Monday, March 23, 2009

ഇതില്‍ ആര്‍ക്കാണ് പ്രതിഷേധം?ആരാണ് പ്രതിഷേധിക്കേണ്ടത്?

മലയാള മനോരമയുടെ ഒരു വാര്‍ത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

മനോരമ ന്യൂസ് ഒാഫിസില്‍ സിപിഎം അക്രമം
സ്വന്തം ലേഖകന്‍
കോഴിക്കോട്: മനോരമ ന്യൂസ് ചാനലിന്റെ ഓഫിസ്
ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ
തല്ലിത്തകര്‍ത്തു.
സിപിഎമ്മിന്റെ എലത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
സുനില്‍കുമാറിന്റെ രാജി
സംബന്ധിച്ച് ചാനലില്‍ വാര്‍ത്ത നല്‍കിയതിന്റെ
പേരിലായിരുന്നു ആക്രമണം. ചാനലിന്റെ
ഫ്രണ്ട് ഓഫിസ് തല്ലിതകര്‍ത്ത സംഘം
കംപ്യൂട്ടറും ഫോണും ടിവിയും എറിഞ്ഞുടച്ചു. ഒബി
വാനടക്കം മനോരമ ന്യൂസിന്റെ രണ്ടു
വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു.
എലത്തൂര്‍
പഞ്ചായത്ത് പ്രസിഡന്റും സിപിഎം
പ്രാദേശിക നേതാവുമായ വി. കെ. മോഹന്‍ദാസിന്റെ
നേതൃത്വത്തില്‍ ഇരുപതോളം പേരാണ്
അക്രമം നടത്തിയത്. രാത്രി തന്നെ അറസ്റ്റ് ചെയ്ത
മോഹന്‍ദാസിനെ ഏപ്രില്‍ നാലുവരെ
റിമാന്‍ഡ് ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.
എ. മുഹമ്മദ് റിയാസിന്റെ
സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് സുനില്‍കുമാര്‍
രാജിവച്ചെന്നാണു വാര്‍ത്ത
നല്‍കിയത്. എന്നാല്‍, ഓഫിസിലെത്തിയ സിപിഎം
പ്രവര്‍ത്തകര്‍ രാജിവാര്‍ത്ത നിഷേധിച്ചു.
സുനില്‍കുമാറും സംഘത്തിനൊപ്പം
ഉണ്ടായിരുന്നു
.
വാര്‍ത്ത തെറ്റാണെങ്കില്‍
തിരുത്തു നല്‍കാമെന്നു
പറഞ്ഞതിനെത്തുടര്‍ന്നു
പ്രവര്‍ത്തകര്‍
മടങ്ങാന്‍ ഒരുങ്ങുമ്പോള്‍
ഒരാള്‍ പൂച്ചെട്ടി എറിഞ്ഞ് ഓഫിസിന്റെ ചില്ലുകള്‍
ഉടച്ചു. തുടര്‍ന്ന് സംഘത്തിലെ
മറ്റുള്ളവരും അക്രമം അഴിച്ചു വിടുകയായിരുന്നു. ഈ
സമയം ചാനല്‍ റിപ്പോര്‍ട്ടറും
രണ്ടും ജീവനക്കാരും മാത്രമേ
ഓഫിസിലുണ്ടായിരുന്നുള്ളു. അക്രമത്തിനു ശേഷം സംഘം പല
വാഹനങ്ങളിലായി
സ്ഥലം വിട്ടു.
സിറ്റി പൊലീസ് കമ്മിഷണര്‍ അനൂപ്
കുരുവിള ജോണ്‍ രാത്രി
തന്നെ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രാവിലെ ഉത്തര മേഖല എഡിജിപി
കെ. എസ്.
ജംഗ്പാംഗിയും ഓഫിസ് സന്ദര്‍ശിച്ചു. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്ഐ
എം. കെ. രാജേഷിനാണ് അന്വേഷണച്ചുമതല.


യുഡിഎഫ്
സ്ഥാനാര്‍ഥി എം. കെ. രാഘവന്‍, ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന്‍,
മുസ്ലിം ലീഗ്
ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് പ്രസിഡന്റ്
കെ. എം.
ഷാജി, ഡിസിസി പ്രസിഡന്റ് കെ. സി. അബു എന്നിവര്‍ സ്ഥലം
സന്ദര്‍ശിച്ചു.


മനോരമ ചാനല്‍ സംപ്രേഷണംചെയ്ത വാര്‍ത്ത, എലത്തൂരിലെ സിപിഐ എം ലോക്കല്‍സെക്രട്ടറി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു എന്നായിരുന്നു. മാത്രമല്ല, ആ രാജിക്ക് കാരണം കോഴിക്കോട്ടെ സിപിഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിന് ഫാരിസ് അബൂബക്കറുമായി ബന്ധമുള്ളതുകൊണ്ടാണ് എന്നുമായിരുന്നു ആ വാര്‍ത്ത.

