Sunday, March 29, 2009

വീരോചിത നിഴല്‍ യുദ്ധം

മാതൃഭൂമി എല്‍ ഡി എഫില്‍ ഇല്ല

ഇന്ന് കേരള കൌമുദി എഴുതിയ മുഖപ്രസംഗം പ്രസക്തമാണ്.

മാധ്യമങ്ങളുടെ ധര്മ്മം എങ്ങനെ പാലിക്കപ്പെടുന്നു എന്ന് പരിശോധിക്കാനുള്ള ചില സൂചനകള് ഇതിലുണ്ട്.

ഇന്നത്തെ പത്രങ്ങള് എഴുതിയ ഒരു വാര്ത്ത എടുത്തുനോക്കിയാല് മറ്റൊരു വശമാണ് തെളിയുക. ലാവലിന് കേസ് തെരഞ്ഞെടുപ്പു വിഷയമായി ഉയര്ന്നുവരാത്തതില് യുഡിഎഫിനും മാതൃഭൂമിക്കും കടുത്ത നൈരാശ്യമുണ്ട്. മലയാള മനോരമ യുഡിഎഫിന്റെ പ്രഖ്യാപിത നാവായതുകൊണ്ട് അവരെ പ്രത്യേകം പറയേണ്ട കാര്യവുമില്ല.

മാതൃഭൂമി എല്ഡിഎഫിലില്ല. അതുകൊണ്ട് ആ പത്രത്തിനും അതിന്റെ മേലാളന്മാര്ക്കും ഏതുനെറികേടും കാണിക്കാന് ലൈസന്സുണ്ട്. അതിന്റെ ഒരു മേലാളനും മുന് പത്രാധിപരും(എടോ ഗോപാലകൃഷ്ണന് തന്നെ) ഇക്കിളി വാരികയുടെ പത്രാധിപശ്രേഷ്ഠനും വിപ്ളവം മൂത്ത് വീരോചിതം മാതൃഭൂമിയുടെ മടയിലെത്തിയ ഒരുകഴുതപ്പുലിയും കഴിഞ്ഞദിവസം ദില്ലിയില് യോഗം ചേര്ന്നിരുന്നു.

എങ്ങനെ ലാവലിന് വീണ്ടും കുത്തിപ്പൊക്കാം എന്നതായിരുന്നു ഗവേഷണ വിഷയം.ആ യോഗത്തിന്റെ ഉല്പന്നമാണ് രമേശ് ചെന്നിത്തലയും ഉമ്മന് ചാണ്ടിയും രാജ്ഭവനിലേക്ക് നടത്തിയ തീര്ത്ഥയാത്ര. അവിടെച്ചെന്ന് ഒരു കടലാസ് കൊടുത്തു. ആ കടലാസ് ഗവര്ണര് വാങ്ങി 'ഇതാ ഒരു നിവേദനം കിട്ടിയിട്ടുണ്ട്, നോക്കി വേണ്ടതുചെയ്യണം' എന്ന ഔപചാരിക കുറിപ്പോടെ മുഖഖ്യമന്ത്രിക്കയച്ചു.

"മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായ എംപി വീരേന്ദ്രകുമാര് വയനാട്ടിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാരനാണ്; അദ്ദേഹത്തിന്റെ ജീവിതത്തില് ഒട്ടേറെ ദുരൂഹതകളുണ്ട്; അക്കാര്യം സിബിഐക്കൊണ്ട് അന്വേഷിപ്പിക്കണം'' എന്ന് ഏതെങ്കിലും ഒരു സംഘടനക്കാരന്, (ക്രൈം പോലത്തെ മൂന്നാംകിട വാരികയുടെ പത്രാധിപരായാലും മതി) ഗവര്ണര്ക്ക് ഒരു നിവേദനം കൊടുത്തു എന്നിരിക്കട്ടെ. അതും 'മേല് നടപടിക്കായി' മുഖ്യമന്ത്രിക്കയക്കും. 'വീരേന്ദ്രകുകമാറിന്റെ ഭൂമലികയ്യേറ്റവും ജീവിതത്തിലെ ദുരൂഹതകളും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഗവര്ണര് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു' എന്ന് മാതൃഭൂമി വാര്ത്ത കൊടുക്കുമോ?

