Tuesday, April 23, 2013
ബന്ധം ആര്‍എംപി ഉന്നതര്‍ക്ക്
Monday, February 27, 2012
തീവ്രവാദത്തിലേക്കുള്ള ലീഗിന്റെ നീക്കം
"ഞായറാഴ്ച രാവിലെ പട്ടുവം അരിയില്‍ പ്രദേശത്ത് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ആക്രമിക്കപ്പെട്ടതാണ് പുതിയ സംഘര്‍ഷപരമ്പരയ്ക്ക് തുടക്കമായത്. രാത്രിയും സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അവിടെ നേരിയ സംഘര്‍ഷം ഉണ്ടായതായി പറയുന്നു.. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തിങ്കളാഴ്ച കാലത്ത് ചില സി.പി.എം. നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം അരിയില്‍ പ്രദേശത്ത് പര്യടനം നടത്തിയിരുന്നു. നേതാക്കളുടെ വാഹനത്തെ ചിലര്‍ ആക്രമിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പല ഭാഗങ്ങളിലും ഭീകരാവസ്ഥതന്നെ ഉണ്ടായി"
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമല്ല, ഏകപക്ഷീയമായ ആക്രമണമാണ് അവിടെ ഉണ്ടായതെന്ന് മാതൃഭൂമി ഉറപ്പിച്ചുപറയുകയാണ്. അക്രമികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രവര്‍ത്തകരാണ്. ആക്രമിക്കപ്പെട്ടത് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമാണ്. ഈ വസ്തുതകള്‍ കാണാതെ, കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ച് പ്രബന്ധം രചിച്ചതുകൊണ്ട് ഫലമില്ല. ഇപ്പോഴുണ്ടായ കുഴപ്പങ്ങളില്‍ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, മുസ്ലിം ലീഗിന്റെ പരിധിവിട്ട ആക്രമണോത്സുകത തന്നെയാണ്. ലീഗ് നാടാകെ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പാര്‍ട്ടിയൊന്നുമല്ല. തങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവമില്ലെന്ന് അതിന്റെ നേതൃത്വം ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആ പാര്‍ട്ടിയില്‍ അണിനിരക്കുന്നത് പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രമാണ്. എന്നാല്‍ , ഒരു വര്‍ഗീയ പാര്‍ട്ടിയായല്ല സംസ്ഥാനത്ത് പൊതുസമൂഹം ലീഗിനെ കാണാറുള്ളത്. അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ലീഗ് നേതൃത്വം കാലാകാലമായി ശ്രദ്ധിച്ചുണ്ട് എന്നതിലും തര്‍ക്കമില്ല. അത്തരമൊരു ലേബല്‍ ഇനിയും ലീഗിന് എടുത്തണിയാനാവില്ല എന്നതിന്റെ സൂചനകള്‍ , മലപ്പുറത്ത് പാഠപുസ്തകം കത്തിക്കുകയും അധ്യാപകനെ ചവിട്ടിക്കൊല്ലുകയും ചെയ്തപ്പോഴും കാസര്‍കോട്ടെ കലാപത്തിലും ഏറ്റവുമൊടുവില്‍ കണ്ണൂരിലെ അക്രമ പരമ്പരയിലും നിറഞ്ഞുനില്‍ക്കുന്നു. വര്‍ഗീയമായി, തീവ്രവാദത്തിന്റെ തണലില്‍ അണിനിരക്കുന്ന ചെറുപ്പക്കാരുടെ സംഘമാണിന്ന് ലീഗണികളില്‍ ഭൂരിപക്ഷവും. അക്രമിസംഘങ്ങളുടെ ഫെഡറേഷനായി മുസ്ലിം ലീഗ് മാറിയിരിക്കുന്നു. കണ്‍മുന്നിലുള്ള എന്തിനെയും ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ഉപാധിയാണ് അധികാരവും ആയുധബലവും എന്ന് തെറ്റായി ധരിക്കുന്ന അവിവേകികളുടെ കൂട്ടമായി ആ പാര്‍ടിയെ മാറ്റിയെടുത്തത് നിലവിലുള്ള ലീഗ് നേതൃത്വം തന്നെയാണ്.
