‍ പണ്ട് കേരളത്തെക്കുറിച്ച് ചിലത് പറഞ്ഞിരുന്നു. ഒട്ടും മാറിയില്ലേ? ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലാണോ കേരളം വോട്ടുചെയ്യുന്നത്? ആളെ കാണുന്നയുടനെ ജാതി ഏതെന്നന്വേഷിക്കുകയും സാമൂഹിക വീക്ഷണം ജാതിയുടെ കണ്ണാടിയിലൂടെ മാത്രം പരുവപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇല്ലെന്നല്ല. ഭൂരിപക്ഷവും അങ്ങനെയാണോ? അല്ലെന്നാണ് തോന്നുന്നത്. എന്നിട്ടും ഏഷ്യാനെറ്റ് പറയുന്നത്, കേരളത്തിലെ തെരഞ്ഞെടുപ്പുഫലം നിശ്ചയിക്കുന്നത് മത-ജാതി അടിസ്ഥാനത്തില്‍ വോട്ടുകണക്കുകൂട്ടിയാണെന്ന്. എങ്കില്‍, ബിജെപി ഇവിടെ മുന്നിലെത്തുമായിരുന്നില്ലേ? അവരാണല്ലോ ഭൂരിപക്ഷ മതത്തിന്റെ കുത്തക അവകാശപ്പെടുന്നത്.

രാഷ്ട്രീയവും മതവും തമ്മിലുള്ള വേര്‍തിരിവ് മറന്നുകൊണ്ടാണ് അപക്വമതികള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. അത് അപകടമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നതും മറ്റൊന്നല്ല. യുഡിഎഫിനെ സഹായിക്കാന്‍ മറ്റുപലവഴികളുമുണ്ട്. അത് ജാതിതിരിച്ച് വോട്ട് വീതിക്കുന്ന പരിപാടിയാകുമ്പോള്‍ ഏഷ്യാനെറ്റ് എന്താകും?

എല്ലാ സര്‍വേ കുമാരന്‍മാര്‍ക്കും വോട്ടുപെട്ടിണികള്‍ക്കും മംഗളം നേരുന്നു. വോട്ടെടുപ്പു കഴിഞ്ഞാല്‍ പെട്ടി പൊട്ടാതിരിക്കില്ല. പൊട്ടുമ്പോള്‍ ഫലം എന്താകുമെന്ന് നോക്കാം.

അഥവാ എല്‍ഡിഎഫിന് വല്ല സീറ്റും കിട്ടുകയാണെങ്കില്‍ നമുക്ക് ഒരു യാത്ര അയപ്പുചടങ്ങിന് ഒത്തുകൂടാം. എം പി വീരേന്ദ്രകുമാറിന് കാശിക്ക് പോകേണ്ടിവരുമല്ലോ. തിരിച്ചുവരവില്ലാത്ത ഒരുപ്പോക്കായിരിക്കും.

മര്‍ഡോക്ക് വണ്ടി അയച്ചു കൊടുക്കട്ടെ. .

പാഥേയം നല്‍കാന്‍ ഫാരിസ് അബൂബക്കര്‍ വന്നില്ലെങ്കില്‍, നിധീഷ് കുമാറെങ്കിലും സന്‍മനസ്സുകാണിക്കണം. ജയഹാാാാാാാാാാാാേ.

പിഎസ്: ഫാരിസ് അബൂബക്കര്‍ സമര്‍ത്ഥനാണ്. പരസ്യം വീരന്‍ മുഖേന. ഇത് ഒരു ഒത്തുകളിയായിരിക്കുമോ പടച്ചാനേ.

എച്ചിത്തരം




മാതൃഭൂമി വായിക്കുമ്പോള്‍ നാമെല്ലാം ഞെട്ടാറില്ലേ. ഈ പത്രം എന്തുകൊണ്ടിങ്ങനെ തരംതാണ രാഷ്ട്രീയക്കളിക്കിറങ്ങുന്നു; പരിഹാസ്യമാകുന്നു എന്നെല്ലാം അത്ഭുതം കൂറാറില്ലേ. ഒന്നും വേണ്ട. എച്ചിത്തരം അതിന്റെ ഉള്ളില്‍തന്നെയാണ്.ഒരു നോട്ടീസ് വായിക്കുക.

Saturday, April 11, 2009

ഞെട്ടിക്കുന്ന പലതും


ഞെട്ടിക്കുന്ന പലതും വരാന്‍ പോകുന്നുണ്ട്. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെക്കുറിച്ച് കഥകളുമായി ക്രിമിനല്‍ വാരികയുടെ പ്രത്യേക ലക്കം തയാറായിരിക്കുന്നു. അഞ്ചുലക്ഷം രൂപ അതിനായി ക്രിമിനല്‍ പത്രാധിപര്‍ ജനാധിപത്യകക്ഷിയുടെ നേതാവില്‍നിന് വാങ്ങി. അച്ചടി പൂര്‍ത്തിയായ 'സാധനം' വിതരണത്തിന് എത്തിയെന്നറിയുന്നു.

റിയാസ് 'ബിനാമി' എന്ന് വാരികയുടെ യഥാര്‍ത്ഥ ഉടമ പറഞ്ഞത് വെറുതെയല്ല. ആദ്യം അങ്ങനെയൊരു കഥ പറഞ്ഞുപരത്തി. പിന്നെ ചില വാര്‍ത്തകളെഴുതിച്ചു. വേണ്ട പ്രചാരം കിട്ടിയില്ലെന്നു കണ്ടപ്പോള്‍ അവതാരം നേരിട്ട് പ്രത്യക്ഷപ്പെട്ടു. ഇനി അതിനു സാധൂകരണം നല്‍കാന്‍ ക്രിമിനല്‍ വാരികയുടെ ഊഴമാണ്.

കോഴിക്കോട്ട് 'യഥാര്‍ത്ഥ ഇടതുപക്ഷ'ത്തിന്റെ ഒരു ചരക്ക് അവതരിച്ചിട്ടുണ്ട്. മൂന്നുലക്ഷം ഇതിനകം എണ്ണിവാങ്ങി. പോര, ഇനിയും ചെലവുണ്ട്, രണ്ടുകൂടി ഉടനെ വേണം എന്നാണ്. അത് ഇന്നോ നാളെയോ കിട്ടും.യഥാര്‍ത്ഥ ഇടതുപക്ഷത്തിന് രണ്ടാണ് കരാര്‍. സ്വന്തം വോട്ട് വലത്തേക്ക് മറിക്കുക; പിടിക്കാനാവുന്ന വോട്ട് ഇടത്തുനിന്ന് ചോര്‍ത്തുക. അതിന്റെ പണി നന്നായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനത്തുനിന്ന് ഒരു ഫോണ്‍കോള്‍ മാനാഞ്ചിറയ്ക്കു ചുറ്റും കറങ്ങുന്ന വലതുപക്ഷ തേരാളിക്ക് ചെന്നു. ഇന്നയിന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ഇടതുപക്ഷത്തുനിന്ന് ചിലതെല്ലാം കോരിക്കുടിക്കാമെന്നായിരുന്നു സന്ദേശം. ചില നമ്പറുകളിലെല്ലാം വിളി പോയിട്ടുണ്ട്. കോഴിക്കോട്ട് സ്ഥാനാര്‍ത്ഥിക്കെതിരെ അപവാദം പറഞ്ഞ് തോല്‍പിക്കാമെന്നായിരുന്നു ആദ്യം കരുതിയത്. അത് ക്ളച്ചുപിടിച്ചില്ല. അത്ഭുതം തോന്നും-സോഷ്യലിസം പറഞ്ഞു നടക്കുന്ന നേതാവ് നേരിട്ട്, തന്റെ ക്രിമിനല്‍ വാരിക നടത്തിപ്പുകാരനെ വിട്ട് ഒരു റിയാസിനെ പിടിച്ചുകൊണ്ടുവന്നു-അപരനാകാന്‍. കോഴിക്കോട്ട് ഇടതിനെ തോല്‍പിച്ചേ തീരൂ എന്ന് ഒരുമാതിരി പരവേശമാണ് ടിയാന്. അവിടംകൊണ്ടും കളി തീരുന്നില്ല. ലാവലിന്‍ വിചാരിച്ച തോതില്‍ കത്താതിരുന്നത് വലിയ ക്ഷീണമായി. ഇപ്പോള്‍ ഡല്‍ഹിയിലാണ് കളി. സുപ്രിം കോടതിയെ ഒന്ന് ഇടപെടുവിക്കണം. ഒരു സ്പെഷ്യല്‍ ലീവ് പെറ്റീഷനിലൂടെ സുപ്രികോടതി 'ലാവലിന്‍' എന്നു പറഞ്ഞുകിട്ടിയാല്‍ അത്രയും ലാഭം!

വടകരയില്‍ ജനതാദളിനെയും വിമതരെയും വെച്ചുള്ള ആക്രമണത്തില്‍ സിപിഎം തളര്‍ന്നുപോകുമെന്ന് യുഡിഎഫ് ആദ്യം കരുതി. സിപിഐ എം പ്രവര്‍ത്തകരുടെ വാശിയോടെയുള്ള പ്രവര്‍ത്തനം ജനങ്ങളുടെ പൊതുവികാരം ഉണര്‍ത്തുകയും വടകരയുടെ ചുവപ്പന്‍ പാരമ്പര്യം കൂടുതല്‍ ചുവപ്പിക്കാനുള്ള മുന്നേറ്റമായി അത് മാറുകയും ചെയ്യുമ്പോള്‍ മുല്ലപ്പള്ളിയുടെ സ്വപ്നങ്ങള്‍ പൊലിയുകയാണ്. വിമതര്‍ രണ്ടു നിയമസഭാ സെഗ്മെന്റുകളിലാണ്. നിങ്ങള്‍ക്ക് വോട്ടുചെയ്യുന്നത് കോണ്‍ഗ്രസിനെ സഹായിക്കലല്ലേ എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. ഒരു ആവേശത്തിന് അവരോട് അനുഭാവം കാട്ടിയവര്‍, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുണയ്ക്കാനല്ല എന്ന് ഉറപ്പിച്ചുപറയുന്നു.

വോട്ടെടുപ്പിന് ഇനി കഷ്ടി അഞ്ചുനാളേ ഉള്ളൂ. അടിയൊഴുക്കുകളും തരംഗങ്ങളുമില്ല. പുതിയ അതിര്‍ത്തികളോടെയുള്ള മണ്ഡലങ്ങളാകയാല്‍, 2004ലെ കണക്കുവെച്ച് ഫലം ഉറപ്പിച്ചു പറയാന്‍ ചില സങ്കീര്‍ണതകളുണ്ടെന്നുമാത്രം. എന്നാല്‍ എല്‍ഡിഎഫിന് പ്രതികൂലമായ സീരിയസായ പ്രശ്നങ്ങളൊന്നും കാണുന്നില്ല. മാധ്യമങ്ങളുടെ സംഘടിത പ്രചാരണമല്ലാതെ.

ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിനെതിരെ തിരിയുമെന്ന് യുഡിഎഫ് ആദ്യം കരുതിയിരുന്നുവെങ്കിലും അത്തരമൊരു കൈവിട്ടകളിക്ക് സഭകള്‍ സന്നദ്ധമല്ല. സംസ്ഥാനത്തെ ചില പ്രശ്നങ്ങളെക്കാളുപരി, ന്യൂനപക്ഷ സംരക്ഷണം, വര്‍ഗീയ വിരുദ്ധ സമീപനം തുടങ്ങിയ സുപ്രധാനപ്രശ്നങ്ങളും കണക്കിലെടുക്കുമ്പോള്‍ യുഡിഎഫിന് വോട്ടുചെയ്യണമെന്ന് പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല.

സര്‍വേകളിലൂടെ കണ്‍ഫ്യൂഷനുണ്ടാക്കാനുള്ള ശ്രമം തുടരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ അതൊന്നും പോര. അതുകൊണ്ട്, എത്ര മോശമായതും ഉപയോഗിക്കാനുള്ള നാളുകളാണിനി. വരുന്ന മണിക്കൂറുകളില്‍ ഇറങ്ങുന്ന നോട്ടീസുകള്‍, വാര്‍ത്തകള്‍, പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍-ഒന്നും പ്രവചിക്കാന്‍ കഴിയില്ല. സംഭവങ്ങള്‍ വരെ സൃഷ്ടിക്കപ്പെടാം. ഓരോരുത്തരും അങ്ങേയറ്റം ജാഗ്രത കാണിക്കേണ്ട സമയമായി.

ഭൂതകാലം വേടയാടുമ്പോള്‍

വന്നവഴി മറക്കുന്നവരെക്കുറിനാം പഴിക്കാറുണ്ട്. അത്തരക്കാരെ നല്ലവരായി കണക്കാക്കാറില്ല. പഴയ കാലത്തില്‍ കടിച്ചുതൂങ്ങുന്നവരെയും മെച്ചപ്പെട്ടവരായല്ല നാം കാണുന്നത്. പരിപ്പുവടയും കട്ടന്‍ ചായയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറഞ്ഞ ആഹാരമെന്നും പാലൊഴിച്ച ചായയും പഴംപൊരിയും ബോണ്ടയും നിഷിദ്ധമാണെന്നും പറയുന്നവരുണ്ടല്ലോ.

കാലത്തിനൊത്ത മാറ്റം രണ്ടുതരതിലാകാം. ആദ്യത്തേത് പുതിയ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച്, പഴയതിനെ മറന്നുപോകാതെയുള്ള പോക്ക്. രണ്ടാമത്തേത് അപ്പോള്‍ കണ്ടതിനെ സ്തുതിച്ചുള്ള അവസരവാദം. നമ്മുടെ കോണ്‍ഗ്രസ് അതിന്റെ പൂര്‍വകാലത്തില്‍ നിന്ന് ഒളിച്ചോടുന്നവരും രണ്ടാമതുപറഞ്ഞ വിഭാഗത്തില്‍ പെടുന്നവരുമാണെന്ന് പറയാനാകുമോ? തീര്‍ച്ചയായും ചില കാര്യങ്ങളില്‍ അങ്ങനെ സംഭവിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയൊട്ട് ഉറപ്പിച്ച് പറയാനുമാകില്ല.

ഖദര്‍ കുപ്പായമിടുന്നതുതന്നെ കോണ്‍ഗ്രസിന്റെ ഒരു വലിയ കാപട്യമാണ്. പണ്ടവര്‍ അതണിഞ്ഞത് ഗാന്ധിജിയുടെ നന്‍മയില്‍ ഖദര്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഇന്നവര്‍ ഖദറിട്ട് പ്രച്ഛഹ്നവേഷമാടുകയാണ്. 'ഖദറിട്ട മാംസ പിണ്ഡങ്ങള്‍'.

തമിഴ്നാട്ടിലെ പവര്‍ലൂമിലുണ്ടാക്കുന്ന കള്ളഖദര്‍ കഞ്ഞിമുക്കി വടിപ്പരുവത്തിലാക്കി അതിനുള്ളില്‍ കയറിയിരിക്കുന്നത് കാര്യസാധ്യത്തിനും സേവപിടുത്തത്തിനും സ്ഥാനാര്‍ത്ഥിയാകുന്നതിനുമുള്ള ഉപാധിയാണിന്ന് കോണ്‍ഗ്രസില്‍.രമേശ് ചെന്നിത്തലയെ കണ്ടില്ലേ? ആ മുഖത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസാണോ റാസ്പുടിന്റെ ഉപജാപബുദ്ധിയാണോ തെളിയുന്നത്? ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് ആന്റണിയുടെ സത്യസന്ധതയുടെ നൂറിലൊന്ന് നിഴലായെങ്കിലും കാണുന്നുണ്ടോ?

ആന്റണിയെപ്പോലെ ചിലര്‍ അവശേഷിക്കുന്നുണ്ട്. അവര്‍ നിസ്സഹായരാണ്. തൊള്ളായിരം കോടിയുടെ കോഴയ്ക്ക് അടിയൊപ്പുചാര്‍ത്തിക്കൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍.സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ ചരിത്രം വായിച്ചറിവുണ്ടാകാം. പാശ്ചാത്യ സംസ്കാരത്തിന്റെ പെരുമാറ്റച്ചിട്ടയും മാന്യതയുമുണ്ടാകാം. അതുമതിയോ കോണ്‍ഗ്രസാകാന്‍? നെഹ്രുവിന്റെ പിന്‍തുടര്‍ച്ചക്കാരിയാകാന്‍?

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയെ നോക്കൂ-അദ്ദേഹത്തിന്റെ നാവില്‍നിന്ന് എന്നെങ്കിലും ഒരു രാഷ്ട്രീയ പ്രശ്നം ഗൌരവത്തോടെ ഉതിര്‍ന്നുവീണ അനുഭവമുണ്ടോ? ഏറ്റവും താണ ഉപജാപകന്റെയും ധനാര്‍ത്തിമൂത്ത കാപട്യക്കാരന്റെയും കഴിവുകെട്ട ജാലവിദ്യക്കാരന്റെയും മുഖമുള്ള ഒരാള്‍ക്കുകീഴില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുകയാണ്. നീചമായ ഒരു കൂട്ടക്കൊല നടത്തിയ പുതുപ്പണക്കാരുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നപ്പോള്‍ പത്രസമ്മേളനത്തിലിരുന്ന് ആ നേതാവ് പരവേശപ്പെടുന്നതും വിയര്‍പ്പ് ഒപ്പുന്നതും നാം കണ്ടിട്ടില്ലേ? എത്ര മാധ്യമ ആപ്പീസുകള്‍ കയറിയിറങ്ങി? ചാനല്‍ പരിപാടിക്കുവേണ്ടി അഭിനയിക്കുന്നതിരക്കില്‍, 'അഭിലാഷ് എവിടെ' എന്നുചോദിച്ച്, വണ്ടിയില്‍ പാഞ്ഞുകയറി കൈവീശി യാത്രയാകുന്ന ചെന്നിത്തലയുടെ ചിത്രം ഒരു നേതാവിന്റെ സ്ഥാനത്തോ കോമാളിയുടെ സ്ഥാനത്തോ കോണ്‍ഗ്രസുകാര്‍ പ്രതിഷ്ഠിക്കുക?

തീര്‍ച്ചയായും കോണ്‍ഗ്രസ് തകര്‍ന്നിട്ടില്ല. കുറെയേറെ ജനങ്ങള്‍ ഇന്നും ആ പാര്‍ട്ടിയോടൊപ്പമുണ്ട്. കമ്മ്യൂണിസ്റ്റുകാരോട് ബദ്ധശത്രുതയുള്ളവരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. എന്നിട്ടും ഇന്ന് കേരളത്തിലും ഇന്ത്യയിലും ആ പാര്‍ട്ടിക്ക് നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നില്ല-വളര്‍ത്തുദോഷം.ദൌര്‍ബല്യം മറച്ചുവെക്കാന്‍ വ്യാജ വാര്‍ത്തകളിലും സര്‍വേകളിലും അവര്‍ അഭയം തേടുന്നു. മനോരമ പ്രസിദ്ധീകരിച്ച സര്‍വേ, കേരളത്തില്‍ പതിനഞ്ച് യുഡിഎഫിനും അഞ്ച് എല്‍ഡിഎഫിനുമാണ്. ചെന്നിത്തലയ്ക്ക് കേരളത്തിലെ ഒരു സീറ്റ് ഉറപ്പിച്ച് യുഡിഎഫിന് കിട്ടും എന്ന് പറയാനുള്ള ധൈര്യം ഇന്നുണ്ടോ? മലപ്പുറത്തുപോലും പ്രവചനാതീതമാണ് മത്സരം. പൊന്നാനിയല്ല, മലപ്പുറമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലീഗിന് കരുതേണ്ടിവന്നിരിക്കുന്നു. പൊന്നാനി തോറ്റാലും മലപ്പുറം പിടിക്കാനുള്ള പിടച്ചിലിലാണവര്‍. പിന്നെ എവിടെ?


അഖിലേന്ത്യാ തലത്തില്‍ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതോടെ, കോണ്‍ഗ്രസ് വോട്ടെടുപ്പു നടക്കുന്നതിനുമുമ്പുതന്നെ ഒരു തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സിബിഐ എന്ന കുറ്റാന്വേഷണ സംവിധാനത്തെ നാണംകെട്ട നിലയില്‍ ദുരുപയോഗിച്ചാണ്, ജഗദീഷ് ടൈറ്റ്ലറെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 'കുറ്റവിമുക്തനായി' പ്രഖ്യാപിച്ച് സ്ഥാനാര്‍ഥിയാകാനുള്ള വഴി കോണ്‍ഗ്രസ് തുറന്നുകൊടുത്തത്.


ഖാലിസ്ഥാന്‍ ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് മരിച്ചത്. വെടിവച്ചവര്‍ സിഖുകാരാണ് എന്ന കാരണത്താല്‍, ആ വിഭാഗത്തില്‍പെട്ടവരെ കൂട്ടക്കൊലചെയ്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. അന്ന്, സിഖ്വിരുദ്ധ കലാപം നയിച്ചവരെ ന്യായീകരിച്ച്, 'വന്‍മരം വീഴുമ്പോള്‍' ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണെന്ന് ലാഘവത്തോടെ പറഞ്ഞ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍കുമാറുമെല്ലാം കൂട്ടക്കൊലകള്‍ക്ക് നേരിട്ട് നേതൃത്വം കൊടുത്തവരാണ്. അക്കാര്യം നിയമപരമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും കോണ്‍ഗ്രസാണ് എന്ന ഒറ്റക്കാരണംകൊണ്ട്, ടൈറ്റ്ലറെ കുറ്റമുക്തനായി പ്രഖ്യാപിക്കാനാണ് സിബിഐയെ നിയോഗിച്ചത്.