യുപിയിലെ പിലിഭിത്തില് വരുണ് ഗാന്ധിയും ബിജെപിയും കളിക്കുന്ന നാടകം ഈ മെഗാനാടകത്തിനുമുന്നില് ഒന്നുമല്ല. ലാവലിന് കേസ് ചര്ച്ചചെയ്യുകയല്ല ഇവിടെ(ചര്ച്ച ചെയ്യുന്നതിന് മടിയുണ്ടായിട്ടല്ല, ഭയന്നിട്ടുമല്ല, അത് ഒരുപാട് ചര്ച്ചചെയ്ത് കഴിഞ്ഞതുകൊണ്ടാണ്). ആ കേസില് സിബിഐ നടത്തിയ രാഷ്ട്രീെയക്കളികളും അതിലേക്ക് സിബിഐയെ നിര്ബന്ധിച്ച 'കൂട്ടിക്കൊടുപ്പിനേക്കാള് തരംതാണ' ഉപജാപങ്ങളും ആര്ക്കും മനസ്സിലാക്കാവുന്ന വിധത്തില് ഇന്ന് പുറത്തുവന്നിരിക്കുന്നു-നേരിട്ടല്ലെങ്കിലും.

കുമ്പളങ്ങ കട്ടവന്റെ തല കേരളത്തിനുമുന്നില് നല്ല വെള്ളനിറത്തില് നില്ക്കുകയാണ്. ആ കള്ളക്കളികള് അറിഞ്ഞതുകൊണ്ടുതന്നെയാണ് ലാവലിന് എന്ന മഗന്ത്രാച്ചാരണം കേരളത്തിലെ ജനങ്ങള് മൈന്ഡ് ചെയ്യാതായത്-ചീറ്റിപ്പോയത്.

നനഞ്ഞ പടക്കം പെറുക്കിക്കൂട്ടി ഉണക്കിയെടുത്ത് തെരഞ്ഞെടുപ്പിനന് മുമ്പ് വീണ്ടും പൊട്ടിക്കാന് ചെന്നിത്തലയ്ക്കാഗ്രഹമുണ്ടാകും; ഉമ്മന് ചാണ്ടിക്കാഗ്രഹമുണ്ടാകും. അത്തരം ഹീനബുദ്ധിക്കാരുടെ ആഗ്രഹത്തിനനുസരിച്ച് നിയമത്തെയും ഭരണ സംവിധാനത്തെയും വളക്കാനും ഒടിക്കാനുമുള്ള ശ്രമങ്ങളുമുണ്ടാകും.പക്ഷേ, ചില വസ്തുതകള് അങ്ങനെയങ്ങ് തേഞ്ഞുമാഞ്ഞുപോകുമോ?

കേസില് സിബിഐ അഭ്യള്ര്ത്ഥിച്ച പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതി നല്ണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്ക്കാരാണ്. ആ തീരുമാനം ചെന്നിത്തലയ്ക്ക് വിളിതോന്നുമ്പോള് സാഖധിച്ചുകൊടുക്കേണ്ട ഒന്നല്ല. അതിന് നിയമവും വ്യവസ്ഥയുമൊക്കെയുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനപ്രകാരം അഡ്വക്കറ്റ് ജനറല് എന്ന ഭരണ ഘടനാ സംവിധാനം പ്രശ്നം പരിശോധിച്ചുവരികയാണ്. വിശദമായ പരിശോധന ആവശ്യം വരുമെന്നുകണ്ട ഹൈക്കോടതി മൂന്നുമാസത്തെ സമയം കൊടുത്തിട്ടുണ്ട്. അതുകഴിഞ്ഞ് ന്യായമായ സമയം പിന്നെയും വേണ്ടതുണ്ടെങ്കില് അക്കാര്യവും ശ്രദ്ധയില് പെടുത്താമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

ഹൈക്കോടതി അനുവദിച്ച കാലാവധി മെയ് മാസത്തിലാണവസാനിക്കുക. അതുവരെ കാത്തിരിക്കാതെ, ഇപ്പോള് പ്രസവിച്ചുപോകുമെന്ന മട്ടിലുള്ള ഈ പരക്കംപാച്ചിലിന്റെ ഉദ്ദേശ്യമെന്താണ്? മുന്നു കൊല്ലം മുന്പ് ഇതുപോലൊരു തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിന്റെ മണിക്കുറുകള് മുന്പാണ് ഈ കേസ് സി ബി ഐക്ക് ഉമ്മന് ചാണ്ടി സര്ക്കാര് കൈമാറിയത്.

