Thursday, August 8, 2013

വിമോചനസമരം തെറ്റാണ്; അല്ലേ?



വിമോചനസമരത്തെച്ചൊല്ലി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന സമരം ശരിയാണോ എന്ന് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു. വിമോചനസമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഉമ്മന്‍ചാണ്ടിയുമുണ്ടായിരുന്നു. ആ സമരം തെറ്റായിരുന്നു എന്ന കുമ്പസാരം കൊള്ളാം.

ഇതായിരുന്നില്ല അല്‍പ്പനാള്‍ മുമ്പുവരെ ഇതേ ഉമ്മന്‍ചാണ്ടി പറഞ്ഞത്. "പ്രതിച്ഛായ" വാരിക തയ്യാറാക്കിയ വിമോചനസമര പ്രത്യേകപതിപ്പ് പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിര്‍വഹിച്ച് ""വിമോചനസമരം ശരിയായിരുന്നു"" എന്ന് ആണയിട്ടത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ്. ""സമരശേഷം വന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച ഭൂരിപക്ഷം തെളിയിക്കുന്നത് ജനകീയസമരം ശരിയായിരുന്നു എന്നാണ്. വിമോചനസമരത്തിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി സര്‍ക്കാരുകളെ 356-ാംവകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ടിട്ടുണ്ട്. അത് ആരും മനസ്സിലാക്കുന്നില്ല."" ഇത്രയും ഉമ്മന്‍ചാണ്ടി വിശദീകരിച്ചതായി കോണ്‍ഗ്രസ് മുഖപത്രത്തിന്റെ താളുകളിലുണ്ട്. അവിടെയും നിര്‍ത്തിയില്ല. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് ശശി തരൂര്‍ രാജിവച്ച ഘട്ടമായിരുന്നു അത്. അതേക്കുറിച്ച്, ""കോടതി ഇടപെട്ടില്ലെങ്കിലും ശശി തരൂര്‍ ധാര്‍മികതയുടെ ഉന്നതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് രാജിവച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ടി ധാര്‍മികത നടപ്പിലാക്കണമെന്ന് പറയുന്നു. എന്നാല്‍ ധാര്‍മിക മാതൃക കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതിവിധി എതിരായിട്ടുള്ള കോണ്‍ഗ്രസിന്റെ ഒരു&ലരശൃര;മന്ത്രിപോലും അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു."" എന്നാണ് വീക്ഷണം വാര്‍ത്ത.

തരൂര്‍ ഉയര്‍ത്തിപ്പിടിച്ച "ധാര്‍മികമൂല്യം" തന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് ""രാജിവയ്ക്കാനൊരുങ്ങിയാല്‍ അതിനേ നേരം കാണൂ"" എന്ന് വിശദീകരിച്ച് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയാണ്. പാമോലിന്‍ ആരോപണം വന്നപ്പോഴും മന്ത്രിയായിരുന്ന ഗണേശിന്റെ ആരോപണം വന്നപ്പോഴും തന്റെ രാജിക്കാര്യം ആവശ്യപ്പെട്ടിട്ട് അതെല്ലാം ഇപ്പോള്‍ എവിടെപ്പോയി എന്നാണ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ഹൈക്കോടതിതന്നെ പറഞ്ഞുകഴിഞ്ഞു: കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം, സര്‍ക്കാരിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് നടപടി സര്‍ക്കാരിനുതന്നെ നാണക്കേടുണ്ടാക്കുന്നു- ഇങ്ങനെയുള്ള ഒട്ടേറെ പരാമര്‍ശങ്ങളാണ് ശാലുമേനോന്‍ എന്ന തട്ടിപ്പുകാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കെ ഹൈക്കോടതി പറഞ്ഞത്. കോടതി പറയാതെ തരൂര്‍ രാജിവച്ചതിനെ പ്രകീര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പക്ഷേ, കോടതി കടുപ്പിച്ച് പറഞ്ഞിട്ടും അള്ളിപ്പിടിച്ചിരിക്കുന്നു.

വിമോചനസമരം നയിക്കുമ്പോഴും പിന്നീട് ന്യായീകരിക്കുമ്പോഴും തോന്നാത്ത വികാരമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്. തന്ത്രശാലിയാണ് എന്ന ഭാവവും. വിമോചനസമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ളതായിരുന്നു. ഇ എം എസിനെതിരെ ആരോപണമുന്നയിച്ചല്ല അന്ന് കോണ്‍ഗ്രസുകാര്‍ ജാതി- മത ശക്തികളെയും കൂട്ടി തെരുവുയുദ്ധത്തിനിറങ്ങിയത്. ആ സര്‍ക്കാരിനെ താഴെയിറക്കുക- അതിന് ഏതുമാര്‍ഗവും സ്വീകരിക്കുക അതായിരുന്നു ഉദ്ദേശ്യം. "വിക്കന്‍, ചാത്തന്‍, ചട്ടന്‍ നാടുഭരിച്ചു മുടിച്ചീടുന്നു; വിക്കാ, ഞൊണ്ടീ, ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം" എന്നായിരുന്നു, ജനനേതാക്കളെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും അന്ന് ഉമ്മന്‍ചാണ്ടി വിളിച്ച മുദ്രാവാക്യം. വിമോചനസമരത്തില്‍ പങ്കെടുക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്തവരില്‍ ഫാദര്‍ വടക്കനടക്കം ഒട്ടേറെപ്പേരുണ്ട്. ""ചിന്തകള്‍ക്ക് വലുപ്പമില്ലാതിരുന്ന കാലത്താണ് വിമോചനസമരത്തില്‍ പങ്കെടുത്തത്. പിന്നീട് വിമോചനസമരം അധാര്‍മികമായിരുന്നെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ട് നടത്തിയ സമരമായിരുന്നു വിമോചനസമരം"" എന്നു പറഞ്ഞത് ജസ്റ്റിസ് കെ ടി തോമസാണ്. ഇന്ന് എല്‍ഡിഎഫ് നടത്തുന്ന സമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ടല്ല. അവിടെയാണ് വിമോചനസമരവും ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് സമരവും തമ്മിലുള്ള കൃത്യമായ വ്യത്യാസം. അത് ഉമ്മന്‍ചാണ്ടി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