സിബിഐ കുറ്റക്കാരനല്ലെന്ന് വിധിയെഴുതിയതുകൊണ്ട് കൊലയാളികള്‍ക്ക് തങ്ങള്‍ മാപ്പുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് അണപൊട്ടിയ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിഖ് ജനത പ്രഖ്യാപിച്ചത്. അവര്‍ സോണിയ ഗാന്ധിയുടെ വസതിയിലേക്കുതന്നെ മാര്‍ച്ച് ചെയ്തു. ആഭ്യന്തരമന്ത്രി ചിദംബരത്തിനുനേരെ മാധ്യമപ്രവര്‍ത്തകന്‍ ചെരുപ്പെറിഞ്ഞതും അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായാണ്. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് പത്തു കമീഷനുകള്‍ അന്വേഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് ശക്തമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുമുണ്ട്്. അതിനെയെല്ലാം പുച്ഛിച്ച് തള്ളുന്ന സമീപനമാണ് കോണ്‍ഗ്രസ് എടുത്തത്. ഒടുവില്‍ സിബിഐ സംവിധാനത്തെ ലജ്ജയില്ലാതെ ദുരുപയോഗിച്ച്, കൊലയാളികളെ മാന്യന്മാരാക്കാന്‍ നടത്തിയ കളിയാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ തിരിഞ്ഞുകുത്തിയത്്.

ജഗദീഷ് ടൈറ്റ്ലറെയും സജ്ജന്‍കുമാറിനെയും മത്സരരംഗത്തുനിന്ന് പിന്‍വലിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ആ പാര്‍ടി ജനവികാരം മാനിച്ച് തെറ്റ് തിരുത്തുന്നതിന്റെ ഉദാഹരണമല്ല, ജനങ്ങള്‍ക്കുമുന്നില്‍ ഗത്യന്തരമില്ലാതെ പരാജയം സമ്മതിച്ചതിന്റെ തെളിവുതന്നെയാണ്. ഇരുവരും മത്സരരംഗത്തുനിന്ന് മാറാന്‍ സ്വയം തീരുമാനിച്ചതായാണ്് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നതെങ്കിലും അവര്‍ സ്ഥാനാര്‍ഥികളായാല്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ജനരോഷവും പരാജയവും ഭയന്നുള്ള കോണ്‍ഗ്രസിന്റെ പിന്മാറ്റമാണ് അതെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍, കോഗ്രസ് എല്ലാ ഘട്ടത്തിലും ഇത്തരം വിവേകപൂര്‍ണമായ രീരുമാനങ്ങളെടുക്കും എന്ന് കരുതാന്‍ ന്യായമില്ല. കേരളത്തിലെ പര്യടനം കഴിഞ്ഞ് ഡല്‍ഹിയിലെത്തിയശേഷമാണ് സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് ടൈറ്റ്ലറെയും സജ്ജനെയും പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വാര്‍ത്ത.

കേരളത്തില്‍ സോണിയ പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ അവസാനത്തേത് തിരുവനന്തപുരത്തായിരുന്നു. അവിടെ വോട്ടുചോദിച്ചത്, ശശി തരൂര്‍ എന്ന സ്ഥാനാര്‍ഥിക്കുവേണ്ടിയാണ്. അദ്ദേഹം കടുത്ത ഇസ്രയേല്‍ പക്ഷപാതിയാണെന്നുമാത്രമല്ല, ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കണമെന്ന് പ്രചരിപ്പിക്കുന്ന വ്യക്തിയുമാണ്. നാടുമായോ കോണ്‍ഗ്രസുമായോ അടുപ്പമില്ലാത്ത അത്തരമൊരു സ്ഥാനാര്‍ഥിയെ, കോണ്‍ഗ്രസുകാരെ ഖദറിട്ട മാംസപിണ്ഡങ്ങളെന്നു വിശേഷിപ്പിച്ചയാളെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസില്‍നിന്ന് ശബ്ദമുയര്‍ന്നു. പ്രതിഷേധ പ്രകടനങ്ങളും കോലംകത്തിക്കലുമുണ്ടായി. സമാനമായ അവസ്ഥ ടോം വടക്കനെതിരെ തൃശൂരിലുണ്ടായപ്പോള്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയ കോഗ്രസ് നേതൃത്വം, തിരുവനന്തപുരത്ത് എന്തുവന്നാലും ശശിതരൂരിനെ മത്സരിപ്പിച്ചേ അടങ്ങൂ എന്നാണ് നിശ്ചയിച്ചത്. തരൂരിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍പോലും ഇസ്രയേല്‍ സ്വാധീനം ഘടകമായി എന്നതിന്റെ സൂചനയാണിത്.

സ്വന്തം പാര്‍ടിക്കകത്തുനിന്ന് വന്ന എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ് അങ്ങനെ തരൂരിനെ സ്ഥാനാര്‍ഥിയാക്കിയവരാണ്, ടൈറ്റ്ലറുടെയും സജ്ജന്‍കുമാറിന്റെയും പേര് നിരുപാധികം പിന്‍വലിച്ചിരിക്കുന്നത്. പരാജയം സമ്മതിച്ചുള്ള പിന്മാറ്റമായല്ലാതെ അതിനെ വിലയിരുത്താനാകില്ല. എന്നാല്‍, രണ്ടുപേരെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് മാറ്റിയതുകൊണ്ട് ഇല്ലാതാകുന്നതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്നം എന്ന് ആരും കരുതുന്നില്ല.

രണ്ടു പ്രശ്നങ്ങള്‍ കൂടുതല്‍ ശക്തിയോടെ ചര്‍ച്ചയ്ക്കുവരികയാണ്. ഒന്ന്, സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ ഇന്നും കോണ്‍ഗ്രസ് വഴിവിട്ടു ശ്രമിക്കുന്നു എന്നത്. സിഖുകാരുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രശ്നമാണത്. കാല്‍നൂറ്റാണ്ടു തികയാറായിട്ടും ഒരു കൊടുംപാതകത്തിലെ പ്രതികളെ നിയമത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിലെ ഹീനമായ താല്‍പ്പര്യം പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുന്നതാണ് ടൈറ്റ്ലര്‍ സംഭവം. രണ്ടാമത്തെ പ്രശ്നം സിബിഐയെ ദുരുപയോഗം ചെയ്യുന്നതിന്റേതാണ്. കേന്ദ്ര ഭരണകക്ഷിക്ക് താല്‍പ്പര്യമില്ലാത്തവര്‍ക്കെതിരെ കേസുകളും തെളിവുകളും സൃഷ്ടിച്ച് കേസില്‍ കുടുക്കാനും ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെ കൂട്ടക്കൊലക്കേസില്‍നിന്നുപോലും ഒഴിവാക്കിക്കൊടുക്കുന്നതിനുമുള്ള പാവ സംവിധാനമായി സിബിഐയെ അധഃപതിപ്പിക്കുന്നതിന്റെ അനുഭവമാണ് തുടര്‍ച്ചയായുണ്ടാകുന്നത്്. മുലായം, മായാവതി കേസുകളിലും ലാവ്ലിന്‍ അന്വേഷണത്തിലും ഇങ്ങനെ സിബിഐയുടെ ദാസ്യസ്വഭാവമാണ് വെളിപ്പെട്ടത്-ഇപ്പോഴിതാ ടൈറ്റ്ലര്‍ക്കുവേണ്ടി സിബിഐയുടെ വില വീണ്ടും കെടുത്തിയിരിക്കുന്നു.

കോണ്‍ഗ്രസിനെ നയിക്കുന്നത് അപ്പപ്പോഴത്തെ നേട്ടങ്ങള്‍ക്കുവേണ്ടിയും സാമ്രാജ്യത്വ-സിയോണിസ്റ്റ് അജന്‍ഡകള്‍ നടപ്പാക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയമാണ്. അതിന്റെ ഉല്‍പ്പന്നമാണ് ഇത്തരം പരിഹാസ്യമായ പ്രകടനങ്ങള്‍. ഈ പോക്ക് കോണ്‍ഗ്രസിന്റെ ദയനീയമായ പരാജയത്തിലേക്കാണ് നയിക്കുക എന്നതിന് പ്രധാന തെളിവായി ടൈറ്റ്ലര്‍ നാടകത്തെ കാണാം.

Friday, April 10, 2009

നന്ദി ആരോട് ചൊല്ലേണ്ടു?

നന്ദിവേണം, നന്ദി എന്നാണ് ഏ കെ ആന്റണി പറയുന്നത്. ആര്‍ക്ക്? എന്തിന്? കേന്ദ്രം കേരളത്തിന് നല്‍കിയ വിഹിതത്തിന് ആന്റണിയോടും കോണ്‍ഗ്രസിനോടും കേരളീയര്‍ എന്തിന് നന്ദി പറയണം? കേന്ദ്രത്തിന്റെ പണം കോണ്‍ഗ്രസിന്റെ തറവാട്ടു സ്വത്തോ?

ആന്റണി കേരളീയരില്‍നിന്ന് വ്യത്യസ്തനായി നില്‍ക്കുന്ന ദേഹമാണോ? കേരള നിയമസഭയുടെ പ്രതിനിധിയായല്ലേ അദ്ദേഹം രാജ്യസഭയിലെത്തിയത്? കേരളത്തില്‍നിന്നുള്ള ഇരുപത് ലോക്സഭാംഗങ്ങളുടെയും പിന്തുണയോടെയല്ലേ മന്‍മോഹന്‍സിങ്ങ് നാലരക്കൊല്ലം ഭരിച്ചത്? ആ കേരളം എന്തിന് ആന്റണിയോടും കോണ്‍ഗ്രസിനോടും നന്ദി പറയണം?

തൊട്ടടുത്ത് കിടക്കുന്ന തമിഴ്നാടിന് അവിടത്തെ സഖ്യകക്ഷികളെ പ്രീണിപ്പിക്കാന്‍ വാരിക്കോരി നല്‍കിയപ്പോള്‍ കേരളം ഇന്ത്യയുടെ ഭാഗംതനെയാണോ എന്ന് തോന്നുമാറ് അവഗണിച്ച പാരമ്പര്യമാണ് ആന്റണിയുടെ സര്‍ക്കാരിന്. റെയില്‍വെ അവഗണനയ്ക്കെതിരെ കേരളത്തിന് ഒറ്റക്കെട്ടായി സമരം ചെയ്യേണ്ടിവന്നത് ഓര്‍മ്മയില്ലേ? റേഷനരിവിഹിതവും വൈദ്യുതിവിഹിതവും വെട്ടിക്കുറച്ച് മലയാളിയുടെ അന്നവും വെളിച്ചവും മുട്ടിച്ചത് യുപിഎ സര്‍ക്കാരല്ലേ?