സംസ്ഥാനത്ത് നേരത്തെയുണ്ടായ പല വര്‍ഗീയ കലാപങ്ങളിലും ലീഗിന്റെ അദൃശ്യ സാന്നിധ്യമോ ഇടപെടലോ ഉണ്ടായിരുന്നു. ഭരണത്തില്‍ പങ്കാളിത്തമുള്ള ഘട്ടങ്ങളില്‍ കലാപക്കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നഗ്നമായി ഇടപെട്ട അനുഭവങ്ങള്‍ അനേകമാണ്. മാറാട് അന്വേഷണ കമീഷെന്‍റ കണ്ടെത്തലുകള്‍ ലീഗിനെ സാക്ഷിപ്പട്ടികയിലല്ല, പ്രതിസ്ഥാനത്തുതന്നെയാണ് നിര്‍ത്തുന്നത്. ഒരുഭാഗത്ത്, ഇത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍തന്നെ വര്‍ഗീയ കക്ഷിയായ ബിജെപിയെയും അതിന്റെ നേതാവായ ആര്‍എസ്എസിെന്‍യും തെരഞ്ഞെടുപ്പു ലക്ഷ്യങ്ങള്‍ക്കായി ആശ്രയിക്കാനും ലീഗ് മടിച്ചുനിന്നിട്ടില്ല. ഇന്ന് ലീഗിന് ഉയര്‍ത്തിപ്പിടിക്കാന്‍ വിശേഷിച്ച് രാഷ്ട്രീയമില്ല; മൂല്യങ്ങളില്ല. ഇസ്രായേല്‍ എന്ന അക്രമി രാഷ്ട്രത്തിനുവേണ്ടി നിശബ്ദം കൈപൊക്കേണ്ട ആളായി ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കേന്ദ്ര ഗവര്‍മെന്‍റില്‍ തുടരുന്നതില്‍ ലജ്ജതോന്നാത്തവരാണ് ലീഗ് നേതാക്കള്‍ എന്നുവരുമ്പോള്‍ , അധികാര രാഷ്ട്രീയത്തിന്റെ മലീമസമായ കുഴിയിലേക്ക് എത്രമാത്രം ലീഗിന്റെ ശരീരം പൂണ്ടുകിടക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. രാഷ്ട്രീയമായും ധാര്‍മ്മികമായുമുള്ള പാപ്പരത്തമാണ് ഇന്ന് ലീഗിന്റെ കൊടിയടയാളം. ആ കൊടിയും കൊണ്ട് ഏറെയൊന്നും സഞ്ചരിക്കാനാവില്ല എന്നറിയുമ്പോഴുണ്ടാകുന്ന വെപ്രാളമാണ് തീവ്രവാദ സംഘങ്ങളുടെ സംരക്ഷകരായി ലീഗിനെ മാറ്റുന്നത്.
കണ്ണൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ തീവ്രവാദിആക്രമണംതന്നെയാണുണ്ടായത്. ആയുധ സജ്ജരായിനിന്ന തീവ്രവാദസ്വഭാവമുള്ള ക്രിമിനല്‍ സംഘത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്. നേതാക്കളെ ആക്രമിച്ചതിന് പിന്നാലെ ജില്ലയിലാകെ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുകയും പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്തു. സാധാരണക്കാരായ ലീഗ് അണികള്‍ക്ക് ചിന്തിക്കാവുന്നതിനപ്പുറമുള്ളതാണിത്. സിപിഐ എം പോലുള്ളൊരു രാഷ്ട്രീയ കക്ഷിയുടെ ജില്ലയിലെ പ്രധാന നേതാവിനുനേരെ, "കൊല്ലെടാ അവനെ" എന്നാക്രോശിച്ച് ഓടിയടുക്കണമെങ്കില്‍ , വികാരത്താല്‍ നയിക്കപ്പെടുന്ന അവിവേകിക്കൂട്ടമാകണം അത്; അല്ലെങ്കില്‍ പ്രത്യാഘാതം വകവെക്കാത്ത തീവ്രവാദിക്കൂട്ടമാകണം. ഇവിടെ ആക്രമണത്തിന്റെ സ്വഭാവംവെച്ച് രണ്ടാമത്തെ വിഭാഗമാകാനാണ് കൂടുതല്‍ സാധ്യത.
ഭിന്നാഭിപ്രായമുളളവരെ ഒഴിവാക്കി ലീഗിന്റെ അധീന മേഖലകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് എന്നതാണ് കാസര്‍കോട്ടെ അനുഭവം. കാസര്‍കോട്ട് ലീഗ്നേതാവ് കുഞ്ഞാലിക്കുട്ടി പ്രസംഗിച്ച ഉടനെയാണ് അക്രമം ആരംഭിച്ചത്. കള്ളക്കടത്ത്- കള്ളനോട്ട് മാഫിയ ബന്ധമുണ്ടെന്നാണ് സംഭവം അന്വേഷിച്ച സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. കാസര്‍കോട്ട് കലാപമുണ്ടാക്കിയ ലീഗുകാരെ രക്ഷിക്കാന്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കി. ഭരണത്തിന്റെ ആ അഹന്ത ലീഗണികളുടെ സമനില തെറ്റിച്ചിരിക്കുന്നു. ലീഗ് പ്രവര്‍ത്തകരെയും തീവ്രവാദികളെയും എളുപ്പം തിരിച്ചറിയാനാവാത്ത നിലയാണുള്ളത്. തളിപ്പറമ്പില്‍ സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ എന്നിവരടക്കമുള്ളവരെ വധിക്കാന്‍ ശ്രമിക്കുകയും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം തകര്‍ക്കുകയുംചെയ്ത സംഭവമുണ്ടായപ്പോള്‍ കോണ്‍ഗ്രസിലെ അക്രമി നേതാവായ കെ സുധാകരന്‍ ഒഴികെ ആരും അതിനെ ന്യായീകരിക്കാന്‍ മുതിര്‍ന്നില്ല.