ഈ സമരം ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുവരെയാണ്. ആ രാജി സംഭവിച്ചാലും യുഡിഎഫിന് അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷവുമുണ്ട്; സാഹചര്യവുമുണ്ട്. ""ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഞാനില്ല"" എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം. ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂറുമാറ്റം നടത്തിച്ചോ അല്ലാതെയോ ഭൂരിപക്ഷമുണ്ടാക്കി ഭരണം പിടിക്കാന്‍ ആരും നില്‍ക്കുന്നില്ല. കുറ്റവാളിയെന്ന് ജനങ്ങള്‍ കരുതുന്ന ഉമ്മന്‍ചാണ്ടി, അത് സാധൂകരിക്കുന്ന നിരവധി തെളിവുകളും കോടതി പരാമര്‍ശങ്ങളും പുറത്തുവന്നിട്ടും അധികാരത്തില്‍ തുടരുന്നതാണ് ജനാധിപത്യത്തെ ധ്വംസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ പിഎ ജയിലിലാണ്. മുന്‍ ഗണ്‍മാന്‍ സസ്പെന്‍ഷനിലാണ്. നാടാകെ തട്ടിപ്പ് നടത്തിയ സംഘത്തിന് താങ്ങും തണലുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഒരു കോടതിയും പറയാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഓരോ കേസിലും അദ്ദേഹത്തിന്റെ പങ്കാളിത്തം എത്ര, ലാഭം എത്ര എന്നിങ്ങനെയുള്ള സൂക്ഷ്മാംശങ്ങളേ പുറത്തുവരേണ്ടതുള്ളൂ. കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക്, ""ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ല"" എന്ന് പരസ്യമായി പറയേണ്ടിവന്നുവെങ്കില്‍, താന്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു; നഗ്നനാക്കപ്പെട്ടിരിക്കുന്നു; അനര്‍ഹനായിരിക്കുന്നു എന്ന് തോന്നാനുള്ള സാമാന്യബുദ്ധി ഉമ്മന്‍ചാണ്ടിക്കുണ്ടാകേണ്ടതാണ്. ആ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ, അതോ രാജിവച്ചാല്‍ അടുത്തപടി ജയില്‍വാസമാകുമെന്ന് ഭയന്നിട്ടാണോ ഈ നാണംകെട്ട കടിച്ചുതൂങ്ങല്‍ എന്ന് യുഡിഎഫ് നേതൃത്വംതന്നെ വിശദീകരിക്കേണ്ടിവരും. സോളാര്‍ തട്ടിപ്പുകേസുകള്‍ പൊലീസിനെയും അധികാരത്തിനെയും പണത്തിനെയും സര്‍വസന്നാഹങ്ങളെയും ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം തുടരുന്നുണ്ട്. പൊലീസ് സേനയെയും അതിന്റെ അന്തസ്സിനെയും ചെളിക്കുണ്ടിലാഴ്ത്തിയാണ് അന്വേഷണത്തട്ടിപ്പ് അരങ്ങേറുന്നത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിന്റെ അന്തസ്സിന് ക്ഷതം സംഭവിക്കുകയാണ്. അത് കോണ്‍ഗ്രസുകാരില്‍ പലരും സമ്മതിച്ചുകഴിഞ്ഞു. ""കഠിനമായ രോഗം ബാധിച്ച രോഗി മരിച്ചതിനുശേഷം മതി ശസ്ത്രക്രിയ എന്ന് വാശിപിടിക്കുന്ന ഡോക്ടറോടാണ്"" ഉമ്മന്‍ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്ന ഹൈക്കമാന്‍ഡിനെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. നാട്ടില്‍ നിയമവാഴ്ച നടപ്പാക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെടുന്നത് അപരാധമല്ല; ജനാധിപത്യധ്വംസനവുമല്ല. ന്യായമായ ആ ആവശ്യം നിരസിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ള ജനാധിപത്യപരമായ മാര്‍ഗം സമരംചെയ്യലാണ്. ഉമ്മന്‍ചാണ്ടി പങ്കാളിയായ തട്ടിപ്പുകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ എത്ര കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജും ജലപീരങ്കി ആക്രമണവും നടത്തിയെന്ന് കണക്കെടുക്കാമോ? നാടുനീളെ ജനരോഷത്തില്‍നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ എത്ര കോടി രൂപ പൊലീസ് ചെലവിട്ടു എന്നതിന്റെ കണക്കെടുക്കാമോ?

ഉമ്മന്‍ചാണ്ടി അന്വേഷണത്തിനും നിയമത്തിനും വിധേയനാകാതെ അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിലെ സാധാരണജനങ്ങള്‍ക്കാണ് നഷ്ടമുണ്ടാകുന്നത്. അവരുടെ നികുതിപ്പണമാണ് ചോര്‍ത്തപ്പെടുന്നത്. ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങളൊന്നും ഇന്നുവരെ ബോധ്യപ്പെട്ടിട്ടില്ല. അതിനുമുമ്പ് ബോധ്യപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫ് ഘടകകക്ഷികള്‍ക്കുമാണ്. പി സി ജോര്‍ജും കെ എന്‍ എ ഖാദറും ഘടകകക്ഷി നേതാക്കള്‍തന്നെ. അവരിരുവര്‍ക്കും ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാനാകുന്നില്ല. ഏതാനും ഉപഗ്രഹങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളിലാരും ഉമ്മന്‍ചാണ്ടി മാന്യനും മഹാനും നിരപരാധിയുമാണ്, വേട്ടയാടപ്പെടുകയാണ് എന്നു പറഞ്ഞിട്ടില്ല. ഇതൊന്നും ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നില്ലേ? വിമോചനസമരമെന്ന അട്ടിമറിസമരവും തട്ടിപ്പുമുഖ്യനെ നിയമത്തിനുമുന്നില്‍ എത്തിക്കാനുള്ള ഇന്നത്തെ സമരവും ചേര്‍ത്തുവയ്ക്കാനുള്ള കൗശലം വെറുതെ പാടാന്‍ കൊള്ളാം- രക്ഷപ്പെടാനുള്ള മരുന്ന് അതിലില്ല. ഉമ്മന്‍ചാണ്ടിയുടെ വിരട്ടും നൂറ്റിനാല്‍പ്പത്തിനാല് പാസാക്കിക്കളയുമെന്ന ഭീഷണിയും സമരവളന്റിയര്‍മാരെ കേസെടുത്ത് ജയിലിലിട്ട് "അയോഗ്യ"രാക്കിക്കളയാമെന്ന വ്യാമോഹവുമൊന്നും ജനകീയസമരത്തെ തടഞ്ഞുനിര്‍ത്താന്‍ പാങ്ങുള്ള ആയുധങ്ങളല്ല.
വിമോചനസമരം തെറ്റാണ്; അല്ലേ?
പി എം മനോജ്
Posted on: 07-Aug-2013 11:00 PM
വിമോചനസമരത്തെച്ചൊല്ലി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന സമരം ശരിയാണോ എന്ന് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു. വിമോചനസമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഉമ്മന്‍ചാണ്ടിയുമുണ്ടായിരുന്നു. ആ സമരം തെറ്റായിരുന്നു എന്ന കുമ്പസാരം കൊള്ളാം.