കേന്ദ്രത്തില്‍ മലയാളിയായ ഒരു മന്ത്രി പ്രവാസിക്ഷേമം കൈകാര്യംചെയ്യാനുണ്ടായിട്ടും 25 ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികള്‍ക്കുവേണ്ടി ഒരു ആശ്വാസപദ്ധതിപോലും അവതരിപ്പിച്ചോ?2008 മാര്‍ച്ചിലും ഏപ്രിലിലും ഉണ്ടായ പേമാരിയില്‍ പതിനായിരക്കണക്കിനു ടണ്‍ നെല്ലും കുരുമുളകും നശിച്ചു. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. കേരളത്തിന് മൊത്തം 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടം. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം ലഭിക്കേണ്ട ധനസഹായം 214 കോടി 88 ലക്ഷം രൂപ. വൈകി വന്ന കേന്ദ്ര സംഘം ശുപാര്‍ശചെയ്തത് വെറും 46 കോടിരൂപ. അതും കണക്കില്‍ ഒതുങ്ങി. ഒരു ചില്ലിക്കാശും കേരളത്തിന് കിട്ടിയില്ല.

കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി 134.39 കോടിരൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശചെയ്തു.-നല്‍കിയത് 50.81 കോടി രൂപമാത്രം. 9.2 കോടി രൂപ രണ്ടാമതൊരു ഗഡുനല്‍കി. 74.29 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല!2007 ജനുവരിവരെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വൈദ്യുതിപദ്ധതികളില്‍നിന്ന് കേരളത്തിന് ലഭിച്ചിരുന്നു. അത് ഒരു കൊല്ലത്തിനിടയില്‍ മൂന്നുതവണ വെട്ടിക്കുറച്ച് 1041 മെഗാവാട്ടിലെത്തിച്ചു. കഴിഞ്ഞ മെയ് മുതല്‍ വീണ്ടും കുറവു വരുത്തി. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ട്. ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിച്ചു.

അവഗണയുടെ കണക്ക് ഇവിടെയും ഒടുങ്ങുന്നില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ പഠനം പറയുന്നത് ഓരോ ഇനത്തിലും കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്നó പണം ഒരു പൌരന് ശരാശരി 1963 രൂപയാണെന്നാണ്. കേരളത്തില്‍ ഒരാള്‍ക്ക് ലഭിക്കുന്നത് 1686 രൂപ മാത്രം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 7.83 ലക്ഷം കോടി രൂപ മുടക്കുമ്പോള്‍ കേരളത്തില്‍ð മുടക്കുന്നത് 19,000 കോടിമാത്രം.വെറും 2.43 ശതമാനം. രണ്ടു— ശതമാനത്തില്‍ð താഴെ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് കേരളത്തിനു കിട്ടുന്നത്്. കേരളത്തിനു പ്രഖ്യാപിക്കുന്നó പാക്കേജുകള്‍ക്ക് ഗ്രാന്റായി പണമില്ല!

ഇപ്പോള്‍ നമുക്ക് ചോദിക്കാം-പ്രിയപ്പെട്ട ആന്റണി, നന്ദികേടിന് ആരെങ്കിലും നന്ദി പറയുമോ?അതല്ല, ആന്റണിയും വയലാര്‍ രവിയുമടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ നിരന്നുനിന്ന് കേരളത്തോട് മാപ്പുപറയണോ? പിന്തുണയും പറ്റി പറ്റിച്ചതിന്? ഭരണഘടനയെപ്പോലും അവഗണിച്ച് അവഗണന കാട്ടിയതിന്?ആന്റണിക്ക് നന്ദി പറയേണ്ടിവരും-മനോരമയോടും മാതൃഭൂമിയോടും. മനോരമ ഏറ്റവുമൊടുവില്‍ അവതരിച്ചത് ഒരു സര്‍വേയുമായാണ്. കേരളത്തില്‍ എല്‍ഡിഎഫിന് അഞ്ചുസീറ്റിന്റേ ഔദാര്യമേയുള്ളൂ ആ സര്‍വേയില്‍. ബാക്കി മുഴുവനും യുഡിഎഫിനാണത്രെ! 2004ല്‍ ഇവിടെ ഒരു തെരഞ്ഞെടുപ്പു നടന്നിരുന്നു. കോണ്‍ഗ്രസിനുവേണ്ടി അന്ന് ഒരു സര്‍വേയും നടത്തി.കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസിന്റെ സ്ഥിതി മെച്ചപ്പെടും എന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്-അതായത് അന്ന് യുഡിഎഫിന് പതിനൊന്നും എല്‍ഡിഎഫിന് ഒന്‍പതും എംപിമാരായിരുന്നു. കോണ്‍ഗ്രസിന് എട്ട്. അതില്‍നിന്ന് യുഡിഎഫ് മേലോട് പോകുമെന്നാണ് സര്‍വേ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ യുഡിഎഫിന് ഒന്ന്; കോണ്‍ഗ്രസിന് വട്ടപ്പൂജ്യം. സര്‍വേ എന്നത് വിടുപണിയാകുമ്പോള്‍ ഫലം എന്തായാലും കുഴപ്പമില്ലല്ലോ.അതൊക്കെ സഹിക്കാം. മനോരമയല്ലേ. നമ്മുടെ വീരഭൂമി വേറെ ഇറങ്ങിയിട്ടുണ്ട്. വീരന്റെ ഒരു റിട്ടയേഡ് ശിങ്കം എഴുതിയിരിക്കുന്നു സോണിയാ മാഡത്തെ കാണുമ്പോള്‍ ഇന്ദിരാജിയെ നിനച്ചുപോകുന്നുവെന്ന്. ആവേശം ഇളക്കിമറിച്ചുകൊണ്ടാണ് മാഡം കടന്നുപോയതെന്ന്. ശശി തരൂര്‍ പൊറുക്കട്ടെ. ഇറ്റലിക്കാരന്‍ കോണ്‍ട്രാക്ടറുടെയും വിവാഹ സര്‍ടിഫിക്കറ്റിന്റെ ബലത്തെയും ശവക്കച്ചയെയുമെല്ലാം നമുക്ക് മറക്കാം. രാജ് മോഹന്‍ ഉണ്ണിത്താന്റെ കാര്യമെങ്കിലും ഓര്‍ക്കേണ്ടേ? സീറ്റുകിട്ടാത്തതില്‍ പരിഭവിച്ച് പതുങ്ങിയിരിപ്പാണെങ്കിലും ആ ഉണ്ണിത്താനെയാണ് ഇങ്ങനെ ഹെലിക്കോപ്ടറില്‍ കയറ്റി വടകരയിലുംകോട്ടയത്തുമെല്ലാം ഇറക്കിയതെങ്കിലോ? സോണിയക്കുതന്നെ അറിയാം അവരുടെ പരിമിതി. വീരഭൂമിക്ക് അതറിയില്ല പോലും!

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ എത്രമാത്രം വിഷമിക്കുന്നുവെന്നും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ എത്ര കാപട്യത്തോടെയാണ് നേരിടുന്നതെന്നും വ്യക്തമാക്കുന്നതാണ് ആ പാര്‍ടിയുടെ പരമോന്നത നേതാവായ സോണിയ കേരളത്തില്‍ വന്നു നടത്തിയ പ്രചാരണ പ്രസംഗങ്ങള്‍. സോണിയ ഗാന്ധിക്കുമേലെ കോണ്‍ഗ്രസിന് നേതാക്കളില്ല. അവരുടേതാണ് അവസാന വാക്ക്. ആ 'അവസാന വാക്കുകള്‍' സാമാന്യബുദ്ധിയുള്ള ആരിലും പരിഹാസമാണ് ഉണര്‍ത്തിയത് എന്നുവരുമ്പോള്‍ കോണ്‍ഗ്രസിന്റെ പാപ്പരത്തം അതിന്റെ അങ്ങേത്തലയിലെത്തിയതായാണ് മനസ്സിലാക്കേണ്ടത്്.

അമേരിക്കയുമായുള്ള ആണവ സഹകരണ കരാറാണ് ഏറ്റവും വലിയ നേട്ടമെന്ന് പറയുക മാത്രമല്ല, ആ കരാര്‍ നടപ്പാക്കിക്കിട്ടാന്‍ സര്‍ക്കാരിന്റെ ഭാവിപോലും പ്രശ്നമല്ലെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ്. ആണവകരാറിന്റെ പേരിലാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ഇടതുപക്ഷം അക്കാര്യം തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയ പ്രശ്നമായി ഉന്നയിക്കുന്നു. എന്നാല്‍, ഇടതുപക്ഷം മുഖ്യ എതിരാളിയായി മത്സരിക്കുന്ന കേരളത്തില്‍ വന്ന കോണ്‍ഗ്രസ് അധ്യക്ഷ ആണവകരാറിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇന്ത്യയുടെ വിദേശനയം യുപിഎ സര്‍ക്കാര്‍ നാണംകെട്ടരീതിയില്‍ മാറ്റിമറിക്കുകയാണെന്നും അമേരിക്കന്‍ വിധേയത്വവും ഇസ്രയേലി സഹകരണവും അപകടകരമായ കളിയാണെന്നുമുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തിനും മറുപടിയുണ്ടായില്ല. എന്തിന്, യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന, ഇസ്രയേലി മിസൈല്‍ ഇടപാടിലെ 900 കോടി രൂപയുടെ അഴിമതി ആരോപണത്തിന് മറുപടിപറയാനുള്ള ശേഷിയും സോണിയ ഗാന്ധിക്കുണ്ടായില്ല.

കോണ്‍ഗ്രസിന്റെ വികലവും വികൃതവുമായ മുഖം മറച്ചുവയ്ക്കാന്‍ അവാസ്തവങ്ങളും അസംബന്ധങ്ങളും ചേര്‍ത്ത് വിലകുറഞ്ഞ ആക്രമണത്തിനാണ് സോണിയ ഒരുങ്ങിയതെന്നുപറഞ്ഞാല്‍ അതില്‍ അതിശയോക്തി കാണാനാവില്ല. കേരളത്തിന് ധനസഹായമായി 40,000 കോടി രൂപ നല്‍കിയെന്നാണ് ഇടതുപക്ഷത്തിനെതിരായ ആക്രമണമെന്ന നിലയില്‍ സോണിയ പറഞ്ഞ ഒരുകാര്യം. എവിടെ, എപ്പോള്‍, എങ്ങനെ, ഏത് ഇനത്തില്‍ ഈ ധനസഹായം നല്‍കി എന്നതിന്റെ സൂചനപോലുമില്ലാതെ ഒരാരോപണം! ഇന്ത്യയില്‍ ആകെ 3.8 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ നിക്ഷേപം. അതിന്റെ 2.4 ശതമാനം മാത്രമായ 19,000 കോടിയാണ് കേരളത്തിലുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 3.1 ശതമാനമുള്ള കേരളത്തിന് കൂടുതല്‍ വിഹിതം ലഭ്യമാക്കാനുള്ള ശക്തമായ ആവശ്യങ്ങളും സമ്മര്‍ദങ്ങളും കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷപദവിയിലാണ് സോണിയ ഇരിക്കുന്നത്. അത്തരത്തിലൊരാള്‍, വസ്തുതകള്‍ പരിശോധിക്കാതെ വലിയൊരുതുകയുടെ കണക്കുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആശാസ്യമായ പ്രവണതയല്ല.