ലീഗിനെ ഇന്ന് ഭരിക്കുന്നത് അധികാരമത്തയാണ്. കോണ്‍ഗ്രസാണ് സംസ്ഥാന ഭരണത്തിന്റെ അമരത്തെങ്കിലും ദുര്‍ബലമായ ആ പാര്‍ട്ടിയെ മറികടന്ന് യഥാര്‍ത്ഥ ഭരണം കയ്യാളുന്നത് ലീഗ് നേതൃത്വമാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായ സീറ്റുകളുടെ എണ്ണം കേരളത്തെ ഭരിക്കാന്‍ വേണ്ടിഅവതരിച്ചവരാണ് തങ്ങള്‍ എന്ന അപരിമിതമായ അഹന്തയാണ് ആ പാര്‍ടിക്ക്. തീവ്രവാദ ശക്തികളുമായി സന്ധിചെയ്യുകയും താല്‍ക്കാലികമായെങ്കിലും വിവിധ ഇസ്ലാമിക സംഘടനകളെ യുഡിഎഫിെന്‍റ കൂടാരത്തിലെത്തിക്കുകയും ചെയ്തത് മഹത്തായ നേട്ടമായി തെറ്റിദ്ധരിച്ചുകൊണ്ടുള്ള നെഗളിപ്പാണ് ലീഗ് നേതൃത്വത്തിേന്‍റത്.
ഇന്ന് ആ പാര്‍ടിയുടെ അക്രമാസക്തരായ അണികളിലുള്ള നിയന്ത്രണം നേതാക്കള്‍ക്കല്ല-പുറത്തുനിന്ന് ചരടുവലിക്കുന്നവര്‍ക്കാണ്. അവര്‍ ദേശദ്രോഹത്തിന്റേതടക്കം പിന്‍ബലമുള്ളവരാണ്. കണ്ണൂര്‍ ജില്ലയിലെ ഏതാനും അക്രമ സംഭവങ്ങള്‍ എന്നതില്‍ കവിഞ്ഞ ഗൗരവം ഇതിനുണ്ട് എന്നാണ് ഈ പശ്ചാത്തലം തെളിയിക്കുന്നത്. ചികിത്സിക്കേണ്ട രോഗമാണിത്. അതിനു തയാറാകാതെ പൊലീസ് സേനയെ ലീഗിന്റെ വൈതാളികരായി മാറ്റിയാല്‍ താല്‍ക്കാലികമായി സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായേക്കും. വലിയൊരു വിപത്തിനെയാണ് അതിലൂടെ നനച്ച് വളര്‍ത്തുന്നത്. സമൂഹത്തെയാകെ ബാധിക്കുംവിധം- പരിഹരിക്കാനാവാത്തവിധം ആ വിപത്ത് വളരാതിരിക്കണമെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടാകണം; ലീഗ് നേതൃത്വത്തിലെ വിവേകം വറ്റിപ്പോകാത്തവര്‍ക്ക് പുനശ്ചിന്തനമുണ്ടാകണം; മതനിരപേക്ഷ സമൂഹത്തില്‍നിന്ന് ജാഗ്രത്തായ ഇടപെടലുണ്ടാവകണം. കണ്ണൂരിന്റെ അക്രമകഥകളെയോര്‍ത്തല്ല, മുസ്ലിം ലീഗ് എന്ന പാര്‍ടി എങ്ങനെ അപകടകരമാംവിധം മാറിക്കൊണ്ടിരിക്കുന്നു-അതിന്റെ പ്രത്യാഘാതങ്ങള്‍ എവിടെച്ചെന്നവസാനിക്കും എന്നു ചിന്തിച്ചാണ് ആശങ്കകളും നെടുവീര്‍പ്പുകളും ഉയരേണ്ടത്.
Thursday, February 3, 2011
ശിക്ഷിക്കപ്പെടേണ്ട ക്രിമിനല്‍ സംഘം
19 കൊല്ലം തടവും 13,000 രൂപ പിഴയുമാണ് രണ്ടാംപ്രതിക്ക് ശിക്ഷ ലഭിച്ചത്. ഒന്നാംപ്രതി വിക്രം ചാലില്‍ ശശി നേരത്തെ കൊല്ലപ്പെട്ടു. ഈ രണ്ടുപേര്‍ക്കുമൊപ്പം കൂട്ടുപ്രതികളാണ് കെ സുധാകരനും എം വി രാഘവനും. അവര്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയിട്ടില്ല. മാത്രമല്ല, അവര്‍ ഇപ്പോള്‍ സ്വയം പറയുന്നു തങ്ങള്‍ പ്രതികളേയല്ല എന്ന്. സുധാകരന്റെ അഹങ്കാരം നോക്കൂ- 'ജയരാജന്‍ പരാതി കൊടുത്തുകൊണ്ടേയിരിക്കും' എന്ന്. എത്ര പരാതി കൊടുത്താലും തന്നെ തൊടാനാകില്ല എന്നത് അതിന്റെ മറുപുറം. ഇതുതന്നെയാണ് കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നത്; പറയുന്നത്. തെളിവുകള്‍ മറച്ചുവച്ചോ നശിപ്പിച്ചോ സാക്ഷികളെ വിലയ്ക്കെടുത്തോ നീതിപീഠത്തിന് വിലയിട്ടോ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ഹുങ്കാണ് കുഞ്ഞാലിക്കുട്ടിയില്‍നിന്നും സുധാകരനില്‍നിന്നും ബഹിര്‍ഗമിക്കുന്നത്.