ഇതായിരുന്നില്ല അല്‍പ്പനാള്‍ മുമ്പുവരെ ഇതേ ഉമ്മന്‍ചാണ്ടി പറഞ്ഞത്. "പ്രതിച്ഛായ" വാരിക തയ്യാറാക്കിയ വിമോചനസമര പ്രത്യേകപതിപ്പ് പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിര്‍വഹിച്ച് ""വിമോചനസമരം ശരിയായിരുന്നു"" എന്ന് ആണയിട്ടത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ്. ""സമരശേഷം വന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച ഭൂരിപക്ഷം തെളിയിക്കുന്നത് ജനകീയസമരം ശരിയായിരുന്നു എന്നാണ്. വിമോചനസമരത്തിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി സര്‍ക്കാരുകളെ 356-ാംവകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ടിട്ടുണ്ട്. അത് ആരും മനസ്സിലാക്കുന്നില്ല."" ഇത്രയും ഉമ്മന്‍ചാണ്ടി വിശദീകരിച്ചതായി കോണ്‍ഗ്രസ് മുഖപത്രത്തിന്റെ താളുകളിലുണ്ട്. അവിടെയും നിര്‍ത്തിയില്ല. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് ശശി തരൂര്‍ രാജിവച്ച ഘട്ടമായിരുന്നു അത്. അതേക്കുറിച്ച്, ""കോടതി ഇടപെട്ടില്ലെങ്കിലും ശശി തരൂര്‍ ധാര്‍മികതയുടെ ഉന്നതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് രാജിവച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ടി ധാര്‍മികത നടപ്പിലാക്കണമെന്ന് പറയുന്നു. എന്നാല്‍ ധാര്‍മിക മാതൃക കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതിവിധി എതിരായിട്ടുള്ള കോണ്‍ഗ്രസിന്റെ ഒരു&ലരശൃര;മന്ത്രിപോലും അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു."" എന്നാണ് വീക്ഷണം വാര്‍ത്ത.

തരൂര്‍ ഉയര്‍ത്തിപ്പിടിച്ച "ധാര്‍മികമൂല്യം" തന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് ""രാജിവയ്ക്കാനൊരുങ്ങിയാല്‍ അതിനേ നേരം കാണൂ"" എന്ന് വിശദീകരിച്ച് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയാണ്. പാമോലിന്‍ ആരോപണം വന്നപ്പോഴും മന്ത്രിയായിരുന്ന ഗണേശിന്റെ ആരോപണം വന്നപ്പോഴും തന്റെ രാജിക്കാര്യം ആവശ്യപ്പെട്ടിട്ട് അതെല്ലാം ഇപ്പോള്‍ എവിടെപ്പോയി എന്നാണ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ഹൈക്കോടതിതന്നെ പറഞ്ഞുകഴിഞ്ഞു: കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം, സര്‍ക്കാരിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് നടപടി സര്‍ക്കാരിനുതന്നെ നാണക്കേടുണ്ടാക്കുന്നു- ഇങ്ങനെയുള്ള ഒട്ടേറെ പരാമര്‍ശങ്ങളാണ് ശാലുമേനോന്‍ എന്ന തട്ടിപ്പുകാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കെ ഹൈക്കോടതി പറഞ്ഞത്. കോടതി പറയാതെ തരൂര്‍ രാജിവച്ചതിനെ പ്രകീര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പക്ഷേ, കോടതി കടുപ്പിച്ച് പറഞ്ഞിട്ടും അള്ളിപ്പിടിച്ചിരിക്കുന്നു.

വിമോചനസമരം നയിക്കുമ്പോഴും പിന്നീട് ന്യായീകരിക്കുമ്പോഴും തോന്നാത്ത വികാരമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്. തന്ത്രശാലിയാണ് എന്ന ഭാവവും. വിമോചനസമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ളതായിരുന്നു. ഇ എം എസിനെതിരെ ആരോപണമുന്നയിച്ചല്ല അന്ന് കോണ്‍ഗ്രസുകാര്‍ ജാതി- മത ശക്തികളെയും കൂട്ടി തെരുവുയുദ്ധത്തിനിറങ്ങിയത്. ആ സര്‍ക്കാരിനെ താഴെയിറക്കുക- അതിന് ഏതുമാര്‍ഗവും സ്വീകരിക്കുക അതായിരുന്നു ഉദ്ദേശ്യം. "വിക്കന്‍, ചാത്തന്‍, ചട്ടന്‍ നാടുഭരിച്ചു മുടിച്ചീടുന്നു; വിക്കാ, ഞൊണ്ടീ, ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം" എന്നായിരുന്നു, ജനനേതാക്കളെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും അന്ന് ഉമ്മന്‍ചാണ്ടി വിളിച്ച മുദ്രാവാക്യം. വിമോചനസമരത്തില്‍ പങ്കെടുക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്തവരില്‍ ഫാദര്‍ വടക്കനടക്കം ഒട്ടേറെപ്പേരുണ്ട്. ""ചിന്തകള്‍ക്ക് വലുപ്പമില്ലാതിരുന്ന കാലത്താണ് വിമോചനസമരത്തില്‍ പങ്കെടുത്തത്. പിന്നീട് വിമോചനസമരം അധാര്‍മികമായിരുന്നെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ട് നടത്തിയ സമരമായിരുന്നു വിമോചനസമരം"" എന്നു പറഞ്ഞത് ജസ്റ്റിസ് കെ ടി തോമസാണ്. ഇന്ന് എല്‍ഡിഎഫ് നടത്തുന്ന സമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ടല്ല. അവിടെയാണ് വിമോചനസമരവും ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് സമരവും തമ്മിലുള്ള കൃത്യമായ വ്യത്യാസം. അത് ഉമ്മന്‍ചാണ്ടി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