കേരളത്തില്‍ ഭരണസ്തംഭനമെന്ന ആരോപണം ഉന്നയിക്കുന്നതിനുമുമ്പ്, സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എങ്ങനെ നടക്കുന്നുണ്ടെന്ന് ചോദിച്ച് മനസ്സിലാക്കാനുള്ള അവധാനതപോലും സോണിയ കാണിക്കാത്തത് ഖേദകരംതന്നെയാണ്. കേന്ദ്ര വിഹിതമായി ലഭിച്ച പണം ചെലവഴിച്ചതില്‍ എല്‍ഡിഎഫ് ഭരണം യുഡിഎഫ് ഭരിച്ച കാലത്തേക്കാള്‍ ഏറെ മുന്നിലാണ്. വിഹിതമായി അനുവദിക്കുന്നതിന്റെ 78 ശതമാനം ചെലവഴിച്ചു. യുഡിഎഫിന്റെ കാലത്ത് 68 ശതമാനമായിരുന്നു. പ്രോജക്ട് അടിസ്ഥാനത്തിലുള്ള പദ്ധതികളില്‍ യുഡിഎഫ് ഭരണകാലത്ത് 38 ശതമാനമാണ് ചെലവഴിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 55 ശതമാനം ചെലവഴിച്ചു. എന്നിട്ടും കേരളത്തില്‍ സ്തംഭനമാണെന്ന വിവരം എവിടെനിന്ന് കിട്ടി?

കേരളത്തിന് പ്രത്യേകം നല്‍കിയതായി സോണിയ പറഞ്ഞ കാര്യങ്ങളൊന്നുംതന്നെ കോണ്‍ഗ്രസിന്റെ ഔദാര്യമല്ല. മാത്രമല്ല, ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തിന്റെ ഫലമായി യുപിഎ സര്‍ക്കാരിന് അനുവദിക്കേണ്ടിവന്നവയാണ് പലതും. നാലരക്കൊല്ലം കേരളത്തിലെ ഇരുപത് എംപിമാരുടെയും പിന്തുണ വാങ്ങി ഭരണം നടത്തിയ കോണ്‍ഗ്രസ്, ഈ സംസ്ഥാനത്തോടുകാണിച്ച നന്ദികേടിന്റെ കണക്കാണ് ജനങ്ങള്‍ക്കറിയേണ്ടത്.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് സോണിയ പറയുന്നു-സ്വന്തം പാര്‍ടി പ്രസിദ്ധീകരിച്ച ലഘുലേഖയില്‍പോലും കേരളത്തിലെ നിയമസമാധാന നിലയെ പ്രകീര്‍ത്തിച്ചിരിക്കെ, അഖിലേന്ത്യാ ശരാശരിയില്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഏറ്റവും മുന്നിലാണെന്നിരിക്കെ എവിടെനിന്നു കിട്ടി സോണിയക്ക് ഈ വിവരം? ഉറച്ച സര്‍ക്കാര്‍, മതേതരത്വം തുടങ്ങിയ പതിവുപല്ലവികളില്‍കവിഞ്ഞ് കോണ്‍ഗ്രസ് നാടിന് കഴിഞ്ഞ അഞ്ചുകൊല്ലം എന്തുചെയ്തു എന്നോ, ഇനി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നോ ഉള്ള വ്യക്തമായ ഒരുവാചകവും സോണിയയില്‍നിന്നു കേട്ടില്ല. പകരം ഭീകരരെ തങ്ങള്‍ നേരിട്ടുവെന്നാണ് പറഞ്ഞത്.

മുംബൈയില്‍ ഒരു പ്രയാസവുമില്ലാതെ കൊലയാളിസംഘത്തിന് കടന്നുവരാനും ദിവസങ്ങളോളം ആയുധശേഖരവുമായി തങ്ങാനുമുള്ള അവസരമുണ്ടാക്കിയതാണോ ഭീകരവിരുദ്ധ നടപടി? മൂന്നുദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ഭീകരാക്രമണത്തിനു കാരണം കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ ഭരണം രാജ്യസുരക്ഷ ഉറപ്പാക്കിയതാണോ? യുപിഎ ഭരണത്തിന്റെ ഇതുവരെയുള്ള നാളുകളില്‍, രാജ്യത്ത് അന്‍പതോളം വന്‍ സ്ഫോടനം നടന്നെന്നും അതില്‍ നൂറുകണക്കിനാളുകള്‍ മരിച്ചെന്നുമുള്ള യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ കഴിയുന്നതാണോ?

ഉറച്ച ഭരണത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയുന്ന സോണിയക്ക്, ബിജെപിയുമായി കൂട്ടുചേര്‍ന്നും, രാജീവ് ഗാന്ധിയുടെ വീട്ടിനടുത്ത് രണ്ട് പൊലീസുകാരെ കണ്ടു എന്ന് തൊടുന്യായം പറഞ്ഞുമെല്ലാം സര്‍ക്കാരുകളെ അട്ടിമറിച്ച കോണ്‍ഗ്രസിന്റെ ചരിത്രം അറിയില്ലെന്നുണ്ടോ? ജനങ്ങള്‍ തെരഞ്ഞെടുത്ത, നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഇ എം എസ് ഗവണ്‍മെന്റിനെ ജനാധിപത്യതത്വങ്ങളെ കശാപ്പുചെയ്ത് പിരിച്ചുവിട്ട കോണ്‍ഗ്രസിന് 'ഉറച്ച ഭരണ'ത്തെക്കുറിച്ച് പറയാന്‍ എന്തവകാശം? പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടുമ്പോള്‍ നോട്ടുകെട്ടുകളുടെ കനംകൊണ്ട് കൃത്രിമ ഭൂരിപക്ഷമുണ്ടാക്കുന്നതാണോ ഉറച്ച ഭരണത്തിന്റെ ലക്ഷണം? പ്രധാനമന്ത്രി വിമര്‍ശനം നേരിടേണ്ടിവരുന്നതിനെ വൈകാരികമായി അവതരിപ്പിക്കുന്ന സോണിയ, അതേ മന്‍മോഹന്‍ സിങ്ങാണ്, വാഷിങ്ടണില്‍ ചെന്ന് ഇന്ത്യക്കാകെ അപമാനമുണ്ടാക്കുംവിധം ജോര്‍ജ് ബുഷിനെ സ്തുതിച്ചതെന്ന് മറന്നുപോകുന്നു. ഫലത്തില്‍, സോണിയയുടെ പര്യടനം കേരളത്തിലെ യുഡിഎഫിന് ഗുണമുണ്ടാക്കുകയല്ല, ആ മുന്നണിയുടെയും അതിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെയും തനിനിറം കൂടുതല്‍ വ്യക്തമാക്കുക എന്ന ധര്‍മം നിര്‍വഹിക്കുകയാണ് ചെയ്തത്. ഇതൊന്നും വീരഭൂമി കാണില്ല; മനോരമ എഴുതില്ല. പക്ഷേ ജനങ്ങള്‍ മനസ്സിലാക്കാതെ പോകുമോ? കേരളീയര്‍ നന്ദികാണിക്കാന്‍ ഉറച്ചങ്ങ് തീരുമാനിച്ചാല്‍ ആന്റണിയുടെ പാര്‍ട്ടി എവിടെച്ചെന്ന് നില്‍ക്കും?

Wednesday, April 8, 2009

മഹാന്‍മാരുടെ ഡിഗ്രി



അല്‍പം ലജ്ജതോന്നുന്നുണ്ട്. നാട്ടില്‍ മാന്യരായി നടക്കുന്നവരെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതേണ്ടിവരുന്നതില്‍. പക്ഷേ പത്രങ്ങള്‍ വായിക്കുന്തോറും എഴുതാനുള്ള ചൊറിച്ചില്‍ കൂടിക്കൂടി വരികയാണ്. ഇന്നലെ “ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി രാഹുല്‍ഗാന്ധിയെക്കുറിച്ച് എഴുതിയതുകണ്ടില്ലേ? രാഹുല്‍ഗാന്ധി പണമുള്ളവനെങ്കിലും സത്യസന്ധതയുള്ളവനാണോ എന്ന് ആ പത്രത്തിന് സംശയം.രാഹുല്‍ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍നിന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച എംഫില്‍ ഡിഗ്രിയെക്കുറിച്ചാണ് വാര്‍ത്ത. വ്യാഖ്യാനിച്ച് പരുവപ്പെടുത്താതെ, ആ വാര്‍ത്തയിലേക്ക് നേരിട്ട് ശ്രദ്ധ ക്ഷണിക്കട്ടെ:

Truth about Rahul’s MPhil
Express News Service


First Published : 07 Apr 2009 02:55:00 AM IST
Last Updated : 07 Apr 2009
07:57:33 AM IST
CHENNAI: Rahul Gandhi appears to have been economical with
the truth on his affidavit while filing his election nomination papers in Amethi
this weekend.
In the affidavit, he states that he obtained an MPhil from
Trinity College of the University of Cambridge, UK, in 1995, in Developmental
Economics. A certificate from the University shows that not only has he got
dates wrong, he has even got the name of the course he took incorrect.
Worse, the man touted as a future prime minister failed one of his four
papers.
Rahul got 58 per cent in “National Economic Planning and Policy”
(according to the grading scale given in the certificate, 60 per cent is the
minimum for a pass).
The certificate, shown alongside, was issued a year ago
by Diana Kazemi, the secretary of the department of Development Studies (and not
Developmental Economics) in which Rahul Gandhi studied.
He enrolled under
the name ‘Raul Vinci’, a pseudonym given by the British authorities in a common
practice as there are a good number of VVIP wards from around the world enrolled
at British educational institutions. The pseudonym came to light during the 2004
elections in the Telegraph and the Hindu.
According to the University, Rahul
read for the MPhil in 2004- 05, and not in 1994-95, as stated in his affidavit.
His affidavit’s other claim, to have obtained his Bachelors from Rollins
College in Florida, USA, is true (and is a departure from earlier claims by
‘supporters’ that he graduated from Harvard). He also briefly attended St
Stephen’s College in Delhi, gaining admission through the sports quota.
His
mother (and Congress president) Sonia Gandhi was also in a minor controversy in
2004 over her educational qualifications.
Her nomination papers’ affidavit
claimed she obtained a certificate in English from Lennox Cook School,
University of Cambridge, in 1965. After it was revealed that the school had no
affiliation to the University, Sonia claimed that the error on the affidavit was
the result of a secretarial typing mistake
.