ഇ പി ജയരാജന്‍ കഴിഞ്ഞ മാസം ഒരു യാത്രയ്ക്കിടെ കുഴഞ്ഞു വീണിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു- നേരത്തെ ഉണ്ടായ ഏതെങ്കിലും അപകടത്തിന്റെ ഫലമായാകാം ഈ അവസ്ഥ എന്ന്. വിശദ പരിശോധനയില്‍, കഴുത്തിനരികില്‍ കുരുങ്ങിക്കിടക്കുന്ന വെടിച്ചീളാണ് അസുഖ കാരണം എന്ന് കണ്ടെത്തി. എപ്പോഴും ബോധരഹിതനാകാം- ഒരു കാരണവശാലും തീവണ്ടിയാത്രയില്‍ വാതിലിനടുത്ത് പരസഹായമില്ലാത പോകാന്‍ പാടില്ല എന്നാണ് ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം. ചികിത്സ തുടരുകയാണ്. ഇ പി ജയരാജന് ഇന്ന് ശ്വാസോച്ഛ്വാസയന്ത്രത്തിന്റെ സഹായമില്ലാതെ കിടന്നുറങ്ങാനാകില്ല. വ്യായാമം ചെയ്യാനാകില്ല. സുദീര്‍ഘമായി നിന്ന് സംസാരിക്കാന്‍ കഴിയില്ല. എല്ലാം സുധാകര-രാഘവ സംഘത്തിന്റെ സംഭാവനകളാണ്. എ കെ ജി ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇതേ സംഘം പൊലീസ് ക്രിമിനലുകളെ വിട്ട് തല്ലിത്തകര്‍ത്ത ശരീരമാണ് ഇ പിയുടേത്. അങ്ങനെ നിരവധി മര്‍ദനങ്ങള്‍ ആ ശരീരത്തിലേറ്റു. വേദനയോടും വയ്യായ്കകളോടും പൊരുതിയാണ് ഇന്നത്തെ ജീവിതം. അതിനുനേരെ സുധാകരന്‍ ഇതാ വീണ്ടും പുച്ഛം വലിച്ചെറിയുന്നു- ജയരാജന്‍ പരാതികള്‍ കൊടുത്തുകൊണ്ടേയിരിക്കട്ടെ എന്ന്.
സുധാകരനും എം വി രാഘവനും ഈ കേസിലെ മുഖ്യ പ്രതികളാകുന്നത് ഏതെങ്കിലും ഭാവനയുടെ ബലത്തിലല്ല. ഇ പിയെ വെടിവച്ചശേഷം ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ പേട്ട ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. രണ്ടാമനായ വിക്രംചാലില്‍ ശശിയെ അന്നുതന്നെ ചെന്നൈയില്‍ നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് പൊലീസ് അറസ്റ് ചെയ്തു. ഒരു വിദേശനിര്‍മിത പിസ്റള്‍ ഉള്‍പ്പെടെ രണ്ട് കൈത്തോക്കും തിരകളും പണവുമായി പിടിയിലായ ശശി റെയില്‍വേ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം ആദ്യം വെളിപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടു. ചെന്നൈ റെയില്‍വേ പൊലീസ് ഡിവൈഎസ്പിയായിരുന്ന ജോണ്‍ കുര്യനാണ് ശശിയില്‍നിന്ന് മൊഴിയെടുത്ത് സ്റേറ്റ്മെന്റ് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടു മുമ്പാകെ സമര്‍പ്പിച്ചത്. 'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നു. രണ്ട് റിവോള്‍വറുകളും തിരകളും ഏല്‍പ്പിച്ചത് സുധാകരനാണ്. ചണ്ഡീഗഢില്‍നിന്ന് സമ്മേളനം കഴിഞ്ഞുവരുന്ന ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദേശിച്ചു'- ഇത്രയും ശശിതന്നെ പറഞ്ഞുവച്ചു. രണ്ടു സാക്ഷികള്‍ മുമ്പാകെ റെയില്‍വേ പൊലീസ് രേഖപ്പെടുത്തിയ മൊഴി കേസ് രേഖകളിലുണ്ട്. തിരുപ്പതി റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ ഭാസ്കര നായിഡുവാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആന്ധ്രയില്‍ കേസ് ചാര്‍ജ് ചെയ്തത്. ഐപിസി 307-ാം വകുപ്പുപ്രകാരം രജിസ്റര്‍ചെയ്ത കേസിലും പേട്ട ദിനേശനും വിക്രംചാലില്‍ ശശിക്കും പുറമെ മന്ത്രി എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം എടുത്തുപറഞ്ഞിരുന്നു.
'മൊഴിയില്‍ വ്യക്തമാക്കുന്നത് കേരള സഹകരണമന്ത്രി എം വി രാഘവനും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ജയരാജനെ കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്നാണ്. എന്നാല്‍,തല്‍ക്കാലം ഇവരെ ഗൂഢാലോചനക്കേസില്‍ പ്രതിയാക്കുന്നില്ല. ഗൂഢാലോചന നടത്തിയ തെളിവുകള്‍ ശേഖരിച്ചുവേണം സിആര്‍പിസി 120-ബി അനുസരിച്ച് കേസെടുക്കാന്‍'- ഇതാണ് പ്രാഥമിക തെളിവെടുപ്പിനുശേഷം ഭാസ്കര നായിഡു നല്‍കിയ റിപ്പോര്‍ട്ട്.