ഇന്നയിന്നയാളുകളെ നാളെ തൂക്കിലേറ്റിക്കളയാമെന്ന് ചിലര് ആഗ്രഹിച്ചാല് അപ്പാടെ അത് സാധിച്ചുകൊടുക്കേകണ്ടവരാണ് രാജ്ഭവനിലും കോടതിയിലും ഏജി ആപ്പീസിലുമിരിക്കുന്നതെന്ന് കരുതിപ്പോയോ? ഈ സുക്കേടിന്റെ അര്ത്ഥം എല്ലാവര്ക്കും മനസ്സിലാകുന്നുണ്ട്.

ഇത്തരം ചില വെടക്കുകളികൊണ്ട് സിപിഐ എമ്മിന്െ അങ്ങ് കണ്ടിച്ചുകളയാമെന്നു കകരുതുന്നവരുടെ തലയയിലെ ചൂട് ശമിപ്പിക്കാന് നമുക്ക് സഹതാപത്തിന്റെ ഒരുബക്കറ്റ് വെള്ളം കരുതിവെക്കാം.

ഇനി കേരള കൌമുദിയുടെ എഡിറ്റോറിയല് കൂടി വായിക്കാം.

ആയുസ്സില്ലാത്ത മാധ്യമ \\\'സൃഷ്ടി\\\'കള്

മാര്ച്ച് 29, 2009
നടക്കാത്തകാര്യം നടന്നെന്നും ഇല്ലാത്തകാര്യം ഉണ്ടെന്നും സ്ഥാപിക്കാന് ഇന്ന് വളരെ എളുപ്പമാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്ത്. ഏത് അഭ്യൂഹത്തിനും പിറകെ പായാന് മാധ്യമങ്ങള് ഉത്സാഹത്തോടെ കാത്തിരിക്കുന്നതുകൊണ്ട് ഏതു പച്ചക്കള്ളവും സത്യസന്ധതയുടെ മുഖംമൂടി ചാര്ത്തി അവതരിപ്പിക്കാന് ഒരു വിഷമവുമില്ല. പല ആവര്ത്തി കാണുകയും കേള്ക്കുകയും ചെയ്യുമ്പോള് ആരും അത് വിശ്വസിക്കുകയും ചെയ്യും.


ഇരുപത്തിനാലു മണിക്കൂര് വാര്ത്താ ചാനലുകള്കൂടി വന്നതോടെ വാര്ത്തയേത് കഥയേത് എന്നറിയാന് പറ്റാത്ത സ്ഥിതിയിലാണ് ജനങ്ങള്.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന നാള്മുതല് സംസ്ഥാനത്ത് ഏറ്റവുമധികം ചര്ച്ചാവിഷയമാകുന്നത് പി.ഡി.പിയും അതിന്റെ നേതാവ് ശ്രീ. മഅ്ദനിയുമാണ്. ഇടതുമുന്നണിക്ക് നേതൃത്വം നല്കുന്ന സി.പി.എമ്മിനെ അടിക്കാന് കിട്ടിയ ഒരു വടിയെന്നനിലയിലാണ് യു.ഡി.എഫ് നേതാക്കളും അവരോടൊപ്പം നില്ക്കുന്ന മാധ്യമങ്ങളും ഇടതുമുന്നണിക്ക് പി.ഡി.പി നല്കുന്ന പിന്തുണയെ കാണുന്നത്. ചാനല്ചര്ച്ചകള്ക്കും സംവാദങ്ങള്ക്കും പുറമേ ഒട്ടേറെ പത്രസ്ഥലം അപഹരിക്കപ്പെടുന്നതും പി.ഡി.പി - സി.പി.എം ബന്ധത്തെച്ചൊല്ലിയാണ്.ഏറ്റവും ഒടുവില് മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദന്റെ പേരിലാണ് വ്യാജവാര്ത്ത സൃഷ്ടിക്കപ്പെട്ടത്.


