ക്രൈം നന്ദകുമാര്‍ യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഇറക്കി. ദേശാഭിമാനിയില്‍ തെരഞ്ഞെടുപ്പിന്റെ രണ്ടുദിവസംമുമ്പ് വന്ന വാര്‍ത്ത ഇങ്ങനെ:
മുന്‍ മന്ത്രിയുടെ വീട്ടിð അശ്ളീല പ്രസിദ്ധീകരണങ്ങള്‍
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ എല്‍ðഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി എ മുഹമ്മദ്റിയാസിനെ വ്യക്തിഹത്യചെയ്യുന്നó അശ്ളീലപ്രസിദ്ധീകരണങ്ങള്‍ മുന്‍മന്ത്രിയുടെ വീട്ടില്‍. കോണ്‍ഗ്രസ് നേതാവ് അഡ്വ. എ സുജനപാലിന്റെ വീട്ടിലാണ് ലോറിയില്‍ കെട്ടുകണക്കിന് പ്രസിദ്ധീകരണങ്ങള്‍ ഇറക്കിയത്. പരസ്യപ്രചാരണം കഴിഞ്ഞാല്‍ വീടുകളില്‍ð എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വന്‍തോതില്‍ വാരികകളും നോട്ടീസുകളും പത്രങ്ങളും എത്തിച്ചത്. നാട്ടുകാരാണ് സുജനപാലിന്റെ വീട്ടില്‍ð അശ്ളീലപ്രസിദ്ധീകരണങ്ങള്‍ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്് എðഡിഎഫിനെതിരെ ഇറക്കിയ ക്രൈം വാരികയുടെ കെട്ടുകളും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം വീരാന്‍കുട്ടിയുടെ പേരിലിറക്കിയ പത്രരൂപത്തിലുള്ള പ്രസിദ്ധീകരണവും നാട്ടുകാര്‍ പിടിച്ചെടുത്തു. സംഭവം പുറത്തായതിന്റെ ജാള്യം മറയ്ക്കാന്‍ സുജനപാലിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കള്ളപ്രചാരണം നടത്തുകയാണ് യുഡിഎഫ്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലും നേതാക്കളുടെ വീട്ടിലും ലോഡ് കണക്കിന് വ്യാജപ്രസിദ്ധീകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രതിരോധവകുപ്പിന്റെ അധീനതയിലുള്ള വെസ്റ്റ്ഹിð ബാരക്സ് കാന്റീനിð ഇഷ്ടംപോലെ മദ്യവിതരണം നടക്കുന്നതായും വിവരമുണ്ട്. മുന്‍മന്ത്രിയുടെ കാറിലാണ് മദ്യം വിതരണം ചെയ്യുന്നത്. യുഡിഎഫിന്റെ വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു.
'ജാഗ്രത' എന്ന പേരിലാണ് തെരഞ്ഞെടുപ്പിന് യുഡിഎഫിനുവേണ്ടി അശ്ളീല-അസത്യ പത്രം ഇറങ്ങിയത്. അത് തയാറാക്കിയത് കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടലില്‍ വെച്ചാണ്.മൂന്നുദിവസം നീണ്ട പ്രവര്‍ത്തനം ഹോട്ടല്‍മുറിയില്‍ നടന്നു. അധ്വാനിച്ചവര്‍
1. വിശ്വനാഥന്‍(മാതൃഭൂമി സ്പോര്‍ട്സ് ലേഖകന്‍)
2. ഹരിലാല്‍(മാതൃഭൂമി-യാത്ര)
3. മധുസൂദനന്‍(മാതൃഭൂമിയിലെ ക്ളാസിഫൈഡ് പേജില്‍ 'ചിരിമരുന്ന്' എഴുതുന്നയാള്‍)
അവിടെ സന്ദര്‍ശനം നടത്തിയവര്‍
1. എ സുജനപാല്‍
2. കെ ആര്‍ പ്രമോദ്(തടിയന്‍ പ്രമോദ്. മീഡിയാ മാനേജര്‍, മാതൃഭൂമി)
സുധീര്‍ ദേവദാസ് എന്നയാളാണ് കോഓഡിനേഷന്‍ നിര്‍വഹിച്ചത്.