വധശ്രമം നടന്ന ദിവസങ്ങളിലെ എം വി രാഘവന്റെയും കെ സുധാകരന്റെയും നീക്കങ്ങള്‍ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നും അതിനായി കേരളവും ഡല്‍ഹിയും സന്ദര്‍ശിക്കണമെന്നും ഭാസ്കരനായിഡു നിര്‍ദേശിച്ചു. ആ റിപ്പോര്‍ട്ട് പുറത്തുവന്നതുമുതലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം ഊര്‍ജിതമായത്. പൊടുന്നനെ കേസ് സിബി സിഐഡിക്ക് വിട്ടു. ആ അന്വേഷണത്തിലും എം വി രാഘവനും കെ സുധാകരനുമെതിരെ വ്യക്തമായ തെളിവുലഭിച്ചു. ഇരുവരെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി സിബി സിഐഡി നെല്ലൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. പക്ഷേ,അന്തിമ ചാര്‍ജ് ഷീറ്റ് നല്‍കുമ്പോള്‍ പ്രതികളില്‍ രാഘവനും സുധാകരനും ഇല്ല! ഇടപെടലുകള്‍ പലവഴിക്ക് നടന്നു. ഒരുപക്ഷേ കുഞ്ഞാലിക്കുട്ടിയെ നാണിപ്പിക്കുംവിധം.
എല്ലാവിധ അട്ടിമറിശ്രമങ്ങളുണ്ടായിട്ടും തെളിവുകള്‍ പൂര്‍ണമായി മായ്ക്കാനായില്ല. ഓംഗോള്‍ സെഷന്‍സ് കോടതിയില്‍ നടന്ന സാക്ഷിവിസ്താരത്തിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ എം വി രാഘവനെയും കെ സുധാകരനെയും കേസില്‍ പ്രതിചേര്‍ത്ത് കോടതി ഉത്തരവിടുകതന്നെ ചെയ്തു. എം വി രാഘവന്‍, കെ സുധാകരന്‍, ടി പി രാജീവന്‍ (മാതൃഭൂമിയുടെ മംഗളൂരു ലേഖകന്‍) എന്നിവര്‍കൂടി ഉള്‍പ്പെട്ട ഗൂഢാലോചനയെത്തുടര്‍ന്നാണ് വധശ്രമം നടന്നതെന്നും ഇവരെയും പ്രതിചേര്‍ക്കണമെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ എ സുധാകര്‍ റാവുവിന്റെ ചീഫ് വിസ്താരത്തില്‍ ഇ പി ജയരാജന്‍ മൊഴി നല്‍കിയിരുന്നു. പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് മൂവരെയും പ്രതിചേര്‍ക്കണമെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍തന്നെ കോടതിയില്‍ വാദിച്ചു. ഈ മൂന്നു പ്രതികള്‍ക്കെതിരായ വിചാരണ ആന്ധ്ര ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായി നടക്കാനിരിക്കുന്നു.
പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും കണ്ണൂര്‍ ജില്ലയിലെ കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനലുകളാണ്. ശശി പിന്നീട് ആര്‍എസ്എസില്‍നിന്ന് ശിവസേനയില്‍ ചേക്കേറുകയും ക്രിമിനലിസത്തിന്റെ തുടര്‍ച്ചയില്‍ കത്തിമുനയില്‍ ഒടുങ്ങുകയുംചെയ്തു. ദിനേശന്‍ പിന്നീടുതുവരെ ജയിലില്‍ത്തന്നെയാണ്. എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ വെട്ടി തുണ്ടംതുണ്ടമാക്കിയ കേസില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ ജയിലില്‍വച്ച് രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ തല്ലിക്കൊന്ന കേസിലും പ്രതിയായി. ക്രിമിനല്‍ ബുദ്ധി തലയിലുറച്ച ഇരുവരും ലക്ഷണമൊത്ത വാടകക്കൊലയാളികളാണ്. അവര്‍ വിലയ്ക്കെടുക്കപ്പെട്ടവരാണ്.
തിരുവനന്തപുരത്ത് താമസിച്ചും ഡല്‍ഹിയില്‍ ചെന്നും അവിടെനിന്ന് ഇ പി ജയരാജനെ കണ്ടെത്തി അതേ ട്രെയിനില്‍ യാത്രചെയ്തും വെടിവച്ചു കൊല്ലാന്‍ ഇവര്‍ രണ്ടുപേര്‍ സ്വന്തം നിലയ്ക്ക് ശ്രമിച്ചെന്ന് സാമാന്യബോധമുള്ളവര്‍ പറയില്ല. അവരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു; പണമുണ്ടായിരുന്നു. മലയാളംപോലും നേരെ ചൊവ്വേ പറയാനറിയാത്ത രണ്ടു നാടന്‍ ക്രിമിനലുകള്‍ക്ക് കണിശമായ കൊലപാതക പദ്ധതി തയ്യാറാക്കിക്കൊടുക്കണമെങ്കില്‍ അതിവിപുലമായ സംവിധാനങ്ങള്‍ വേണം; ഒരുക്കം നടക്കണം. അത് ചെയ്തത് സുധാകരനും രാഘവനുമാണെന്ന് തിരിച്ചറിഞ്ഞത് കൊല്ലാന്‍ പോയവരുടെ നാവില്‍നിന്നുതന്നെയാകുമ്പോള്‍ സംശയത്തിന്റെ അണുവിടപോലും ശേഷിക്കുന്നുമില്ല.
സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരിക്കെയാണ് ഇ പി ജയരാജനെതിരെ വധശ്രമമുണ്ടായത്. കണ്ണൂരിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള പദ്ധതിയായിരുന്നു അത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നീ മൂന്നുപേരെയാണ് ലക്ഷ്യംവച്ചിരുന്നത്. ഇ പിയെ ട്രെയിനില്‍വച്ച് കൊല്ലാന്‍ സാഹചര്യം ഒത്തുവന്നപ്പോള്‍ മറ്റു രണ്ടുപേരെയും താല്‍ക്കാലികമായി ഒഴിവാക്കി എന്നുമാത്രം.