പി.ഡി.പി നേതാവ് ശ്രീ. അബ്ദുള് നാസര് മഅ്ദനിയെ എല്.ഡി.എഫ് വേദികളില് കൊണ്ടുവരുന്നതിനെതിരെ മുഖ്യമന്ത്രി സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചു എന്നായിരുന്നു കണ്ടുപിടിത്തം. ഇതുസംബന്ധിച്ച വാര്ത്ത മാധ്യമങ്ങളില് വരുമ്പോള് മുഖ്യമന്ത്രി തലസ്ഥാനത്തുതന്നെ ഉണ്ട്. കത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കാന് കഴിയുമായിരുന്നു. അതല്ലെങ്കില് മുഖ്യമന്ത്രി അയച്ചതായി പറയുന്ന കത്തിനെക്കുറിച്ച് ഡല്ഹിയില് പാര്ട്ടി ആസ്ഥാനത്ത് അന്വേഷിക്കാം. സ്ഥിരീകരണം ലഭിക്കുന്നതുവരെ കാത്തിരിക്കാമായിരുന്നു. അതിനുള്ള ക്ഷമ ഇല്ലാതെ വച്ചുകാച്ചുകയായിരുന്നു ആ കിംവദന്തി. എഴുതാത്ത കത്തിലെ ഉള്ളടക്കമെന്ന രൂപത്തില് മാധ്യമങ്ങള് പടച്ചുവിട്ട ഭാവനാസൃഷ്ടി മുന്നിറുത്തി ചാനലുകളിലും പത്രങ്ങളിലും ചര്ച്ചാ പ ണ്ഡിതന്മാര് അരങ്ങു തകര്ക്കുകയായിരുന്നു.

യുദ്ധത്തിലെന്നപോലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ആര്ക്കും എന്തുമാകാമെന്നതാണ് സ്ഥിതി. പക്ഷേ, വാര്ത്തകളുടെ വിശ്വാസ്യതയാണ് ഇവിടെ ചോരുന്നത്.ഏതായാലും ഇല്ലാത്ത കത്തിനെക്കുറിച്ചുള്ള വാര്ത്ത സി.പി.എം ജനറല് സെക്രട്ടറി ശ്രീ. പ്രകാശ് കാരാട്ടും മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദനും കഴിഞ്ഞദിവസം നിഷേധിച്ചതോടെ അപവാദപ്രചരണക്കാര്ക്ക് പുതിയൊരു വിഷയം കണ്ടുപിടിക്കേണ്ട സ്ഥിതി വന്നുചേര്ന്നിരിക്കുകയാണ്. പി.ഡി.പി നേതാവ് ശ്രീ. മഅ്ദനി സംസ്ഥാനത്തെ ഇരുപതു മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്ത്ഥികള്ക്കായി പ്രചരണ യാത്രയ്ക്കൊരുങ്ങുന്ന പശ്ചാത്തലത്തില് വിഷയദാരിദ്യ്രം ഉണ്ടാവുകയില്ലെന്ന് ന്യായമായും പ്രതീക്ഷിക്കാം.പി.ഡി.പി പ്രശ്നത്തില് മുഖ്യമന്ത്രി പോളിറ്റ് ബ്യൂറോയ്ക്ക് കത്തെഴുതി എന്ന വ്യാജ വാര്ത്താസൃഷ്ടി തീര്ച്ചയായും ചില ലക്ഷ്യങ്ങളോടെ തന്നെയായിരിക്കണം.

ഈ പ്രശ്നത്തില് മാത്രമല്ല, മറ്റു പല കാര്യങ്ങളിലും മുഖ്യമന്ത്രിയും പാര്ട്ടി നേതൃത്വവും തമ്മില് ഭിന്നതയിലാണെന്നു വരുത്തിത്തീര്ത്ത് തിരഞ്ഞെടുപ്പില് പത്തുവോട്ട് യു.ഡി.എഫിന് അനുകൂലമാക്കാന് കഴിയുമോ എന്ന ശ്രമത്തിന്റെ ഭാഗമായിട്ടുകൂടി ഇതിനെ കാണാവുന്നതാണ്. ഈ ശ്രമത്തില് സംസ്ഥാനത്തെ മാധ്യമങ്ങള് പരമ്പരാഗതമായി പുലര്ത്തിപ്പോരുന്ന മൂല്യങ്ങളാണ് ഇല്ലാതായത് എന്ന് ഓര്ക്കുന്നത് നന്നായിരിക്കും.മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഒരു വ്യാജവാര്ത്ത രണ്ടുദിവസത്തോളം അങ്ങനെതന്നെ സജീവമായി നിലനിന്നതിനു കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിടിപ്പുകേടുതന്നെയാണ്.