“ഈ വാര്‍ത്ത വായിച്ചപ്പോഴാണ്, കോഴിക്കോട് ദേവഗിരി കോളെജില്‍ നിന്നും കഷ്ടിച്ച് പ്രീഡിഗ്രി ചാടിക്കടന്ന ഒരു പത്രമുടമ, ലണ്ടനിലെ കിങ്സ് ലാംഗ്ളേ കോളെജില്‍ നിന്നും ഉന്നതബിരുദം കരസ്ഥമാക്കിയെന്ന് അഭിമാനത്തോടെ നിയമസഭാ രേഖകളില്‍ എഴുതിയത് കണ്ടകാര്യം ഓര്‍മ്മവന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിയും തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തണം.
കല്‍പ്പറ്റ എംഎല്‍എ എം വി ശ്രേയാംസ് കുമാറും അങ്ങനെ സ്വന്തം വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിട്ടുണ്ട്. 2006 ഏപ്രില്‍ ഏഴ് തീയതി വെച്ച് കല്‍പ്പറ്റ നോര്‍ത്ത് നോട്ടറി വക്കീല്‍ പി സി പ്രസാദ് സാക്ഷ്യപ്പെടുത്തിയ ആ സത്യവാങ്മൂലം പ്രകാരം ശ്രേയാംസ്, 1982ല്‍ കല്‍പ്പറ്റ എസ് കെ എം ജെ എച്ച് എസില്‍ നിന്നും എസ്എസ്എല്‍സി, 1984 ല്‍ കല്‍പ്പറ്റ ദേവഗിരി സെന്റ് ജോസഫ് കോളെജില്‍ പ്രീഡിഗ്രി എന്നീ രണ്ടു യോഗ്യതകളുടെ കാര്യമേ പറയുന്നുളളൂ.
അതായത് പൊതുപ്രവര്‍ത്തകനും മാതൃഭൂമിയിലെ മാര്‍ക്കറ്റിംഗ് ആന്റ് ഇലക്ട്രോണിക് മീഡീയ ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാറിന് 2006 ഏപ്രില്‍ ഏഴു വരെ എസ്എസ്എല്‍സിയും പ്രീഡിഗ്രിയും മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എയാകുമ്പോള്‍ സ്വാഭാവികമായും ഗമ കൂടും. പ്രത്യേകിച്ച് പിതാവ് വീരേന്ദ്രകുമാറിന് അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്നും കിട്ടിയ എംബിഎ ബിരുദം കൈയിലുളളപ്പോള്‍.

അങ്ങനെയാണ് നിയമസഭയിലെ ബയോഡാറ്റയില്‍ ടിയാന്‍ ലണ്ടനിലെ കിങ്സ് ലാംഗ്ളേ കോളെജില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ കിട്ടിയ ദേഹമാണെന്ന വിവരം പ്രത്യക്ഷപ്പെട്ടത്. നിയമസഭയിലെ വെബ് സൈറ്റും ഇലക്ഷന്‍ കമ്മിഷന്റെ വെബ്സൈറ്റും പരിശോധിച്ചാല്‍ ഇക്കാര്യം നേരില്‍ ബോധ്യപ്പെടും.

ചില കുടുംബങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാവുമെന്ന് നമുക്കറിയാം. നമ്മില്‍ ചിലര്‍ക്ക് ബാധകമാകുന്ന നിബന്ധനകള്‍ പലതും ഇത്തരം കുടുംബങ്ങളില്‍ പിറന്നവര്‍ക്ക് ബാധകമല്ല.
എസ്എസ്എല്‍സി കഴിഞ്ഞാലേ നമുക്ക് പ്രീഡിഗ്രിക്ക് പോകാനാവൂ. പ്രീഡിഗ്രിയും ജയിക്കണം ഡിഗ്രിക്ക് പോകണമെങ്കില്‍. അതും ജയിച്ചാലേ ബിരുദാനന്തരബിരുദത്തിനും പി ജി ഡിപ്ളോമയ്ക്കുമൊക്കെ പോകാനാവൂ. ഒരുമാതിരി കൊളളാവുന്ന ബിരുദവും പിജി ഡിപ്ളോമയുമൊക്കെ അങ്ങനെ കിട്ടുന്നതാണ്.
എന്നാല്‍ ശ്രേയാംസിന് അതൊന്നും ബാധകമല്ല. പ്രീഡിഗ്രിയോടെ തന്നെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ലണ്ടനില്‍ നിന്നും പിജി ഡിപ്ളോമ കരസ്ഥമാക്കാനുളള അറിവ് അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹം ഡിഗ്രി പഠിച്ച് സമയം കളഞ്ഞില്ല. കുടുംബത്തില്‍ പിറന്നവര്‍ക്ക് ഇങ്ങനെ ചില ദൈവാനുഗ്രഹമുണ്ടാകും. അത്തരം അനുഗ്രഹങ്ങളുള്ളവരെ ദൈവംതന്നെ രക്ഷിക്കട്ടെ. എന്തായാലും രാഹുല്‍ ഗാന്ധിയുടെ സ്റ്റാറ്റസുണ്ട് എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇനി വെച്ചടി വെച്ചടി കയറിയങ്ങ് പോകാം.

