Wednesday, March 30, 2011

ഇതിനെ പിതൃശൂന്യം എന്ന് വിളിക്കാമോ?


മുന്‍ ആരോഗ്യമന്ത്രിയും എഐസിസി അംഗവുമായ കെ കെ രാമചന്ദ്രന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഉന്നയിച്ച ആരോപണങ്ങള്‍ മനോരമയില്‍ തപ്പിനോക്കി. ആദ്യ നോട്ടത്തില്‍ കണ്ടതേയില്ല. മന്ത്രി സി ദിവാകരന്‍ തന്നെ തല്ലി എന്ന് ഒരാള്‍ പറഞ്ഞത് ആ പത്രത്തിന്റെ ലീഡ് വാര്‍ത്തയാണ്. പി ജയരാജന്‍ "കീഴടങ്ങി" എന്ന് തുല്യപ്രാധാന്യമുള്ള മറ്റൊരു വാര്‍ത്ത‍. പത്രത്തില്‍ ആകെ രണ്ടു കാര്‍ടൂണ്‍ അടക്കം ജയരാജനെയും ദിവാകരനെയും കുറിച്ച് ഒന്‍പതു വാര്‍ത്തകള്‍. "അടി വിവാദം: പുലിവാല്‍ പിടിച്ചു എല്‍ ഡി എഫ്" എന്ന് അകത്തെ പേജില്‍ ആര് കോളം റൈറ്റ് അപ്. അതിന്റെ അരുകിലായി ഒറ്റ കോളത്തില്‍ ഒരു കൊച്ചു തലക്കെട്ട്‌ - :ആരോപണങ്ങളും കണ്ണീരുമായി രാമചന്ദ്രന്‍" എന്ന്. കേരളത്തിലെ ഒരു മുന്‍മന്ത്രിയും സമുന്നത കോണ്ഗ്രസ് നേതാവുമായ രാമചന്ദ്രന്‍ മാസ്റര്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ പ്രസ്ഥാനത്തിനെതിരെ ഉന്നയിച്ച കാര്യങ്ങള്‍ മനോരമ എന്നാ നിഷ്പക്ഷ നിഷ്കാമ പത്രത്തിന് ഒരു വാര്‍ത്തയായി തോന്നിയതെ ഇല്ല എന്നര്‍ത്ഥം.ബിജെപി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി ഓഫീസിനു ഫോണ ലഭിച്ച വാര്‍ത്തയുടെ അതെ പ്രാധാന്യമേ മനോരമ രാമചന്ദ്രന്‍ മാസ്ടരുടെ വെളിപ്പെടുത്തലിനു കണ്ടുള്ളൂ. ആ ആരോപണങ്ങളോട് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചത് മനോരമ അറിഞ്ഞതേയില്ല.
എന്താണ് രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ എന്ന് നോക്കാം:

മുഖ്യമന്ത്രിയായിരിക്കെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതിക്ക് ഉമ്മന്‍ചാണ്ടി കളമൊരുക്കി. മാലിന്യസംസ്കരണത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നു. അതിനു കൂട്ടുനില്‍ക്കാത്തതിനാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതു. . നൂറുകോടി രൂപമാത്രം മുതല്‍മുടക്കുള്ള കമ്പനിയിലാണ് 256 കോടിയുടെ തട്ടിക്കൂട്ടിയ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നത്. മാലിന്യസംസ്കരണത്തിന് 80 കോടിയുടെ പദ്ധതി കമ്പനി തയ്യാറാക്കിയിരുന്നു. എന്നാല്‍, 30 കോടിക്ക് ഫലപ്രദമായി പ്രശ്നം പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചു. ഇതു പരിഗണിക്കാതെ മാലിന്യസംസ്കരണത്തിനൊപ്പം കമ്പനി വികസനംകൂടി ഉള്‍പ്പെടുത്തി 256 കോടിയുടെ വമ്പന്‍ പദ്ധതിക്ക് രൂപംനല്‍കി. 226 കോടി അധികച്ചെലവ് വരുത്തുന്ന പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് തീര്‍ത്തുപറഞ്ഞു. തുടര്‍ന്നാണ് തന്നെ നീക്കാന്‍ ഗൂഢാലോചന നടന്നത്. മന്ത്രിപദത്തില്‍നിന്ന് നീക്കിയശേഷം പദ്ധതി മന്ത്രിസഭ അംഗീകരിച്ചതിനുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. ആസ്തിയുടെ രണ്ടര ഇരട്ടിക്കുള്ള കരാര്‍ കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ശരിയെന്ന് പിന്നീട് തെളിഞ്ഞു. മലിനീകരണനിയന്ത്രണ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ അഞ്ചുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടുകെട്ടി.
. തന്നെ മന്ത്രിപദത്തില്‍നിന്ന് അപമാനിച്ച് പുറത്താക്കുകയായിരുന്നു. മന്ത്രിപദം ഒഴിഞ്ഞശേഷം മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്റെ ഫോണ്‍ ചോര്‍ത്തി. ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വപ്രഖ്യാപനം വൈകിച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടത്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടിയാലോചിച്ചാണ് പ്രഖ്യാപനം താമസിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫീസില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും സ്വന്തക്കാരുണ്ട്. അവരെ മറികടന്ന് കൂടിക്കാഴ്ചപോലും അനുവദിക്കില്ല.
കരുണാകരനും മുരളിയുമൊക്കെ മടങ്ങിവന്നപ്പോള്‍ പ്രവേശനം വൈകിച്ചവര്‍ക്ക് ഒരാളെപ്പോലും കൂടെ കൊണ്ടുവരാത്ത അബ്ദുള്ളക്കുട്ടിയോട് എന്താണ് ഇത്ര കടപ്പാട്. കോണ്‍ഗ്രസില്‍ പേമെന്റ് സീറ്റുകളുണ്ട്. വിശദാംശം പിന്നീട് വെളിപ്പെടുത്തും. .. അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദത്തിന് അയോഗ്യരാണ്. രണ്ടുപേരും മാറിനില്‍ക്കണം. കേരളത്തിലെ കോണ്‍ഗ്രസ് അഴിമതിക്കാരുടെ കൈകളില്‍ അധഃപതിച്ചൂ. .. കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന് പാര്‍ടിനടപടി ഉണ്ടായാല്‍ കെപിസിസി ഓഫീസിനുമുന്നില്‍ സമരം തുടങ്ങും.