ഈ സമരം ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുവരെയാണ്. ആ രാജി സംഭവിച്ചാലും യുഡിഎഫിന് അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷവുമുണ്ട്; സാഹചര്യവുമുണ്ട്. ""ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഞാനില്ല"" എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം. ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂറുമാറ്റം നടത്തിച്ചോ അല്ലാതെയോ ഭൂരിപക്ഷമുണ്ടാക്കി ഭരണം പിടിക്കാന്‍ ആരും നില്‍ക്കുന്നില്ല. കുറ്റവാളിയെന്ന് ജനങ്ങള്‍ കരുതുന്ന ഉമ്മന്‍ചാണ്ടി, അത് സാധൂകരിക്കുന്ന നിരവധി തെളിവുകളും കോടതി പരാമര്‍ശങ്ങളും പുറത്തുവന്നിട്ടും അധികാരത്തില്‍ തുടരുന്നതാണ് ജനാധിപത്യത്തെ ധ്വംസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ പിഎ ജയിലിലാണ്. മുന്‍ ഗണ്‍മാന്‍ സസ്പെന്‍ഷനിലാണ്. നാടാകെ തട്ടിപ്പ് നടത്തിയ സംഘത്തിന് താങ്ങും തണലുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഒരു കോടതിയും പറയാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഓരോ കേസിലും അദ്ദേഹത്തിന്റെ പങ്കാളിത്തം എത്ര, ലാഭം എത്ര എന്നിങ്ങനെയുള്ള സൂക്ഷ്മാംശങ്ങളേ പുറത്തുവരേണ്ടതുള്ളൂ. കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക്, ""ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ല"" എന്ന് പരസ്യമായി പറയേണ്ടിവന്നുവെങ്കില്‍, താന്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു; നഗ്നനാക്കപ്പെട്ടിരിക്കുന്നു; അനര്‍ഹനായിരിക്കുന്നു എന്ന് തോന്നാനുള്ള സാമാന്യബുദ്ധി ഉമ്മന്‍ചാണ്ടിക്കുണ്ടാകേണ്ടതാണ്. ആ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ, അതോ രാജിവച്ചാല്‍ അടുത്തപടി ജയില്‍വാസമാകുമെന്ന് ഭയന്നിട്ടാണോ ഈ നാണംകെട്ട കടിച്ചുതൂങ്ങല്‍ എന്ന് യുഡിഎഫ് നേതൃത്വംതന്നെ വിശദീകരിക്കേണ്ടിവരും. സോളാര്‍ തട്ടിപ്പുകേസുകള്‍ പൊലീസിനെയും അധികാരത്തിനെയും പണത്തിനെയും സര്‍വസന്നാഹങ്ങളെയും ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം തുടരുന്നുണ്ട്. പൊലീസ് സേനയെയും അതിന്റെ അന്തസ്സിനെയും ചെളിക്കുണ്ടിലാഴ്ത്തിയാണ് അന്വേഷണത്തട്ടിപ്പ് അരങ്ങേറുന്നത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിന്റെ അന്തസ്സിന് ക്ഷതം സംഭവിക്കുകയാണ്. അത് കോണ്‍ഗ്രസുകാരില്‍ പലരും സമ്മതിച്ചുകഴിഞ്ഞു. ""കഠിനമായ രോഗം ബാധിച്ച രോഗി മരിച്ചതിനുശേഷം മതി ശസ്ത്രക്രിയ എന്ന് വാശിപിടിക്കുന്ന ഡോക്ടറോടാണ്"" ഉമ്മന്‍ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്ന ഹൈക്കമാന്‍ഡിനെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. നാട്ടില്‍ നിയമവാഴ്ച നടപ്പാക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെടുന്നത് അപരാധമല്ല; ജനാധിപത്യധ്വംസനവുമല്ല. ന്യായമായ ആ ആവശ്യം നിരസിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ള ജനാധിപത്യപരമായ മാര്‍ഗം സമരംചെയ്യലാണ്. ഉമ്മന്‍ചാണ്ടി പങ്കാളിയായ തട്ടിപ്പുകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ എത്ര കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജും ജലപീരങ്കി ആക്രമണവും നടത്തിയെന്ന് കണക്കെടുക്കാമോ? നാടുനീളെ ജനരോഷത്തില്‍നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ എത്ര കോടി രൂപ പൊലീസ് ചെലവിട്ടു എന്നതിന്റെ കണക്കെടുക്കാമോ?

ഉമ്മന്‍ചാണ്ടി അന്വേഷണത്തിനും നിയമത്തിനും വിധേയനാകാതെ അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിലെ സാധാരണജനങ്ങള്‍ക്കാണ് നഷ്ടമുണ്ടാകുന്നത്. അവരുടെ നികുതിപ്പണമാണ് ചോര്‍ത്തപ്പെടുന്നത്. ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങളൊന്നും ഇന്നുവരെ ബോധ്യപ്പെട്ടിട്ടില്ല. അതിനുമുമ്പ് ബോധ്യപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫ് ഘടകകക്ഷികള്‍ക്കുമാണ്. പി സി ജോര്‍ജും കെ എന്‍ എ ഖാദറും ഘടകകക്ഷി നേതാക്കള്‍തന്നെ. അവരിരുവര്‍ക്കും ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാനാകുന്നില്ല. ഏതാനും ഉപഗ്രഹങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളിലാരും ഉമ്മന്‍ചാണ്ടി മാന്യനും മഹാനും നിരപരാധിയുമാണ്, വേട്ടയാടപ്പെടുകയാണ് എന്നു പറഞ്ഞിട്ടില്ല. ഇതൊന്നും ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നില്ലേ? വിമോചനസമരമെന്ന അട്ടിമറിസമരവും തട്ടിപ്പുമുഖ്യനെ നിയമത്തിനുമുന്നില്‍ എത്തിക്കാനുള്ള ഇന്നത്തെ സമരവും ചേര്‍ത്തുവയ്ക്കാനുള്ള കൗശലം വെറുതെ പാടാന്‍ കൊള്ളാം- രക്ഷപ്പെടാനുള്ള മരുന്ന് അതിലില്ല. ഉമ്മന്‍ചാണ്ടിയുടെ വിരട്ടും നൂറ്റിനാല്‍പ്പത്തിനാല് പാസാക്കിക്കളയുമെന്ന ഭീഷണിയും സമരവളന്റിയര്‍മാരെ കേസെടുത്ത് ജയിലിലിട്ട് "അയോഗ്യ"രാക്കിക്കളയാമെന്ന വ്യാമോഹവുമൊന്നും ജനകീയസമരത്തെ തടഞ്ഞുനിര്‍ത്താന്‍ പാങ്ങുള്ള ആയുധങ്ങളല്ല.
- See more at: http://www.deshabhimani.com/newscontent.php?id=336702#sthash.FLRqKphv.dpuf
വിമോചനസമരം തെറ്റാണ്; അല്ലേ?
പി എം മനോജ്
Posted on: 07-Aug-2013 11:00 PM
വിമോചനസമരത്തെച്ചൊല്ലി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന സമരം ശരിയാണോ എന്ന് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു. വിമോചനസമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഉമ്മന്‍ചാണ്ടിയുമുണ്ടായിരുന്നു. ആ സമരം തെറ്റായിരുന്നു എന്ന കുമ്പസാരം കൊള്ളാം.