ഇതാണ് രാഷ്ട്രീയ പത്രപ്രവര്‍ത്തനം


പതിന്നാലാം രാവുദിച്ചത് പതിനേഴാക്കിയിരിക്കുന്നു മനോരമ. മലയാള മനോരമ അങ്ങനെ പലതിനെയും മാറ്റിമറിക്കാറുണ്ട്. തൊള്ളായിരം കോടി രൂപതുടെ അഴിമതി ആരോപിക്കപ്പെടുന്ന ഇസ്രായേല്‍ മിസൈല്‍ ഇടപാടിനെക്കുറിച്ച് മനോരമ വായിക്കുന്നവര്‍ക്ക് അറിയാമോ? അറിയാം-എകെ ആന്റണി അതിന് മറുപടി പറഞ്ഞത് ആ പത്രം അച്ചടിച്ചിട്ടുണ്ട്.
ആന്റണി തൊള്ളായിരം കോടി വാങ്ങിയെന്നൊന്നും ആരും പറയുകയില്ല. അദ്ദേഹം അഴിമതിക്കാരനാണെന്നോ അഴിമതിപോയിട്ട്, ഒരു സ്വന്തം അനുയായികള്‍ക്കുവേണ്ടി ഒരു ശുപാര്‍ശപോലും നടത്തുമെന്നോ നടത്താന്‍ ആന്റണിക്ക് കഴിയില്ല എന്നത് വലിയൊരു അയോഗ്യതയായാണ് കോണ്‍ഗ്രസിലെ ഉന്നതനേതാക്കള്‍ തന്നെ പറയാറുള്ളത്.
എന്നാല്‍, മിസൈല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നത് ഇതുവരെ വന്ന വെളിപ്പെടുത്തലുകളിലൂടെ സുവ്യക്തമായ കാര്യമാണ്. ആ ഇടപാടിന്റെ ഉത്തരവാദിത്തമാകട്ടെ ആന്റണി നയിക്കുന്ന പ്രതിരോധ വകുപ്പിനുമാണ്. പ്രതിരോധ ഇടപാടുകള്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും കറവപ്പശുവാണ്. മനോരമയെന്നല്ല, കേരളത്തിലെ മറ്റു പലപത്രങ്ങളും ഇസ്രായേലി മിസൈല്‍ വാര്‍ത്ത കണ്ടതേയില്ല. കാണാതിരിക്കാനും മൂടിവെക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാകും. തര്‍ക്കിക്കുന്നില്ല. അതെല്ലാം അവരുടെ കാര്യം. ഏതായാലും അവര്‍ പൊത്തിവെച്ചതുകൊണ്ട് ആരും അഴിമതി അറിയാതിരുന്നിട്ടില്ല.
ഇവിടെ പ്രശ്നം, ഇസ്രായേലുമായുള്ള ഇടപാടിലെ അഴിമതി ന്യായീകരിക്കുന്നതു മാത്രമല്ല. മലയാള മനോരമ ഏറ്റവുമൊടുവില്‍ ഇറങ്ങിയിരിക്കുന്നത്, അത് രാജ്യത്തിന് അവശ്യം വേണ്ട ഒരിടപാടായിരുന്നു എന്ന് സ്ഥാപിക്കാനാണ്. ആ പത്രം ഇന്ന്(ഏപ്രില്‍ എട്ടിന്) കാഴ്ചപ്പാട് പേജില്‍ ആര്‍ പ്രസന്നന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഇസ്രയേല്‍ സഹകരണ കരാറിലൂടെ വികസിക്കുന്നത് സാങ്കേതിക വിദ്യ
ആര്‍. പ്രസന്നന്‍
ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിനോടു താല്‍പ്പര്യം പ്രകടിപ്പിച്ചതു നമ്മുടെ ശാസ്ത്രജ്ഞര്‍ തന്നെ. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച മിസൈലിനെ തഴഞ്ഞുകൊണ്ടാണ് ഈ ഇടപാടിനു സര്‍ക്കാര്‍ തയാറായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു പറയുന്നത് പ്രതിരോധ ഗവേഷണ വികസന സംഘടന(ഡിആര്‍ഡിഒ)യിലെ ഉദ്യോഗസ്ഥര്‍. മാത്രമല്ല, ഈ ഇടപാടു വേണ്ടെന്നുവച്ചാല്‍ അമേരിക്കയുടെ പേട്രിയട്ട് സംവിധാനം വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പേട്രിയട്ട് വാങ്ങുന്നതിനെ ഇന്ത്യന്‍ മിസൈല്‍ ശാസ്ത്രജ്ഞര്‍ എതിര്‍ത്തിരുന്നു.
'ആഗോള ടെന്‍ഡര്‍ വിളിച്ച് ആയുധം വാങ്ങുന്നതു പോലുള്ള ഇടപാടല്ലിത്. ഒരു ആയുധംപോലും പൂര്‍ണമായി ഈ ഇടപാടില്‍ ഇസ്രയേലില്‍ നിന്നു വാങ്ങുന്നില്ല. അവരും നമ്മുടെ ശാസ്ത്രജ്ഞരുംകൂടി സംയുക്തമായി, സങ്കീര്‍ണമായതും ഇന്നു ലഭ്യമല്ലാത്തതുമായ ചില സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണിവിടെ. സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ സ്ഥാപനം ഏതെങ്കിലുമൊരു വിദേശ സ്ഥാപനവുമായി സഹകരിക്കുന്നതുപോലുള്ള സഹകരണം മാത്രം.
ആയുധങ്ങളല്ല, സാങ്കേതികവിദ്യകളാണ് ഇതില്‍ വികസിപ്പിക്കുന്നത്. ആയുധം (മിസൈല്‍) ഏതു വേണമെന്നത് അതതു സ്ഥലത്തെ ആവശ്യമനുസരിച്ചു തീരുമാനിക്കും - ഒരു ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പറഞ്ഞു.ഡിആര്‍ഡിഒ വികസിപ്പിച്ച ആകാശ് മിസൈലിനെ തഴഞ്ഞുകൊണ്ടാണ് ഇസ്രയേലുമായി ഇടപാടിനു തയാറായിരിക്കുന്നതെന്ന ആരോപണവും ശരിയല്ലെന്നു ഡിആര്‍ഡിഒയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകാശിന്റെ ഒരു സ്ക്വാഡ്രണ്‍ വ്യോമസേന ആവശ്യപ്പെട്ടതു നിര്‍മിച്ചുവരികയാണ്.
ചൈനയും സമീപകാലത്തു പാക്കിസ്ഥാനും അണ്വായുധശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചതിനെ തുടര്‍ന്നാണു ശത്രു മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള സംവിധാനം വേണമെന്നു സൈനികവിഭാഗങ്ങള്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ ശത്രുവിമാനങ്ങളെ നിരീക്ഷിക്കാനുള്ള റഡാറുകളും അവയുമായി ബന്ധപ്പെട്ട വിമാനവേധ മിസൈലുകളും ഇവയെ നിയന്ത്രിക്കുന്ന കമാന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങളുടെയും നീണ്ട ശൃംഖല തന്നെയുണ്ട്.
നിലത്തുള്ള ഈ ശൃംഖലയെ എയര്‍ ഡിഫന്‍സ് ഗ്രൌണ്ട് എന്‍വയോണ്‍മെന്റ് സിസ്റ്റം എന്നു പറയും. നൂറുകണക്കിനു റഡാറുകള്‍, സെന്‍സറുകള്‍, മിസൈല്‍ ബാറ്ററികള്‍, കമാന്‍ഡ് - കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, നിരീക്ഷണപോസ്റ്റുകള്‍, വ്യോമസേനാ താവളങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന സങ്കീര്‍ണമായ സംവിധാനമാണിത്.മിസൈല്‍ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നു സൈന്യം മിസൈല്‍ പ്രതിരോധശേഷി ആവശ്യപ്പെട്ടുതുടങ്ങി. തൊണ്ണൂറുകളുടെ ആദ്യഘട്ടത്തില്‍ റഷ്യ അവരുടെ എസ്വി-300 വാഗ്ദാനം ചെയ്തുവെങ്കിലും അതില്‍ പല പരിമിതികളും കണ്ടെത്തിയ വ്യോമസേന വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതിനുശേഷമാണു പേട്രിയട്ട് സംവിധാനം വില്‍ക്കാന്‍ യുഎസ് രംഗത്തെത്തിയത്. സാങ്കേതികവിദ്യകളൊന്നും കൈമാറാന്‍ യുഎസ് തയാറായില്ല.
നിലവിലുള്ള സംവിധാനങ്ങളൊന്നും പറ്റിയതല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ വ്യോമപ്രതിരോധാന്തരീക്ഷത്തിന് ഉതകുന്ന സംവിധാനം വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ തയാറായത്. ഇതിനു നിലവിലുള്ള ചില റഡാറുകള്‍ പരിഷ്കരിക്കണം. കൂടുതല്‍ കൃത്യതയുള്ളതും വിവിധ ദൂരപരിധികളുള്ളതുമായ പലതരം മിസൈലുകള്‍ വികസിപ്പിച്ചു റഡാറുകളുമായി കൂട്ടിച്ചേര്‍ക്കണം. ഇങ്ങനെ പരിഷ്കരിച്ചുവരുന്ന ശൃംഖലയിലെ ഒരു കണ്ണിമാത്രമാണ് ആകാശ് മിസൈല്‍. 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ വിജയകരമായി പലതവണ പരീക്ഷിച്ചുകഴിഞ്ഞു എന്നു മാത്രമല്ല, ഇതിന്റെ ഒരു സ്ക്വാഡ്രണ്‍ വ്യോമസേന വാങ്ങാന്‍ തയാറായിട്ടുമുണ്ട്.
ഇതുകൂടാതെയാണ് ഒരുമാസം മുന്‍പു മൂന്നാമതു പരീക്ഷിച്ച മിസൈല്‍വേധ മിസൈല്‍. ഇതിനെ 'അഗ്നിയുടെ പുതിയ പതിപ്പായി ചിലര്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതു ശരിയല്ല. ഇതു പുതിയൊരു മിസൈല്‍ തന്നെയാണെന്ന് ഉപജ്ഞാതാവ് ഡോ. വി.കെ. സാരസ്വത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അന്തരീക്ഷത്തിനു പുറത്തുവച്ചും അകത്തുവച്ചും ശത്രുമിസൈലിനെ തകര്‍ക്കാനുള്ള ശേഷിയായിരുന്നു ഇതിന്റെ പരീക്ഷണങ്ങളിലൂടെ നടത്തിയത്. തുടര്‍ന്നുള്ള പരീക്ഷണങ്ങളും വിജയിച്ചാല്‍ ഇതും ശൃംഖലയുടെ ഭാഗമാവും.
പക്ഷേ, ഈ രണ്ടു മിസൈലും കൊണ്ടു മിസൈല്‍ പ്രതിരോധശൃംഖല പൂര്‍ണമാവില്ല. അതിനു വിവിധ ദൂരപരിധികളുള്ള മിസൈലുകളുടെ ഒട്ടേറെ കൂട്ടങ്ങള്‍ വേണം. വിവിധ നിലകളില്‍ ശത്രുമിസൈലുകളെയും വിമാനങ്ങളെയും കണ്ടുപിടിക്കാനും ട്രാക്ക് ചെയ്യാനും കഴിവുള്ള വ്യത്യസ്ത ശേഷികളുള്ള റഡാറുകള്‍ വേണം. പറന്നുവരുന്നതു ശത്രുവിമാനമാണോ അതോ ശത്രുരാജ്യത്തില്‍ ആക്രമണത്തിനുപോയി മടങ്ങിവരുന്ന സ്വന്തം വിമാനമാണോ എന്നു തിരിച്ചറിയാനുള്ള ഇലക്ട്രോണിക് സംവിധാനം വേണം.
ശത്രുവാണെന്നു ബോധ്യമായാല്‍ അതനുസരിച്ച് അതിനെ ട്രാക്ക് ചെയ്യാന്‍ റഡാറുകള്‍ക്കു സിഗ്നല്‍ നല്‍കുന്ന സംവിധാനം വേണം. ശത്രുവിനെ എത്ര ദൂരത്തില്‍വച്ചു തകര്‍ക്കണമെന്നു കണക്കുകൂട്ടി, അതനുസരിച്ച് അതതു ദൂരപരിധിയുള്ള മിസൈല്‍ ബാറ്ററികള്‍ക്കു കമാന്‍ഡ് നല്‍കുന്ന സംവിധാനം വേണം. ഇതൊന്നും ഇപ്പോള്‍ ഇന്ത്യയിലില്ല; വാങ്ങാനും കിട്ടില്ല. ഇവ ഇന്ത്യയുടെ പ്രത്യേകാവശ്യമനുസരിച്ചു വികസിപ്പിക്കണം. ഈ പരീക്ഷണവികസനത്തിനാണ് ഇസ്രയേലുമായി കൂട്ടുചേരാന്‍ കരാറുണ്ടാക്കിയിരിക്കുന്നത.്
ഇടപാടിന്റെ തുക മുഴുവനും ഇസ്രയേലിനു കൈമാറുകയല്ല; സാങ്കേതികവിദ്യ വികസിപ്പിക്കാനാവശ്യമായ ചെലവാണ് ഇടപാടു തുകയായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്. ഇരു രാജ്യങ്ങളുംകൂടി സംയുക്തമായി സാങ്കേതികവിദ്യാ വികസനത്തിനു വിനിയോഗിക്കുന്ന തുകയാണിത്.
ഡിആര്‍ഡിഒ പ്രധാനമായും രണ്ടു വിമാനവേധ മിസൈലുകളാണു വികസിപ്പിച്ചുവന്നിരുന്നത്. അതില്‍ 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആകാശ് തയാറായിക്കഴിഞ്ഞു. അതിനെക്കാള്‍ ദൂരപരിധി കുറഞ്ഞ ത്രിശൂല്‍ മിസൈലിന്റെ വികസനം പൂര്‍ത്തിയാക്കാന്‍ ഡിആര്‍ഡിഒയ്ക്കു സാധിച്ചിട്ടില്ല. ഇസ്രയേലിന്റെ പക്കലുള്ള സ്പൈഡര്‍ എന്ന മിസൈലിലെ ചില സാങ്കേതികവിദ്യകള്‍ ഇതിനായി ഉപയോഗിക്കാമെന്നു കണ്ടെത്തി, അതു സംബന്ധിച്ച സാങ്കേതിക വിദ്യകള്‍ കൈമാറുന്നതു സംബന്ധിച്ചു കരാര്‍ നേരത്തേ തന്നെ തയാറാക്കിയിരുന്നതാണ്. ഇപ്പോള്‍ വിവാദമായിട്ടുള്ള കരാറില്‍ ഇതും ഇങ്ങനെ നേരത്തേ തീരുമാനിച്ച പല ഇടപാടുകളും ഉള്‍പ്പെടും.
ഏതാനും ആകാശ് മിസൈലുകളും ഏതാനും ത്രിശൂല്‍ സമാന മിസൈലുകളും മാത്രമുപയോഗിച്ചു വ്യോമാതിര്‍ത്തി സംരക്ഷിക്കാനാവില്ല. വിമാനാക്രമണമാണെങ്കില്‍ ചിലപ്പോള്‍ പതിനഞ്ചോ ഇരുപതോ വിമാനങ്ങളാവും ഒരുമിച്ചുവരുന്നത്. ഇവയില്‍ ചിലതിനെ എഴുപതോ അറുപതോ കിലോമീറ്റര്‍ അകലെവച്ചുതന്നെ വെടിവച്ചിടാനായേക്കും. ആദ്യത്തെ പ്രതിരോധനിര ഭേദിച്ച് അടുത്തുവരുന്ന വിമാനങ്ങളെ തകര്‍ക്കാന്‍ ദൂരപരിധി കുറഞ്ഞ മിസൈലുകള്‍ വേണം.
അതുപോലെ തന്നെ മിസൈല്‍ ആക്രമണത്തെ ചെറുക്കാനും വേണം വിവിധതരം മിസൈലുകളും റഡാറുകളും. ദൂരപരിധി കൂടിയ മിസൈലുകള്‍ അന്തരീക്ഷത്തിനു പുറത്തുപോയി തിരിച്ചു പ്രവേശിച്ചു ലക്ഷ്യസ്ഥാനത്തു പതിക്കുകയാണ്. ഇവയെ അന്തരീക്ഷത്തിനു പുറത്തുവച്ചു തന്നെ തകര്‍ക്കാനാവും പ്രതിരോധ സൈന്യത്തിന്റെ ശ്രമം. അതു സാധിച്ചില്ലെങ്കില്‍ അന്തരീക്ഷത്തില്‍ തിരിച്ചുകയറിയ ഉടനെ തകര്‍ക്കാന്‍ ദൂരപരിധി കുറഞ്ഞ മിസൈല്‍ വേണം.
ഇവ കൂടാതെ, ശത്രു അയയ്ക്കുന്ന ഹ്രസ്വദൂര മിസൈലുകളെ (അന്തരീക്ഷത്തിനു പുറത്തുപോകാത്തവ) തടയാന്‍ മറ്റൊരു ക്ളാസില്‍പ്പെട്ട മിസൈല്‍ വേണം. ഇവയ്ക്കെല്ലാം നിരീക്ഷണവിവരം നല്‍കുന്ന വിവിധതരം റഡാറുകളും വേണം. ഇതെല്ലാം നിറഞ്ഞ ഒരു ശൃംഖലയ്ക്കു വേണ്ട സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കാനാണ് ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.ചുരുക്കത്തില്‍ അടുത്തകാലത്തെ ഏറ്റവും വിജയകരമായ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ ചുവടുപിടിച്ചുള്ള കരാറാണിത്. ബ്രഹ്മോസിനു വേണ്ട സാങ്കേതികവിദ്യകള്‍ ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുകയായിരുന്നു.
ഡിആര്‍ഡിഒ വ്യക്തമാക്കുന്നത്: ഒരു ആയുധംപോലും പൂര്‍ണമായി ഈ ഇടപാടില്‍ ഇസ്രയേലില്‍ നിന്നു വാങ്ങുന്നില്ല. അവരും നമ്മുടെ ശാസ്ത്രജ്ഞരുംകൂടി സംയുക്തമായി, സങ്കീര്‍ണമായതും ഇന്നു ലഭ്യമല്ലാത്തതുമായ ചില സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുക മാത്രമാണിവിടെ.