സുധാകരന്റെയും രാഘവന്റെയും ക്രിമിനല്‍ പശ്ചാത്തലം ചെറുതല്ല. സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണുവിനെ കൊന്നതും നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നതും ടി കെ ബാലന്റെ വീടാക്രമിച്ചതും സ്വന്തം പാര്‍ടിയിലെ സഹപ്രവര്‍ത്തകനെ വ്യക്തിവിരോധം തീര്‍ക്കാന്‍ ആക്രമിച്ച് ജീവച്ഛവമാക്കിയതുമുള്‍പ്പെടെയുള്ള അനേകം സംഭവങ്ങള്‍. എന്നിട്ടും സുധാകരന്‍ പ്രസംഗിക്കുന്നു- കണ്ണൂര്‍ ജില്ലയില്‍ മാര്‍ക്സിസ്റ് അക്രമമെന്ന്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. അവര്‍ തമ്പടിച്ചത് ഡിസിസി ഓഫീസിലായിരുന്നു. സ്റേഷനില്‍ ബഹളംവയ്ക്കാനും പൊലീസിനെ ഭീഷണിപ്പെടുത്താനും മുന്‍നിരയിലുണ്ടായത് സുധാകരന്‍തന്നെ. രാഷ്ട്രീയ ക്വട്ടേഷന്‍ സംഘത്തിന്റെ നായകനെ വീരനായകനും മാര്‍ക്സിസ്റ് വിരുദ്ധ യുദ്ധത്തിന്റ സര്‍വസൈന്യാധിപനുമാക്കുന്നവര്‍ ഈ ചരിത്രം ഓര്‍ത്തെടുക്കേണ്ടതുണ്ട്.
നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച്, കാപട്യത്തിന്റെ തൂവെള്ളക്കുപ്പായമിട്ട് നടക്കുന്ന ഇത്തരം കൊടും ക്രിമിനലുകളെ തിരിച്ചറിയാതെയും ഒറ്റപ്പെടുത്താതെയും ശിക്ഷിക്കാതെയും കണ്ണൂരില്‍ എങ്ങനെ സമാധാനം പുലരും? അങ്ങനെയുള്ള ചിന്തകളിലാണ് കണ്ണൂരിന്റെ ചെറുത്തുനില്‍പ്പിന്റെയും സഹനത്തിന്റെയും പോരാട്ടവീറിന്റെയുമെല്ലാം പ്രതീകമായി സിപിഐ എം മാറുന്നത്. ഇ പി ജയരാജന്റെ 'ശരീരഭാഷ'യെയും തുറന്നടിച്ച വര്‍ത്തമാനത്തെയും വിമര്‍ശിക്കുന്നവര്‍ കെ സുധാകരന്റെ ഗുണ്ടാരാഷ്ട്രീയം കാണുന്നില്ല. ഇ പിയുടെ ശരീരത്തില്‍ തറഞ്ഞുകിടക്കുന്ന വെടിയുണ്ടയെക്കുറിച്ചറിയുന്നില്ല. കേരളത്തിന്റെ സമുന്നതനായ കമ്യൂണിസ്റ് നേതാക്കളിലൊരാളെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുഡിഎഫിന്റെ തലപ്പത്തുള്ളവര്‍തന്നെ ഉള്‍പ്പെടുന്നു എന്ന യാഥാര്‍ഥ്യം അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്നുമില്ല. രാഷ്ട്രീയ എതിരാളികളോടു മാത്രമല്ല, ഇത്തരം കാപട്യക്കാരോടുകൂടി യുദ്ധംചെയ്താലേ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാവുകയുള്ളൂ എന്നതാണ് വര്‍ത്തമാനകാലത്തിന്റെ ചുവരെഴുത്ത്. ആ യുദ്ധത്തില്‍, ഇ പി വധശ്രമക്കേസിലെ യഥാര്‍ഥ പ്രതികളെ തുറുങ്കിലടപ്പിക്കാനുള്ള നിതാന്തപരിശ്രമം നിര്‍ണായകമാണ്.
Saturday, April 18, 2009
അപകടം വളരെ അപകടം
ആരാണ് യുഡിഎഫ് പ്രവര്‍ത്തകള്‍?
കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എ ൧൫ മണിക്കൂര്‍ പൊലീസ് സ്്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്നാണ് മൂന്നു പേരെ മോചിപ്പിച്ചത്-എറണാകുളം വടക്കേക്കരയിലെ കാക്കതെതാമ്മി എന്ന കെ ജെ തോമസ്, കണ്ണൂര്‍ ജില്ലാ ബാങ്ക് ജീവനക്കാരന്‍ തിലാനൂരിലെ പ്രജിത്, ചാലക്കുടി കുറ്റിച്ചിറ സ്വദേശി സി ഡി ടെന്‍സന്‍ എന്നിവരെ.