ഇതായിരുന്നില്ല അല്‍പ്പനാള്‍ മുമ്പുവരെ ഇതേ ഉമ്മന്‍ചാണ്ടി പറഞ്ഞത്. "പ്രതിച്ഛായ" വാരിക തയ്യാറാക്കിയ വിമോചനസമര പ്രത്യേകപതിപ്പ് പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിര്‍വഹിച്ച് ""വിമോചനസമരം ശരിയായിരുന്നു"" എന്ന് ആണയിട്ടത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ്. ""സമരശേഷം വന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച ഭൂരിപക്ഷം തെളിയിക്കുന്നത് ജനകീയസമരം ശരിയായിരുന്നു എന്നാണ്. വിമോചനസമരത്തിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി സര്‍ക്കാരുകളെ 356-ാംവകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ടിട്ടുണ്ട്. അത് ആരും മനസ്സിലാക്കുന്നില്ല."" ഇത്രയും ഉമ്മന്‍ചാണ്ടി വിശദീകരിച്ചതായി കോണ്‍ഗ്രസ് മുഖപത്രത്തിന്റെ താളുകളിലുണ്ട്. അവിടെയും നിര്‍ത്തിയില്ല. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് ശശി തരൂര്‍ രാജിവച്ച ഘട്ടമായിരുന്നു അത്. അതേക്കുറിച്ച്, ""കോടതി ഇടപെട്ടില്ലെങ്കിലും ശശി തരൂര്‍ ധാര്‍മികതയുടെ ഉന്നതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് രാജിവച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ടി ധാര്‍മികത നടപ്പിലാക്കണമെന്ന് പറയുന്നു. എന്നാല്‍ ധാര്‍മിക മാതൃക കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതിവിധി എതിരായിട്ടുള്ള കോണ്‍ഗ്രസിന്റെ ഒരു&ലരശൃര;മന്ത്രിപോലും അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു."" എന്നാണ് വീക്ഷണം വാര്‍ത്ത.

തരൂര്‍ ഉയര്‍ത്തിപ്പിടിച്ച "ധാര്‍മികമൂല്യം" തന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് ""രാജിവയ്ക്കാനൊരുങ്ങിയാല്‍ അതിനേ നേരം കാണൂ"" എന്ന് വിശദീകരിച്ച് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയാണ്. പാമോലിന്‍ ആരോപണം വന്നപ്പോഴും മന്ത്രിയായിരുന്ന ഗണേശിന്റെ ആരോപണം വന്നപ്പോഴും തന്റെ രാജിക്കാര്യം ആവശ്യപ്പെട്ടിട്ട് അതെല്ലാം ഇപ്പോള്‍ എവിടെപ്പോയി എന്നാണ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ഹൈക്കോടതിതന്നെ പറഞ്ഞുകഴിഞ്ഞു: കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം, സര്‍ക്കാരിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് നടപടി സര്‍ക്കാരിനുതന്നെ നാണക്കേടുണ്ടാക്കുന്നു- ഇങ്ങനെയുള്ള ഒട്ടേറെ പരാമര്‍ശങ്ങളാണ് ശാലുമേനോന്‍ എന്ന തട്ടിപ്പുകാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കെ ഹൈക്കോടതി പറഞ്ഞത്. കോടതി പറയാതെ തരൂര്‍ രാജിവച്ചതിനെ പ്രകീര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പക്ഷേ, കോടതി കടുപ്പിച്ച് പറഞ്ഞിട്ടും അള്ളിപ്പിടിച്ചിരിക്കുന്നു.

വിമോചനസമരം നയിക്കുമ്പോഴും പിന്നീട് ന്യായീകരിക്കുമ്പോഴും തോന്നാത്ത വികാരമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്. തന്ത്രശാലിയാണ് എന്ന ഭാവവും. വിമോചനസമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ളതായിരുന്നു. ഇ എം എസിനെതിരെ ആരോപണമുന്നയിച്ചല്ല അന്ന് കോണ്‍ഗ്രസുകാര്‍ ജാതി- മത ശക്തികളെയും കൂട്ടി തെരുവുയുദ്ധത്തിനിറങ്ങിയത്. ആ സര്‍ക്കാരിനെ താഴെയിറക്കുക- അതിന് ഏതുമാര്‍ഗവും സ്വീകരിക്കുക അതായിരുന്നു ഉദ്ദേശ്യം. "വിക്കന്‍, ചാത്തന്‍, ചട്ടന്‍ നാടുഭരിച്ചു മുടിച്ചീടുന്നു; വിക്കാ, ഞൊണ്ടീ, ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം" എന്നായിരുന്നു, ജനനേതാക്കളെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും അന്ന് ഉമ്മന്‍ചാണ്ടി വിളിച്ച മുദ്രാവാക്യം. വിമോചനസമരത്തില്‍ പങ്കെടുക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്തവരില്‍ ഫാദര്‍ വടക്കനടക്കം ഒട്ടേറെപ്പേരുണ്ട്. ""ചിന്തകള്‍ക്ക് വലുപ്പമില്ലാതിരുന്ന കാലത്താണ് വിമോചനസമരത്തില്‍ പങ്കെടുത്തത്. പിന്നീട് വിമോചനസമരം അധാര്‍മികമായിരുന്നെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ട് നടത്തിയ സമരമായിരുന്നു വിമോചനസമരം"" എന്നു പറഞ്ഞത് ജസ്റ്റിസ് കെ ടി തോമസാണ്. ഇന്ന് എല്‍ഡിഎഫ് നടത്തുന്ന സമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ടല്ല. അവിടെയാണ് വിമോചനസമരവും ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് സമരവും തമ്മിലുള്ള കൃത്യമായ വ്യത്യാസം. അത് ഉമ്മന്‍ചാണ്ടി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