ലോക്കല്‍ സെക്രട്ടറി രാജിവെച്ചു എന്നത് ഒന്നാമത്തെ കളവ്. റിയാസിന്റെ ഫാരിസ് ബന്ധം കല്ലുവെച്ച നുണ. ആ നുണ കുറെ നാളായി സിപിഐഎമ്മിന്റെ ശത്രുക്കള്‍ പലവിധേന പ്രചരിപ്പിക്കുകയാണ്. അതിന് ആധികാരികത നല്‍കാനാണ് മനോരമ നട്ടാല്‍ പൊടിക്കാത്ത മറ്റൊരു 'രാജിനുണ' എഴുന്നള്ളിച്ചത്. ആ വാര്‍ത്ത കണ്ടയുടനെ, മറ്റൊന്നും അന്വേഷിക്കാതെ ഇതരചാനലുകള്‍ ഏറ്റുപാടി. സ്വപ്നത്തില്‍ പോലും ഇല്ലാത്ത കാര്യം മനോരമ വാര്‍ത്തയായി കണ്ടപ്പോഴാണ് എലത്തൂരിലെ സിപിഐ എം പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

മനോരമയില്‍ ചോദിക്കാന്‍ ചെന്നവരില്‍ 'രാജി വെച്ചു' എന്ന് മനോരമ പ്രഖ്യാപിച്ച ലോക്കല്‍ സെക്രട്ടറിയുമുണ്ടായിരുന്നു എന്ന് ആ പത്രം തന്നെ പറയുന്നു. വേണമെങ്കില്‍ തിരുത്ത് കൊടുക്കാമെന്ന സൌമനസ്യമാണത്രെ ചാനല്‍ അധികൃതര്‍ കാണിച്ചത്.വഴിനടക്കുന്ന ഒരാളെ തടഞ്ഞുനിര്‍ത്തി ചെകിട്ടത്തടിക്കുന്നു. പ്രതിഷേധം വന്നപ്പോള്‍, വേണമെങ്കില്‍ മാപ്പുപറയാം, മിണ്ടാതെ പോയ്ക്കൊള്ളൂ എന്ന് അടിച്ചവന്‍ പറയുന്നത് ഏതുകോത്താഴത്തെ ന്യായമാണ്?തല്ലിപ്പോകില്ലേ, തല്ലിത്തകര്‍ത്തുപോകില്ലേ ഈ നുണയന്‍മാരുടെ തെമ്മാടിത്തത്തെ?

ഇപ്പോള്‍ പ്രതിഷേധത്തിന്റെ അതിസാരമാണ്. ഒരുഭാഗത്ത് പത്രപ്രവര്‍ത്തക യൂണിയന്‍. മറ്റൊരുഭാഗത്ത് വീരേന്ദ്രകുമാറിന്റെ എന്തരോ സൊസൈറ്റി;മനോരമക്കാരന്‍ മൂര്‍ത്തി ഭാരവാഹിയായ എഡിറ്റേഴ്സ് ഗില്‍ഡ്.ഒരു ഗില്‍ഡുകാരനും നുണ വാര്‍ത്തയെക്കുറിച്ച് മിണ്ടാട്ടമില്ല. സഹികെട്ട് തല്ലിപ്പൊളിച്ചുപോയതാണ് മഹാപരാധം!ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. മനോരമക്കാരന്(പത്രക്കാരന്) എന്താ കൊമ്പുണ്ടോ?

മനോരമ ചാനലിന്റെ ഒരു പരിപാടിയല്‍ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുജോയിയെ കണക്കറ്റ് പരിഹസിക്കുന്നത് കണ്ടു. ഓര്‍ക്കൂട്ടിലെ സിന്ധുവിന്റെ ചിത്രങ്ങള്‍ അപഹാസ്യമാംവിധം ഉപയോഗിക്കുന്നതുകണ്ടു. എന്തേ കെവിതോമസിന്റെ തിരുതമീനും വയനാട്ടിലെ പേയ്്മെന്റ് സീററും ശശിതരൂരിന്റെ 'മാംസപിണ്ഡപ്രയോഗ'വും ഈ ചാനലിന് വാര്‍ത്തയാകുന്നില്ല? സിന്ധുവിനെറ മെക്കിട്ടുകേറാന്‍ എന്തിത്ര ആവേശം? തല്ലില്ലേ? തല്ലിപൊളിച്ചുപോകില്ലേ ഈ തല്ലിപ്പൊളിക്കളിയെ? ആരാണ് പ്രതിഷേധിക്കേണ്ടത്? ഏതാണ് തല്ലിപ്പൊളിത്തരം?

4 comments:

sreenu said...

manorama always behave like this. now a days, matrubhumi is also in the same way. i think, factional problems in cpm is the main reason for these kind of arrogant attitude of media. some people who are hiding inside the the party deleberately supplying false informations o the media on regular basis. the immature mediapersons has no hesitation ro engulf those materials.
earlier there was a fear in the media to attack cpm in such a rediculus manner. now a days, party is a devided house. they are not in a position to attack liers and hooligans who manipulate wrong campaign against cpm.
i appreciate cpm men of elathur for this reaction. they did it.

ജിവി/JiVi said...

മനോരമ ചെയ്യുന്നതുപോലുള്ള തന്തയില്ലായ്മത്തരം ഈ ഭൂലോകത്ത് ആരും ചെയ്യുന്നില്ല. എഴുതുന്നതും പറയുന്നതുമായ ഓരൊ വരിയിലും വാക്കിലും അക്ഷരങ്ങളിലും വള്ളി പുള്ളികളില്‍ പോലും തന്തയില്ലായ്മത്തരം.

Ralminov റാല്‍മിനോവ് said...

"സാക്ഷി"യ്ക്കു് മാത്രം മതിയോ കൊമ്പു് ? ഇതിനാണു് "കൊടുത്താലും ഇല്ലേലും കൊല്ലത്തും കിട്ടു"മെന്നു് പറയുന്നതു്.
ക്ഷമ ധാരാളം വേണ്ടി വരും. ഇതു് തുടങ്ങീട്ടല്ലേയുള്ളൂ.

ലുട്ടാപ്പി::luttappi said...

nerivukedu nerathe ariyikkunna pathrathinu maathramee ithokke paranjittullu... vere aarenkilum cheythaal udan adichu polichekkanam.... aarundu chodikkaan...