ഇവരില്‍ പ്രജിത് സുധാകരന്റെ പാര്‍ട്ടിക്കാരനാണ്. കാക്കത്തൊമ്മി വടക്കേക്കര പൊലീസ് സ്റ്റേഷനില്‍മാത്രം ഏഴുകേസുകളുള്ള അറിയപ്പെടുന്ന വാടക ഗുണ്ട. ടെന്‍സണ്‍ ഇടയ്ക്ക് ഗള്‍ഫിലായിരുന്നു-തിരിച്ചുവന്ന് പണംകിട്ടുന്ന ഏതുതൊഴിലിനും തയാറായിനില്‍ക്കുന്നയാള്‍. ഈ രണ്ടുപേരും സ്വന്തം മണ്ഡലങ്ങളില്‍ വോട്ടുചെയ്യാതെ കണ്ണൂരില്‍ സുധാകരനുവേണ്ടി വോട്ടുപിടിക്കാന്‍ വന്നു എന്നാണ് അദ്ദേഹം പറയുന്നത്. പിടീയിലായപ്പോള്‍ രണ്ടുപേരും പറഞ്ഞത്, തങ്ങള്‍ പറശ്ശിനിക്കടവില്‍ തീര്‍ത്ഥാടനത്തിന് വന്നതാണ് എന്നത്രെ.
പൊലീസ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. രണ്ടു ക്വാളിസ് വാനുകളിലായി കണ്ണൂര്‍ സ്റ്റേഷന്‍ റോഡിലെ അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ ഇരുപതിലേറെ വരുന്ന ക്വട്ടേഷന്‍ സംഘം തമ്പടിചിട്ടുന്ടെന്നു വോട്ടെടുപ്പുദിവസം രാവിലെതന്നെ കണ്ണൂര്‍ പൊലീസിന് വിവരം കിട്ടിയിരുന്നു. അവിടെ ചെന്ന് നാടകം കളിച്ച് യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ സംഘത്തിന് രക്ഷപ്പെടാനുള്ള സ്ൌകര്യമാണ് ചെയ്തുകൊടുത്തത്. വാഹനങ്ങളും ക്രിമിനലുകളും നേരെ ചെന്നത് ഡിസിസി ആപ്പീസിലേക്കാണ്. ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ സമയം കിട്ടി. പിന്നെ പൊലീസ് ചെല്ലുമ്പേഴേക്കും ക്രിമിനല്‍ സംഘത്തിലെ പ്രധാനികള്‍ ഒളിച്ചിരുന്നു. പിടിയിലായത് വഴികാട്ടിയായ പ്രജിത്തും സംഘത്തില്‍ താരതമ്യേന ജൂനിയര്‍മാരായ കാക്കത്തൊമ്മിയും ടെന്‍സണും മാത്രം.
2ദിവസം മുമ്പാണ് ഇരുപത്തിയൊന്നംഗസംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ക്വട്ടേഷന്‍ വര്‍ക്കില്‍ അഗ്രഗണ്യനായ മധുര ജോഷിയാണ് സംഘത്തലവന്‍. അയാളുടെ സഹായി ചാര്‍ലിയുടെ മൊബൈല്‍ നമ്പര്‍ 994672286.കെ സുധാകരന്റെ നമ്പര്‍ 9447129130. സുധാകരന്റെ സഹായി പ്രമോദിന്റെ നമ്പര്‍ 9447035399. ഈ മൂന്നു നമ്പറുകളില്‍നിന്നും വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചാലറിയാം സംഘത്തിനെ കൊണ്ടുവന്നതാരെന്ന്.
കണ്ണൂരിലെ സിറ്റിങ്ങ് എംപിയെ ലക്ഷ്യമിട്ടാണ് സംഘം വന്നതെന്ന് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. സിറ്റിങ്ങ് എംപി സിപിഐ എഎമ്മില്‍നിന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്താക്കപ്പെടുകയും യുഡിഎഫിനൊപ്പം ചേര്‍ന്ന് കേരളത്തിലാകെ 117 പൊതുയോഗങ്ങളില്‍, മറ്റാരും ചെയ്യാത്തവിധം സിപിഐ എമ്മിനെ അധിക്ഷേപിക്കുകയും ചെയ്ത വ്യക്തി. ഏതു സിപിഐ എം പ്രവര്‍ത്തകനും അയാളെ മുന്നില്‍ കിട്ടിയാല്‍ കുറഞ്ഞ പക്ഷം ഒന്നു കാറി മുഖത്തേക്കു തുപ്പിപ്പോകും. ഒത്തുകിട്ടിയാല്‍ ചെകിട്ടത്ത് അടിച്ചും പോകും.
സിപിഐ എഎമ്മിന് അത്രയധികം വിരോധമുള്ള ഒരാളെ, പോളിങ്ങിനിടെ ആക്രമിച്ചാല്‍ മറ്റൊരു സംശയത്തിനുമിടയില്ലാതെ കുറ്റം സിപിഐ എമ്മിനുമേല്‍ പതിയും. കണ്ണൂരില്‍ തല്‍കാലത്തേക്ക് വോട്ടെടുപ്പ് മാറ്റിവെക്കേണ്ടിവന്നാലും മറ്റ് പത്തൊന്‍പതുമണ്ഡലങ്ങളിലും സിപിഐ എമ്മിനെതിരെ വികാരവേലിയേറ്റമുീണ്ടാക്കി യുഡിഎഫിന് അട്ടിമറി നടത്താനുള്ള സാഹചര്യം അതോടെ ഒരുങ്ങും-അതായിരുന്നു പദ്ധതി. അതിന്റെ ഭാഗമായാണ് പുതുപ്പള്ളിയില്‍ വോട്ടുരേഖപ്പെടുത്തിയശേഷം വിമാനമാര്‍ഗം ഉമ്മന്‍ചാണ്ടി കോഴിക്കോട്ടിറങ്ങി കണ്ണൂരിലേക്കു കുതിച്ചത്. അല്ലെങ്കില്‍, വോട്ടുെപ്പുനാള്‍ ഉച്ചയ്ക്കുശേഷം വിമാനംകയറി വരാന്‍ മാത്രം എന്തു ജോലിയാണ് അദ്ദേഹത്തിന് കണ്ണൂരിലുണ്ടായിരുന്നത്?