ഈ സമരം ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുവരെയാണ്. ആ രാജി സംഭവിച്ചാലും യുഡിഎഫിന് അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷവുമുണ്ട്; സാഹചര്യവുമുണ്ട്. ""ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഞാനില്ല"" എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം. ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂറുമാറ്റം നടത്തിച്ചോ അല്ലാതെയോ ഭൂരിപക്ഷമുണ്ടാക്കി ഭരണം പിടിക്കാന്‍ ആരും നില്‍ക്കുന്നില്ല. കുറ്റവാളിയെന്ന് ജനങ്ങള്‍ കരുതുന്ന ഉമ്മന്‍ചാണ്ടി, അത് സാധൂകരിക്കുന്ന നിരവധി തെളിവുകളും കോടതി പരാമര്‍ശങ്ങളും പുറത്തുവന്നിട്ടും അധികാരത്തില്‍ തുടരുന്നതാണ് ജനാധിപത്യത്തെ ധ്വംസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ പിഎ ജയിലിലാണ്. മുന്‍ ഗണ്‍മാന്‍ സസ്പെന്‍ഷനിലാണ്. നാടാകെ തട്ടിപ്പ് നടത്തിയ സംഘത്തിന് താങ്ങും തണലുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഒരു കോടതിയും പറയാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഓരോ കേസിലും അദ്ദേഹത്തിന്റെ പങ്കാളിത്തം എത്ര, ലാഭം എത്ര എന്നിങ്ങനെയുള്ള സൂക്ഷ്മാംശങ്ങളേ പുറത്തുവരേണ്ടതുള്ളൂ. കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക്, ""ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ല"" എന്ന് പരസ്യമായി പറയേണ്ടിവന്നുവെങ്കില്‍, താന്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു; നഗ്നനാക്കപ്പെട്ടിരിക്കുന്നു; അനര്‍ഹനായിരിക്കുന്നു എന്ന് തോന്നാനുള്ള സാമാന്യബുദ്ധി ഉമ്മന്‍ചാണ്ടിക്കുണ്ടാകേണ്ടതാണ്. ആ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ, അതോ രാജിവച്ചാല്‍ അടുത്തപടി ജയില്‍വാസമാകുമെന്ന് ഭയന്നിട്ടാണോ ഈ നാണംകെട്ട കടിച്ചുതൂങ്ങല്‍ എന്ന് യുഡിഎഫ് നേതൃത്വംതന്നെ വിശദീകരിക്കേണ്ടിവരും. സോളാര്‍ തട്ടിപ്പുകേസുകള്‍ പൊലീസിനെയും അധികാരത്തിനെയും പണത്തിനെയും സര്‍വസന്നാഹങ്ങളെയും ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം തുടരുന്നുണ്ട്. പൊലീസ് സേനയെയും അതിന്റെ അന്തസ്സിനെയും ചെളിക്കുണ്ടിലാഴ്ത്തിയാണ് അന്വേഷണത്തട്ടിപ്പ് അരങ്ങേറുന്നത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിന്റെ അന്തസ്സിന് ക്ഷതം സംഭവിക്കുകയാണ്. അത് കോണ്‍ഗ്രസുകാരില്‍ പലരും സമ്മതിച്ചുകഴിഞ്ഞു. ""കഠിനമായ രോഗം ബാധിച്ച രോഗി മരിച്ചതിനുശേഷം മതി ശസ്ത്രക്രിയ എന്ന് വാശിപിടിക്കുന്ന ഡോക്ടറോടാണ്"" ഉമ്മന്‍ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്ന ഹൈക്കമാന്‍ഡിനെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. നാട്ടില്‍ നിയമവാഴ്ച നടപ്പാക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെടുന്നത് അപരാധമല്ല; ജനാധിപത്യധ്വംസനവുമല്ല. ന്യായമായ ആ ആവശ്യം നിരസിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ള ജനാധിപത്യപരമായ മാര്‍ഗം സമരംചെയ്യലാണ്. ഉമ്മന്‍ചാണ്ടി പങ്കാളിയായ തട്ടിപ്പുകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ എത്ര കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജും ജലപീരങ്കി ആക്രമണവും നടത്തിയെന്ന് കണക്കെടുക്കാമോ? നാടുനീളെ ജനരോഷത്തില്‍നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ എത്ര കോടി രൂപ പൊലീസ് ചെലവിട്ടു എന്നതിന്റെ കണക്കെടുക്കാമോ?

ഉമ്മന്‍ചാണ്ടി അന്വേഷണത്തിനും നിയമത്തിനും വിധേയനാകാതെ അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിലെ സാധാരണജനങ്ങള്‍ക്കാണ് നഷ്ടമുണ്ടാകുന്നത്. അവരുടെ നികുതിപ്പണമാണ് ചോര്‍ത്തപ്പെടുന്നത്. ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങളൊന്നും ഇന്നുവരെ ബോധ്യപ്പെട്ടിട്ടില്ല. അതിനുമുമ്പ് ബോധ്യപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫ് ഘടകകക്ഷികള്‍ക്കുമാണ്. പി സി ജോര്‍ജും കെ എന്‍ എ ഖാദറും ഘടകകക്ഷി നേതാക്കള്‍തന്നെ. അവരിരുവര്‍ക്കും ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാനാകുന്നില്ല. ഏതാനും ഉപഗ്രഹങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളിലാരും ഉമ്മന്‍ചാണ്ടി മാന്യനും മഹാനും നിരപരാധിയുമാണ്, വേട്ടയാടപ്പെടുകയാണ് എന്നു പറഞ്ഞിട്ടില്ല. ഇതൊന്നും ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നില്ലേ? വിമോചനസമരമെന്ന അട്ടിമറിസമരവും തട്ടിപ്പുമുഖ്യനെ നിയമത്തിനുമുന്നില്‍ എത്തിക്കാനുള്ള ഇന്നത്തെ സമരവും ചേര്‍ത്തുവയ്ക്കാനുള്ള കൗശലം വെറുതെ പാടാന്‍ കൊള്ളാം- രക്ഷപ്പെടാനുള്ള മരുന്ന് അതിലില്ല. ഉമ്മന്‍ചാണ്ടിയുടെ വിരട്ടും നൂറ്റിനാല്‍പ്പത്തിനാല് പാസാക്കിക്കളയുമെന്ന ഭീഷണിയും സമരവളന്റിയര്‍മാരെ കേസെടുത്ത് ജയിലിലിട്ട് "അയോഗ്യ"രാക്കിക്കളയാമെന്ന വ്യാമോഹവുമൊന്നും ജനകീയസമരത്തെ തടഞ്ഞുനിര്‍ത്താന്‍ പാങ്ങുള്ള ആയുധങ്ങളല്ല.
- See more at: http://www.deshabhimani.com/newscontent.php?id=336702#sthash.FLRqKphv.dpuf
വിമോചനസമരം തെറ്റാണ്; അല്ലേ?
പി എം മനോജ്
Posted on: 07-Aug-2013 11:00 PM
വിമോചനസമരത്തെച്ചൊല്ലി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന സമരം ശരിയാണോ എന്ന് ഉമ്മന്‍ചാണ്ടി ചോദിക്കുന്നു. വിമോചനസമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഉമ്മന്‍ചാണ്ടിയുമുണ്ടായിരുന്നു. ആ സമരം തെറ്റായിരുന്നു എന്ന കുമ്പസാരം കൊള്ളാം.