എത്രമാത്രം തരംതാണ വാദങ്ങളാണ് സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മനോരമ നിരത്തുന്നതെന്ന് വിശദീകരിച്ച് സമയം കളയുന്നില്ല. 'ദ ഹിന്ദു' പത്രം 2008 നവംബര്‍ 20ന് പ്രസിദ്ധീകരിച്ച ലേഖനം നോക്കുക.
Reinventing a proven indigenous missile?
Ashok Parthasarathi and Raman Puri
Reported moves by the Ministry of Defence to outsource abroad a Rs. 10,000-crore project for an air defence system raise many questions.
There have been press reports recently about the Ministry of Defence awarding Israel a Rs. 10,000-crore contract to develop and produce an “Advanced New Generation Surface to Air Missile (SAM) System.” This is to be an extension of the Israel Aircraft Industries Ltd. (IAI)-Defence Research and Development Organisation (DRDO) project (in which the DRDO’s work share is insignificant) that is under way. It involves a price of about Rs. 2,800 crore. The objective is for the DRDO and the IAI to jointly develop, and for the IAI to then produce, three 70-km-range Barak 2 missile systems for the Indian Navy.
Concurrently, the IAI is to develop, manufacture and supply to the Indian Air Force (IAF) another SAM System. This system is stated to have the capability to intercept both missiles and manned aircraft at a range of up to120 km. It is reliably learnt that about a dozen such SAMs are to be purchased by the IAF from the IAI at a price of around Rs. 10,000 crore.
At the same time, the success of the DRDO’s own project to develop, make a prototype of and prove on the field a high-performance SAM, called Project Air Defence (AD), for a far superior, much more demanding application, namely, to shoot down ballistic missiles at ranges much greater than 120 km, has been widely reported. The press release issued by the DRDO on December 15, 2007 regarding SAM said: “The Indian drive to realise a Ballistic Missile Defence (BMD) system took a significant step forward with the country joining the elite club of the USA, Russia and Israel when an endospheric (within the atmosphere) interceptor missile developed by the DRDO successfully targeted a hostile missile twice in early December 2007. The Air Defence interceptor missile developed by the DRDO destroyed the target missile. An exospheric (beyond the atmosphere) interception of a target Ballistic Missile had already been achieved earlier.”
This home-grown missile system in which the radar hardware too is now being indigenised (the software, in any case, was written entirely by Indian teams earlier) has all the capabilities sought from the Air Defence Missile System to be developed and then productionised by the IAI — and indeed much more. Why, then, should the IAI “offer” be even considered?
It does not require rocket science to infer that a missile system that can intercept a ballistic missile does so at ranges far greater than the 120 km asked for from the IAI by the IAF. Similarly, the DRDO’s Ballistic Missile Defence System which has successfully intercepted enemy/target aircraft right up to the limits of endospheric altitudes can effectively intercept any aircraft at ranges of 120 km-plus.
Countries that have developed such air defence systems do not compartmentalise their roles as being strategic or tactical, or limit their utilisation against either offensive manned aircraft on the one hand or missiles on the other. Doing so would be technologically and operationally illogical. What is more, it will lead to significant wastage of human and financial resources. Why, then, the IAF and the Navy have not drawn this obvious interference, or the DRDO has not clearly highlighted and emphasised the capability and relevance of the Project (AD) for Tactical Air Defence of its proven Ballistic Missile Defence Missile (BMD) system, is unclear — although the DRDO press release did state that the successfully demonstrated BMD had all the features necessary to double up easily as a tactical AD missile.
Incidentally, it has been reported in the media that besides firing to destroy a ballistic missile, the DRDO’s interceptor missile engaged a simulated air target and a naval ship at ranges of 100 km-plus and intercepted them. What is more, neither the Navy nor the IAF is willing to recognise or acknowledge, much less accept, these capabilities of the DRDO’s Project AD missile systems despite the numerous joint committees they are members of. At such committee meetings, all these developments and concrete achievements of the DRDO have been presented by it and discussed in detail by senior representatives of those defence services and senior DRDO scientists.
The AD system developed and proved by the DRDO in record time and at record cost by world standards is, in concept, like the French Astra 30 and the U.S. PAC 3 recently introduced in those countries. However, in terms of design and performance, the DRDO’s AD system is superior to the French and U.S. systems. Basically, such modern AD Systems deploy Multifunction Active Aperture Radars (Long Range) and Medium Range Multifunction Radars to determine multiple target positions in space, and communicate over secure, real-time links to the interceptor missiles or launchers. The interceptor missiles themselves meanwhile have the intelligence to determine their trajectories and engage enemy aircraft or missiles at long range. The systems to be procured from Israel will necessarily have the same concept and components as the Project AD missile — or so it is to be hoped.
What is more, while the Project AD missile not only exists but is proven in the much more demanding BMD role, the IAI AD missile has yet to be developed. So, if the Rs. 10,000-crore contract for the 120-km range Barak NG AD missile for the IAF is signed, it will be a true case of reinventing the wheel abroad at exorbitant cost and at the expense of existing and proven indigenous missiles of the DRDO that offer better performance. So much for the policy of self-reliance and indigenisation that is stated at every defence forum.
One may rightly then ask: why did this not apply to the Naval Systems? In our view, the Rs. 2,800-crore contract with the IAI in this regard was also a hastily signed one. Project AD’s radar system would possibly have required re-engineering to downsize the Medium Range Multifunction Radar to be mounted on a naval ship’s mast, and some developmental effort to deal with stabilisation issues at sea (using capability already available with L&T, R&D Engineers, Pune, and BEL).
Clearly, however, no such re-engineering and stabilisation effort is required for the IAF’s ground-based systems. The Medium Range Multifunction radar of Project AD has been extensively used by the IAF in exercises even with foreign air forces. As for the interceptor missiles, India has the total design, technology and production capabilities thoroughly proven in repeated BMD field trials conducted over the last two years.
Therefore, while there would be no justification for the IAF going in for the so-called “Advanced New Generation, Air Defence System Programme” with the IAI, in the case of the Navy, too, the systems under development by the IAI should be the last systems to be ordered abroad.
The so-called joint IAI-DRDO project for Barak-2 is one in which the DRDO, surprisingly, has a small-to-insignificant contribution to make. Therefore, the reason for the DRDO joining this programme under such circumstances, and even more when its own technically and operationally superior Project (AD) SAM has been proven in the field, is not clear. Is this yet another case of the DRDO being pressured, not only by a defence service but by the Ministry of Defence itself?
In view of the foregoing, while we ponder over these issues, there should be no “develop & buy” or “buy & make” orders for the IAF’s AD systems. Instead, both the DRDO and the IAF must be directed by the Defence Minister to jointly use the DRDO’s established and proven capability and actual AD missiles to meet the IAF’s AD requirement. And the proposed procurement from the IAI of Israel should be dropped forthwith.
There is a Central Bureau of Investigation enquiry in progress against the IAI. It will therefore be a gross and serious violation of government rules and regulations to place fresh orders for any systems whatsoever with the IAI until the CBI enquiry is over and the IAI is cleared. But a recent news item (Indian Express, November 17, 2008) cited government sources as having told the newspaper that “the Defence Ministry has gone to the Cabinet Committee on Security (CCS) for approval of this multi-million dollar procurement of a Medium-Range Surface-to-Air Missile (MRSAM) project between Israeli defence contractors and the DRDO” — even before the CBI enquiry is complete.
(Ashok Parthasarathi was Science and Technology Adviser to Prime Minister Indira Gandhi for nine years in two spells in the 1970s and the early 1980s. He has been closely involved with India’s air defence system, overseen and directed as it was even then by the Radar & Communication Board chaired by the Prime Minister. Vice-Admiral Raman Puri retired as Chief of the Integrated Defence Staff to the Chairman, Committee of Defence Service Chiefs and was deeply associated with the inter-services weapons procurement process from October 2003 to February 2006.)
അശോക് പാര്‍ത്ഥസാരഥിയും വൈസ് അഡ്മിറല്‍ രാമന്‍ പുരിയും ചേര്‍ന്നെഴുതിയ ഈ ലേഖനത്തിനപ്പുറം എന്ത് പറയാന്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അശോക് പാര്‍ത്ഥസാരഥി. സുരക്ഷാ ദേനാതലവന്‍മാരുടെ കമ്മറ്റിയുടെ സ്റ്റാഫ് മേധാവിയായിരുന്നു രാമന്‍ പുരി.