വെറുതെ ഒരു വഴിപോക്കന്‍ ആണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ നമുക്ക് തള്ളിക്കളയാമായിരുന്നു. ഇത് വലിയ ഒരു നേതാവാണ്‌. അതിന്റെ ഗൌരവം മനോരമ മനസ്സിലാക്കിയിരിക്കുന്നു. ആ വാര്‍ത്ത പൂഴ്ത്തി വെക്കേണ്ടത് ആണ് എന്ന് അവര്‍ക്ക് മനസ്സിലായിരിക്കുന്നു.
ഇതാണ് രാഷ്ട്രീയ പത്രപ്രവര്‍ത്തനം. ദേശാഭിമാനിയും ജനയുഗവും മനോരമയെ കണ്ടു പഠിക്കണം എന്ന വാദക്കാര്‍ക്കു എളുപ്പം ചൂണ്ടി കാണിക്കാവുന്ന ഉദാഹരണവും ആണ് ഇത്. ഇതിനെ പെയിഡ് മാധ്യമ പ്രവര്‍ത്തനം എന്ന് വിളിക്കാമോ?

മനോരമ പൂഴ്ത്തി വെച്ചാലും മാതൃഭൂമി അകം പേജില്‍ സംസ്കരിച്ച്ചാലും ഇതൊക്കെ ജനങ്ങള്‍ അറിയുന്നുണ്ട്. മുസ്തഫയും രഊഫും കുഞ്ഞാലിക്കുട്ടിയും പിള്ളയും രാമചന്ദ്രനും കെ സുധാകരനും ഒക്കെ കഴിഞ്ഞ കുറെ ദിവസങ്ങളായി വെളിപ്പെടുത്തിയ കാര്യങ്ങള്‍ യു ഡി എഫിന്റെ അടിത്തറ ഇളക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് ആണ് പോകുന്നത് എന്ന് മനോരമ മനസ്സിലാക്കുന്നു.
രാഷ്ട്രീയമായി യു ഡി എഫിനെ എന്തെങ്കിലും തരത്തില്‍ സഹായിക്കാന്‍ ഇപ്പോള്‍ മനോരമയുടെ പക്കല്‍ ഒന്നും തന്നെ ഇല്ല. പകരം എന്ത് വഴി എന്ന ആലോചനയിലാണ് "അടി വിവാദം" പൊങ്ങി വരുന്നത്. അതിന്റെ മറ്റൊരു രൂപമായാണ് രാമചന്ദ്രന്റെ ആരോപണങ്ങളെ കുഴിവെട്ടി മൂടുന്നത്.

പിതൃശൂന്യം എന്ന് സ്വരാജ് വിളിച്ച പണി ഇത് തന്നെ അല്ലെ?

3 comments:

manoj pm said...

പിതൃശൂന്യം എന്ന് സ്വരാജ് വിളിച്ച പണി ഇത് തന്നെ അല്ലെ

Joji said...

മലയാളം പോരെ ചേട്ടാ , സംസ്കൃതം തന്നെ വേണമോ ?

Aravind said...

Einstein, in his essay "Why Socialism?" said "under existing conditions, private capitalists inevitably control, directly or indirectly, the main sources of information (press, radio, education). It is thus extremely difficult, and indeed in most cases quite impossible, for the individual citizen to come to objective conclusions and to make intelligent use of his political rights."

manorama is certainly the most propagandist newspaper in India. (even communal, though minority communalism is very less detrimental compared majority communalism)