ഇതായിരുന്നില്ല അല്‍പ്പനാള്‍ മുമ്പുവരെ ഇതേ ഉമ്മന്‍ചാണ്ടി പറഞ്ഞത്. "പ്രതിച്ഛായ" വാരിക തയ്യാറാക്കിയ വിമോചനസമര പ്രത്യേകപതിപ്പ് പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിര്‍വഹിച്ച് ""വിമോചനസമരം ശരിയായിരുന്നു"" എന്ന് ആണയിട്ടത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ്. ""സമരശേഷം വന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച വമ്പിച്ച ഭൂരിപക്ഷം തെളിയിക്കുന്നത് ജനകീയസമരം ശരിയായിരുന്നു എന്നാണ്. വിമോചനസമരത്തിനെതിരെ ഏറെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി സര്‍ക്കാരുകളെ 356-ാംവകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ടിട്ടുണ്ട്. അത് ആരും മനസ്സിലാക്കുന്നില്ല."" ഇത്രയും ഉമ്മന്‍ചാണ്ടി വിശദീകരിച്ചതായി കോണ്‍ഗ്രസ് മുഖപത്രത്തിന്റെ താളുകളിലുണ്ട്. അവിടെയും നിര്‍ത്തിയില്ല. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് ശശി തരൂര്‍ രാജിവച്ച ഘട്ടമായിരുന്നു അത്. അതേക്കുറിച്ച്, ""കോടതി ഇടപെട്ടില്ലെങ്കിലും ശശി തരൂര്‍ ധാര്‍മികതയുടെ ഉന്നതപാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് രാജിവച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ടി ധാര്‍മികത നടപ്പിലാക്കണമെന്ന് പറയുന്നു. എന്നാല്‍ ധാര്‍മിക മാതൃക കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കോടതിവിധി എതിരായിട്ടുള്ള കോണ്‍ഗ്രസിന്റെ ഒരു&ലരശൃര;മന്ത്രിപോലും അധികാരത്തില്‍ തുടര്‍ന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു."" എന്നാണ് വീക്ഷണം വാര്‍ത്ത.

തരൂര്‍ ഉയര്‍ത്തിപ്പിടിച്ച "ധാര്‍മികമൂല്യം" തന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് ""രാജിവയ്ക്കാനൊരുങ്ങിയാല്‍ അതിനേ നേരം കാണൂ"" എന്ന് വിശദീകരിച്ച് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയാണ്. പാമോലിന്‍ ആരോപണം വന്നപ്പോഴും മന്ത്രിയായിരുന്ന ഗണേശിന്റെ ആരോപണം വന്നപ്പോഴും തന്റെ രാജിക്കാര്യം ആവശ്യപ്പെട്ടിട്ട് അതെല്ലാം ഇപ്പോള്‍ എവിടെപ്പോയി എന്നാണ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ഹൈക്കോടതിതന്നെ പറഞ്ഞുകഴിഞ്ഞു: കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം, സര്‍ക്കാരിന് എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് നടപടി സര്‍ക്കാരിനുതന്നെ നാണക്കേടുണ്ടാക്കുന്നു- ഇങ്ങനെയുള്ള ഒട്ടേറെ പരാമര്‍ശങ്ങളാണ് ശാലുമേനോന്‍ എന്ന തട്ടിപ്പുകാരിയുടെ ജാമ്യഹര്‍ജി പരിഗണിക്കെ ഹൈക്കോടതി പറഞ്ഞത്. കോടതി പറയാതെ തരൂര്‍ രാജിവച്ചതിനെ പ്രകീര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പക്ഷേ, കോടതി കടുപ്പിച്ച് പറഞ്ഞിട്ടും അള്ളിപ്പിടിച്ചിരിക്കുന്നു.

വിമോചനസമരം നയിക്കുമ്പോഴും പിന്നീട് ന്യായീകരിക്കുമ്പോഴും തോന്നാത്ത വികാരമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്. തന്ത്രശാലിയാണ് എന്ന ഭാവവും. വിമോചനസമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ളതായിരുന്നു. ഇ എം എസിനെതിരെ ആരോപണമുന്നയിച്ചല്ല അന്ന് കോണ്‍ഗ്രസുകാര്‍ ജാതി- മത ശക്തികളെയും കൂട്ടി തെരുവുയുദ്ധത്തിനിറങ്ങിയത്. ആ സര്‍ക്കാരിനെ താഴെയിറക്കുക- അതിന് ഏതുമാര്‍ഗവും സ്വീകരിക്കുക അതായിരുന്നു ഉദ്ദേശ്യം. "വിക്കന്‍, ചാത്തന്‍, ചട്ടന്‍ നാടുഭരിച്ചു മുടിച്ചീടുന്നു; വിക്കാ, ഞൊണ്ടീ, ചാത്താ നിങ്ങളെ മുക്കിക്കൊല്ലും കട്ടായം" എന്നായിരുന്നു, ജനനേതാക്കളെ അപഹസിച്ചും ഭീഷണിപ്പെടുത്തിയും അന്ന് ഉമ്മന്‍ചാണ്ടി വിളിച്ച മുദ്രാവാക്യം. വിമോചനസമരത്തില്‍ പങ്കെടുക്കുകയും പിന്നീട് പശ്ചാത്തപിക്കുകയും ചെയ്തവരില്‍ ഫാദര്‍ വടക്കനടക്കം ഒട്ടേറെപ്പേരുണ്ട്. ""ചിന്തകള്‍ക്ക് വലുപ്പമില്ലാതിരുന്ന കാലത്താണ് വിമോചനസമരത്തില്‍ പങ്കെടുത്തത്. പിന്നീട് വിമോചനസമരം അധാര്‍മികമായിരുന്നെന്ന് ബോധ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ട് നടത്തിയ സമരമായിരുന്നു വിമോചനസമരം"" എന്നു പറഞ്ഞത് ജസ്റ്റിസ് കെ ടി തോമസാണ്. ഇന്ന് എല്‍ഡിഎഫ് നടത്തുന്ന സമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണംകൊണ്ടല്ല. അവിടെയാണ് വിമോചനസമരവും ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് സമരവും തമ്മിലുള്ള കൃത്യമായ വ്യത്യാസം. അത് ഉമ്മന്‍ചാണ്ടി മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.