കേരളം കത്തിച്ചാമ്പലായേക്കാമായിരുന്ന ഒരു കൊലപാതക ഗൂഢാലോചനയാണ് ഡിസിസി ആപ്പീസില്‍നിന്ന് രണ്ടുപേരെ പിടികൂടിയതോടെ പാളിപ്പോയത്. സുധാകരനില്‍നിന്ന് ഇത്തരമൊരു കളി പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.
മുമ്പ്, ഇപി ജയരാജനെ കൊല്ലാന്‍ രണ്ട് വാടകക്കൊലയാളികളെ അയച്ചത് സുധാകരനാണെന്ന് കയ്യോടെ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴി ഉണ്ട്. കേസ് നടക്കുകയാണ്. നാല്‍പാടി വാസുവിനെ കൊന്ന കേസില്‍ കുറ്റവാളിയും ഒന്നാംപ്രതിയുമായിരുന്ന സുധാകരന്‍ ഭരണസ്വാധീനംകൊണ്ട് രക്ഷപ്പെട്ടതാണ്. സേവറി ഹോട്ടലിലെ ബോംബാക്രമണം, ടി കെ ബാലന്റെ വീടിനുനേരെ നടത്തിയ ആക്രമണം എനിങ്ങനെ എത്രയോ കേസുകളുണ്ട് ഈ ക്രിമിനല്‍ നേതാവിന്റെ അക്കൌണ്ടില്‍.
അബ്ദുള്ളക്കുട്ടിയെ സി പി ഐ എം ലക്ഷ്യമിടുന്നുണ്ട് എന്ന് സ്ഥാപിക്കാന്‍ നേരത്തെ ചില വാര്‍ത്തകള്‍ വന്നിരുന്നു. അതും ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചതാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. .
പിടിയിലായത് സുധാകരന്റെ സുഹൃത്തുക്കളാണെന്ന് വാദത്തിനുവേണ്ടി അംഗീകരിക്കുക-എങ്കില്‍ നൂറുകണക്കിന് അനുയായികളെയും കൂട്ടി പന്ത്രണ്ടുമണിക്കൂര്‍ എന്തിന് സുധാകരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു? ഒരു പെറ്റീകേസിനുമാത്രം സാധ്യതയുള്ള സംഭവത്തില്‍ എന്തിന് കണ്ണൂരിനെ ഇളക്കിമറിക്കുന്ന പ്രതികരണമുണ്ടാക്കി? എന്താണ് സുധാകരനും ഈ ക്രിമിനലുകളും തമ്മിലുള്ള ബന്ധം? സ്വന്തം നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാതിരിക്കാന്‍ മാത്രം ഈ ഗുണ്ടാസംഘത്തിന് കണ്ണൂരിനോട് എന്തിത്ര പ്രണയം?
ഇനി പൊലീസ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. ഒരു പ്രതിപക്ഷ എംഎല്‍എയുടെ ഭീഷണിക്കുവഴങ്ങി മൂത്രമൊഴിച്ചുപോകേണ്ടവരാണോ കണ്ണൂരിലെ പൊലീസുകാര്‍? എന്തുകൊണ്ട് ഡിസിസി ആപ്പീസിനുമുന്നിലെ വാഹനങ്ങള്‍ പരിശോധിക്കാന്‍ തയാറായില്ല. അഭിലാഷ് ടൂറിസ്റ്റ് ഹോമില്‍ അഞ്ചുമുറി ബുക്ക്ചെയ്ത് എത്തിയവരുടെ ലക്ഷ്യമെന്തെന്ന് അന്വേഷിക്കുംമുമ്പ് നിസ്സഹായത പ്രകടിപ്പിച്ച് മൂന്നുകുറ്റവാളികളെ പെറ്റികേസ് ചാര്‍ജുചെയ്ത് വിടാന്‍ തോന്നിയതെന്തുകൊണ്ട്? എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യാതിരുന്നു?
ഉമ്മന്‍ചാണ്ടി പയേണ്ടത്, മറ്റെല്ലാ പരിപാടികളും മാറ്റി തിടുക്കത്തില്‍ ആകാശമാര്‍ഗം കണ്ണൂരില്‍ എത്തിയത് എന്തിനെന്നതുതന്നെയാണ്.മധുര ജോഷി എന്ന കൊടും ക്രിമിനലിന്റെ സംഘവും സുധാകരന്‍-ഉമ്മന്‍ചാണ്ടി അച്ചുതണ്ടും തമ്മിലുള്ള ബന്ധം അന്വേഷിച്ചുപുറത്തുകൊണ്ടുവരേണ്ടതുണ്ട്. 151 ചാര്‍ജുചെയ്ത് വിട്ടുകള്യേണ്ടതല്ല, വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളടങ്ങിയകേസാണിത്.