വാര്ത്ത പൊട്ടിപ്പുറപ്പെട്ട നിമിഷംതന്നെ അത് തിരുത്താന് കഴിയുമായിരുന്നു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അതിന് ശ്രമിച്ചുകണ്ടില്ല. ഡല്ഹിയില്നിന്ന് പാര്ട്ടി ജനറല് സെക്രട്ടറിയുടെ നിഷേധം വന്നതിനുശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസും ഉണര്ന്നുവന്നത്. വാര്ത്താവിനിമയം പ്രകാശ വേഗമാര്ജ്ജിച്ച ഇക്കാലത്ത് ഒരു വ്യാജവാര്ത്തയ്ക്ക് നിഷേധക്കുറിപ്പിറക്കാന് 48 മണിക്കൂറിന്റെ ആവശ്യം വരുന്നില്ല. ഒരു പഴയകാര്യംകൂടി ഓര്മ്മിപ്പിച്ചുകൊള്ളട്ടെ. ശ്രീ. മഅ്ദനിയെ ജയില് വിമോചിതനാക്കണമെന്ന് കേരള നിയമസഭ പ്രമേയം പാസാക്കിയത് ശ്രീ. ഉമ്മന്ചാണ്ടി ഉത്സാഹിച്ചതുകൊണ്ടായിരുന്നു. ഒറ്റക്കെട്ടായാണ് നിയമസഭ ആ പ്രമേയം പാസാക്കിയത്. പി.ഡി.പി കൂടെയുണ്ടെങ്കില് മുസ്ളിം ലീഗിന്റെ വിലപേശലിന് കടിഞ്ഞാണിടാന് കഴിയുമെന്നായിരുന്നു അന്ന് കോണ്ഗ്രസ് നേതാക്കന്മാരുടെ മനപ്പായസം.

3 comments:

manoj pm said...

നനഞ്ഞ പടക്കം പെറുക്കിക്കൂട്ടി ഉണക്കിയെടുത്ത് തെരഞ്ഞെടുപ്പിനന് മുമ്പ് വീണ്ടും പൊട്ടിക്കാന് ചെന്നിത്തലയ്ക്കാഗ്രഹമുണ്ടാകും; ഉമ്മന് ചാണ്ടിക്കാഗ്രഹമുണ്ടാകും. അത്തരം ഹീനബുദ്ധിക്കാരുടെ ആഗ്രഹത്തിനനുസരിച്ച് നിയമത്തെയും ഭരണ സംവിധാനത്തെയും വളക്കാനും ഒടിക്കാനുമുള്ള ശ്രമങ്ങളുമുണ്ടാകും.പക്ഷേ, ചില വസ്തുതകള് അങ്ങനെയങ്ങ് തേഞ്ഞുമാഞ്ഞുപോകുമോ

പാവപ്പെട്ടവൻ said...

നല്ല വരികള്‍ ചന്തമുള്ള രചന സ്വഭാവം
നന്‍മകള്‍ നേര്‍ന്നു കൊണ്ടു

Suraj said...

ചങ്ങലയ്ക്ക് പ്രാന്തിളകുമ്പോള്‍ എന്നായിരുന്നു കൌമുദി എഡിറ്റോറിയലിനു വേണ്ടിയിരുന്ന തലക്കെട്ട്. വസ്തുനിഷ്ഠതയുടെയും നിഷ്പക്ഷതയുടെയും വിളക്കുമാടം ചമഞ്ഞു നടന്ന വീരേന്ദ്രഭൂമിയുടെ നാറ്റക്കഥകള്‍ അങ്ങനെ വെളിയില്‍ വരട്ടെ.