ഈ സമരം ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുവരെയാണ്. ആ രാജി സംഭവിച്ചാലും യുഡിഎഫിന് അധികാരത്തില്‍ തുടരാനുള്ള ഭൂരിപക്ഷവുമുണ്ട്; സാഹചര്യവുമുണ്ട്. ""ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഞാനില്ല"" എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാം. ഉമ്മന്‍ചാണ്ടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂറുമാറ്റം നടത്തിച്ചോ അല്ലാതെയോ ഭൂരിപക്ഷമുണ്ടാക്കി ഭരണം പിടിക്കാന്‍ ആരും നില്‍ക്കുന്നില്ല. കുറ്റവാളിയെന്ന് ജനങ്ങള്‍ കരുതുന്ന ഉമ്മന്‍ചാണ്ടി, അത് സാധൂകരിക്കുന്ന നിരവധി തെളിവുകളും കോടതി പരാമര്‍ശങ്ങളും പുറത്തുവന്നിട്ടും അധികാരത്തില്‍ തുടരുന്നതാണ് ജനാധിപത്യത്തെ ധ്വംസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രിയുടെ പിഎ ജയിലിലാണ്. മുന്‍ ഗണ്‍മാന്‍ സസ്പെന്‍ഷനിലാണ്. നാടാകെ തട്ടിപ്പ് നടത്തിയ സംഘത്തിന് താങ്ങും തണലുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഒരു കോടതിയും പറയാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഓരോ കേസിലും അദ്ദേഹത്തിന്റെ പങ്കാളിത്തം എത്ര, ലാഭം എത്ര എന്നിങ്ങനെയുള്ള സൂക്ഷ്മാംശങ്ങളേ പുറത്തുവരേണ്ടതുള്ളൂ. കോണ്‍ഗ്രസിനെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്ക്, ""ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലേക്കില്ല"" എന്ന് പരസ്യമായി പറയേണ്ടിവന്നുവെങ്കില്‍, താന്‍ എത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു; നഗ്നനാക്കപ്പെട്ടിരിക്കുന്നു; അനര്‍ഹനായിരിക്കുന്നു എന്ന് തോന്നാനുള്ള സാമാന്യബുദ്ധി ഉമ്മന്‍ചാണ്ടിക്കുണ്ടാകേണ്ടതാണ്. ആ ബുദ്ധി ഇല്ലാഞ്ഞിട്ടാണോ, അതോ രാജിവച്ചാല്‍ അടുത്തപടി ജയില്‍വാസമാകുമെന്ന് ഭയന്നിട്ടാണോ ഈ നാണംകെട്ട കടിച്ചുതൂങ്ങല്‍ എന്ന് യുഡിഎഫ് നേതൃത്വംതന്നെ വിശദീകരിക്കേണ്ടിവരും. സോളാര്‍ തട്ടിപ്പുകേസുകള്‍ പൊലീസിനെയും അധികാരത്തിനെയും പണത്തിനെയും സര്‍വസന്നാഹങ്ങളെയും ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം തുടരുന്നുണ്ട്. പൊലീസ് സേനയെയും അതിന്റെ അന്തസ്സിനെയും ചെളിക്കുണ്ടിലാഴ്ത്തിയാണ് അന്വേഷണത്തട്ടിപ്പ് അരങ്ങേറുന്നത്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിന്റെ അന്തസ്സിന് ക്ഷതം സംഭവിക്കുകയാണ്. അത് കോണ്‍ഗ്രസുകാരില്‍ പലരും സമ്മതിച്ചുകഴിഞ്ഞു. ""കഠിനമായ രോഗം ബാധിച്ച രോഗി മരിച്ചതിനുശേഷം മതി ശസ്ത്രക്രിയ എന്ന് വാശിപിടിക്കുന്ന ഡോക്ടറോടാണ്"" ഉമ്മന്‍ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്ന ഹൈക്കമാന്‍ഡിനെ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. നാട്ടില്‍ നിയമവാഴ്ച നടപ്പാക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെടുന്നത് അപരാധമല്ല; ജനാധിപത്യധ്വംസനവുമല്ല. ന്യായമായ ആ ആവശ്യം നിരസിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുള്ള ജനാധിപത്യപരമായ മാര്‍ഗം സമരംചെയ്യലാണ്. ഉമ്മന്‍ചാണ്ടി പങ്കാളിയായ തട്ടിപ്പുകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ക്കെതിരെ എത്ര കണ്ണീര്‍വാതകപ്രയോഗവും ലാത്തിച്ചാര്‍ജും ജലപീരങ്കി ആക്രമണവും നടത്തിയെന്ന് കണക്കെടുക്കാമോ? നാടുനീളെ ജനരോഷത്തില്‍നിന്ന് മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ എത്ര കോടി രൂപ പൊലീസ് ചെലവിട്ടു എന്നതിന്റെ കണക്കെടുക്കാമോ?

ഉമ്മന്‍ചാണ്ടി അന്വേഷണത്തിനും നിയമത്തിനും വിധേയനാകാതെ അധികാരത്തില്‍ തുടരുന്ന ഓരോനിമിഷവും കേരളത്തിലെ സാധാരണജനങ്ങള്‍ക്കാണ് നഷ്ടമുണ്ടാകുന്നത്. അവരുടെ നികുതിപ്പണമാണ് ചോര്‍ത്തപ്പെടുന്നത്. ജനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ ന്യായീകരണങ്ങളൊന്നും ഇന്നുവരെ ബോധ്യപ്പെട്ടിട്ടില്ല. അതിനുമുമ്പ് ബോധ്യപ്പെടേണ്ടത് കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫ് ഘടകകക്ഷികള്‍ക്കുമാണ്. പി സി ജോര്‍ജും കെ എന്‍ എ ഖാദറും ഘടകകക്ഷി നേതാക്കള്‍തന്നെ. അവരിരുവര്‍ക്കും ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കാനാകുന്നില്ല. ഏതാനും ഉപഗ്രഹങ്ങളല്ലാതെ കോണ്‍ഗ്രസ് നേതാക്കളിലാരും ഉമ്മന്‍ചാണ്ടി മാന്യനും മഹാനും നിരപരാധിയുമാണ്, വേട്ടയാടപ്പെടുകയാണ് എന്നു പറഞ്ഞിട്ടില്ല. ഇതൊന്നും ഉമ്മന്‍ചാണ്ടി മനസ്സിലാക്കുന്നില്ലേ? വിമോചനസമരമെന്ന അട്ടിമറിസമരവും തട്ടിപ്പുമുഖ്യനെ നിയമത്തിനുമുന്നില്‍ എത്തിക്കാനുള്ള ഇന്നത്തെ സമരവും ചേര്‍ത്തുവയ്ക്കാനുള്ള കൗശലം വെറുതെ പാടാന്‍ കൊള്ളാം- രക്ഷപ്പെടാനുള്ള മരുന്ന് അതിലില്ല. ഉമ്മന്‍ചാണ്ടിയുടെ വിരട്ടും നൂറ്റിനാല്‍പ്പത്തിനാല് പാസാക്കിക്കളയുമെന്ന ഭീഷണിയും സമരവളന്റിയര്‍മാരെ കേസെടുത്ത് ജയിലിലിട്ട് "അയോഗ്യ"രാക്കിക്കളയാമെന്ന വ്യാമോഹവുമൊന്നും ജനകീയസമരത്തെ തടഞ്ഞുനിര്‍ത്താന്‍ പാങ്ങുള്ള ആയുധങ്ങളല്ല.
- See more at: http://www.deshabhimani.com/newscontent.php?id=336702#sthash.FLRqKphv.dpuf