എം വി ശ്രേയാംസ് കുമാറിനെറ നിര്‍ദേശപ്രകാരമാണ് 'ജാഗ്രത' തയാറായത്. അച്ചടിച്ചത് മറ്റൊരു പ്രസിലാണെങ്കിലും യുഡിഎഫിന് മാതൃഭൂമിയുടെ സംഭാവനയാണ് 'ജാഗ്രത'.കെ പി കേശവമേനോന്റെ പത്രത്തിന്, അ്യദഹത്തിന്റെ കൊച്ചുമകന്‍ പത്രാധിപരായപ്പോള്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥ!
കണ്ണൂരിലെ പാട്യത്ത് ആശിഷ് പി രാജ്, ആഘോഷ് എന്നീ രണ്ട് ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം പടക്കംപൊട്ടി പരിക്കേറ്റു. അവരിലൊരാള്‍ പി ജയരാജന്‍ എംഎല്‍എയുടെ മകനാണ്-ആശിഷ് പി രാജ്. ആ കുട്ടി, ബംഗ്ളൂരില്‍ പഠിക്കുകയാണ്. വിഷു അവധിക്കാണ് വീട്ടില്‍ വന്നത്. തെരഞ്ഞെടുപ്പായതിനാല്‍ വിഷുദിവസം പടക്കം പൊട്ടിക്കാന്‍ കഴിഞ്ഞില്ല. പോളിങ്ങ് കഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ പടക്കംപൊട്ടിക്കുന്നതിനിടെയാണ് അവര്‍ക്ക് പരിക്കേറ്റത്.
ദാരുണമായ ആ സംഭവത്തെ മാറ്റിമറിച്ച് , ജയരാജ ന്റെ മകന്‍ ബോംബാക്രമണം നടത്താന്‍ പോയപ്പോള്‍ പൊട്ടിയെന്നും ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിയെന്നുമുള്ള പ്രചാരണങ്ങള്‍ വന്നു. പി ജയരാജന്‍ എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലംകമ്മിറ്റി സെക്രട്ടറിയാണ്. വടകരയില്‍ പ്രതികൂലമായ അനേകം ഘടകങ്ങളെ നേരിട്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ അവിശ്രമപോരാട്ടം. ജയരാജന്‍ ശാരീരികമായി ഒട്ടേറെ വിഷമതകളുള്ളയാളാണ്. ആര്‍എസ്എസ് ആക്രമണത്തില്‍ വന്ന അംഗവൈകല്യം പരാരശ്രയമില്ലാത്ത ജീവിതം അദ്ദേഹത്തിന് അസാധ്യമാക്കിയിരിക്കുന്നു. തുടര്‍ച്ചയായ ആന്റിബയോട്ടിക്കിന്റെ ഉപയോഗം ഹൃദയത്തെ ബാധിച്ചു. ഇതിനകം മൂന്നുതവണ ആഞ്ചിയോ പ്ളാസ്റ്റി നടത്തേണ്ടിവന്നു. അത്തരമൊരു മനുഷ്യന്‍ പോളിങ്ങ് കഴിഞ്ഞ് സമാധാനമായി ഒന്നു കിടന്നുറങ്ങാമെന്നു കരുതി വീട്ടിലേക്കു പോകംവഴിയാണ്, മകന് അപകടം വന്ന വിവരം അറിഞ്ഞത്.
വിഷുപ്പടക്കം പൊട്ടി പരിക്കേറ്റ അനേകം പേരുടെ വാര്‍ത്തകള്‍ നാം പത്രത്തില്‍ വായിച്ചിട്ടുണ്ട്. ചിലത് വാര്‍ത്തകളേ ആയില്ല. ജയരാജന്‍ മാതൃഭൂമിയെ 'മഞ്ഞപ്പത്രം' എന്നു വിളിച്ച ആളാണല്ലോ. സിപിഐ എമ്മിന്റെ നേതാവാണല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ മകന്റെ പരിക്ക് വലിയ വിവാദമാകുന്നു. കണ്ണൂരില്‍ പിടിയിലായ വാടകക്കൊലയാളി സംഘത്തെയും അവരെ കെ സുധാകരന്‍ പാടുകിടന്ന് മോചിപ്പിച്ചതിനെയും കുറിച്ചുള്ള വിവാദത്തോട് പാട്യത്തെ പടക്കത്തെ ഉപമിച്ച് അതും വിവാദവിഷയമെന്ന് പറയുകയാണ് മാതൃഭൂമി. വിരന്റെ വേഷംകെട്ട് ജയരാജനോടുമാത്രമല്ല, അദേഹത്തിന്റെ മകനോടും!